Connect with us

More

യുവതിയെ കൂട്ട ബലാത്സംഗം: സിപിഎം നഗരസഭാ കൗണ്‍സിലര്‍ ജയന്തനെതിരെ നടപടിക്ക് സാധ്യത

Published

on

തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന് 10 മണിക്ക് ചേരുന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തിലാവും നടപടി ഉണ്ടാകുക.

ലൈംഗിക പീഡനം സംബന്ധിച്ച യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ആരോപണ വിധേയനായ ജയന്തനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചത്.

നേരത്തെ അന്വേഷണം നടത്തിയ ശേഷം കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്കെതിരെ നടപടിയെന്നായിരുന്നു പീഡന ആരോപണം പുറത്തുവന്ന ഉടനെ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിഷയം വിമര്‍ശനത്തിനിടയായ സാഹചര്യത്തില്‍ നിലപാട് മാറ്റുകയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പീഡന ആരോപണം സംബന്ധിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്. ജയന്തനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കുക എന്നതാകും നടപടി. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്നാണ് സൂചന. പാര്‍ട്ടി തലത്തിലും പരാതി സംബന്ധിച്ച അന്വേഷണത്തിനായി കമ്മീഷനെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ ചുമതലയില്‍ നിന്നും പേരാമംഗലം സിഐ മണികണ്ഠനെ നീക്കി. ആരോപണ വിധേയനായ പേരാമംഗലം സി.ഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി പകരം ഗുരുവായൂര്‍ എസിപി പി.എ. ശിവദാസനാണ് അന്വേഷണ ചുമതല.

പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടിയുമായി പുതിയ അന്വേഷണസംഘം ഉടന്‍ മുന്നോട്ടുപോകും. തുടര്‍ന്നാവും ജയന്തന്റെ മൊഴി പോലീസ് രേഖപ്പെടുത്തുക.

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം യുവതി വാര്‍ത്താസമ്മേളനം വിളിച്ച് തുറന്ന് പറയുകയായിരുന്നു. പിഎന്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീർ പ്രത്യേക പദവി താൽക്കാലികം; കശ്മീരിന് പരമാധികാരമില്ല: സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്

Published

on

ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യോക പദവി താൽക്കാലികം മാത്രമെന്നും കശ്മീരിന് പമാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പദവി പിൻവലിക്കുന്ന കാര്യത്തിൽ പാർലമെന്റിന് തീരുമാനം എടുക്കാമെന്നും കോടതി. വിധി പ്രസ്താവം പുരോഗമിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.

Continue Reading

crime

എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്

Published

on

കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചികിത്സ തേടി. ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാണ് ആക്രമിച്ചതെന്നും എംഎല്‍എ പറയുന്നു. പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ െ്രെഡവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading

crime

പോക്സോ കേസ്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി റിമാൻഡിൽ

ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്

Published

on

കണ്ണൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ. കണ്ണൂർ പെരിങ്ങോം പൂവത്തിൻ കീഴിലെ അക്ഷയ് ബാബുവാണ് റിമാൻഡിലായത്. ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് അക്ഷയ്.

Continue Reading

Trending