Connect with us

News

പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി; നിശ്ചയദാര്‍ഢ്യത്തിന് ലോകത്തിന്റെ കയ്യടി

ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Published

on

വാഷിങ്ടണ്‍: പ്രസവത്തിനിടെ പരീക്ഷയെഴുതി ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ യുവതി. ഷിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലോ വിദ്യാര്‍ഥിനിയായ ബ്രിയാന ബാര്‍ എക്സാമാണ് പ്രസവത്തിനിടെ പൂര്‍ത്തിയാക്കിയത്. രണ്ടു ദിവസമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ആദ്യ ഭാഗം പ്രവസത്തിനു തൊട്ട് മുന്‍പും രണ്ടാം ഭാഗം പ്രസവത്തിനു ശേഷം കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടുമാണ് ബ്രിയാന പൂര്‍ത്തിയാക്കിയത്.

കോവിഡ് മഹാമാരിയാണ് ബ്രിയാനയുടെ പരീക്ഷയും പ്രസവവുമൊക്കെ ഒരേ സമയത്ത് കൂട്ടിമുട്ടിച്ചത്. ബാര്‍ എക്സാം എത്തുമ്പോഴേക്കും തനിക്ക് 28 ആഴ്ചത്തെ ഗര്‍ഭമാകുമെന്നായിരുന്നു ബ്രിയാനയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കോവിഡ് കാരണം പരീക്ഷ ഒക്ടോബറിലേക്ക് നീട്ടിയതോടെ ബ്രിയാനയുടെ പ്രസവത്തിന്റെ 38-ാം ആഴ്ച തന്നെ പരീക്ഷയെത്തി. ആശുപത്രിക്കിടക്കയില്‍ നിന്നാകും തന്റെ പരീക്ഷയെന്ന് തമാശയ്ക്ക് പറഞ്ഞിരുന്നത് ബ്രിയാനയ്ക്ക് യാഥാര്‍ത്ഥ്യമായി.

ഓണ്‍ലൈനായി പരീക്ഷയുടെ ആദ്യ ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ബ്രിയാനയുടെ പ്രസവവേദന ആരംഭിക്കുന്നത്. ഇടയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും കമ്പ്യൂട്ടറിന് മുന്നില്‍ നിന്നെഴുന്നേറ്റാല്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതായി കണക്കാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതോടെ വേദന കടിച്ചു പിടിച്ച് ആദ്യ സെക്ഷന്‍ പൂര്‍ത്തിയാക്കി. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് സ്വയം വൃത്തിയാക്കുകയും ഭര്‍ത്താവിനെയും അമ്മയെയും മിഡ് വൈഫിനെയുമെല്ലാം വിളിച്ചു വരുത്തുകയും ചെയ്തു. ആശുപത്രിയില്‍ പ്രസവത്തിനായി ചെല്ലാന്‍ ഇനിയും സമയമുണ്ടെന്ന് മിഡ് വൈഫ് അറിയിച്ചപ്പോള്‍ രണ്ടാം സെക്ഷനും കൂടി പൂര്‍ത്തിയാക്കാനിരുന്നു.

ഇതും തീര്‍ത്ത് വൈകുന്നേരം അഞ്ചരയോടെയാണ് ബ്രിയാന ആശുപത്രിയിലേക്ക് പോകുന്നത്. രാത്രി 10 മണിയോടെ മകന്‍ കാഷ്യസ് ഫിലിപ്പ് ആന്‍ഡ്രൂ പിറന്നു. കുഞ്ഞ് പിറന്ന് 24 മണിക്കൂറിനകം പരീക്ഷയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനും ബ്രിയാന ഉറപ്പിച്ചു. പിറ്റേന്ന് നടക്കുന്ന പരീക്ഷയ്ക്കായി ആശുപത്രി അധികൃതര്‍ ഒരു സ്വകാര്യ മുറി ബ്രിയാനയ്ക്ക് അനുവദിച്ചു. വാതിലില്‍ ശല്യപ്പെടുത്തരുത് എന്ന ബോര്‍ഡും തൂക്കി. അവിടെയിരുന്ന് ബ്രിയാന ആ ദിവസത്തെ പരീക്ഷയും പൂര്‍ത്തിയാക്കി.

ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ മാം എന്നാണ് ബ്രിയാനയെ പലരും വിശേഷിപ്പിക്കുന്നത്. അതേസമയം പൂര്‍ണഗര്‍ഭിണിയായിട്ടും ബ്രിയാനക്ക് പരീക്ഷയില്‍ യാതൊരു ഇളവും അനുവദിക്കാതിരുന്ന ബാര്‍ അസോസിഷയനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.

 

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

Trending