Connect with us

Culture

വല്ലപ്പുഴ മാപ്പുനല്‍കി; വി.എച്ച്.എസില്‍ കെ.പി ശശികല തുടര്‍ന്നും പഠിപ്പിക്കും

Published

on

വല്ലപ്പുഴ: വര്‍ഗീയ പ്രസംഗങ്ങളാല്‍ കുപ്രസിദ്ധി നേടിയ കെ.പി ശശികല വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടര്‍ന്നും പഠിപ്പിക്കും. ശശികലക്കെതിരെ സ്‌കൂളിലും പരിസരത്തും നടന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ വല്ലപ്പുഴയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുസ്ലിംകളോട് തനിക്കു വിരോധമില്ലെന്നും വല്ലപ്പുഴ സ്‌കൂളിനെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത് നല്ല അര്‍ത്ഥത്തിലാണെന്നും യോഗത്തില്‍ വിശദീകരിച്ച ശശികലക്ക് മാപ്പു നല്‍കാനും തുടര്‍ന്ന് പഠിപ്പിക്കാന്‍ അനുവദിക്കാനും സര്‍വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു.

വര്‍ഗീയ വിഷം തുപ്പുന്ന ശശികലെ വി.എച്ച്.എസില്‍ ടീച്ചറായി തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും ശക്തമായ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. മൂന്നു പതിറ്റാണ്ടോളം താന്‍ പഠിപ്പിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രയോഗത്തിനും പ്ലക്കാര്‍ഡുകള്‍ക്കും ഗോബാക്ക് വിളികള്‍ക്കും സാക്ഷിയാകേണ്ടി വന്നു ശശികല ‘ടീച്ചര്‍’ക്ക്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചതോടെ സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു.

വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശശികലക്കെതിരെ രംഗത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത മിക്ക രാഷ്ട്രീയ കക്ഷികളും ശശികല മാപ്പുപറയണമെന്ന നിലപാടിലാണ് ഉറച്ചുനിന്നത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത് എന്ന് ബി.ജെ.പി പ്രതിനിധികള്‍ ആരോപിച്ചു. യോഗത്തില്‍ വിശദീകരണം നല്‍കാനെത്തിയ ശശികലക്ക്, മൈക്കിനു മുന്നില്‍ കാണിക്കുന്ന വീറും വാശിയുമൊന്നുമുണ്ടായിരുന്നില്ല. സൗമ്യയായി അവര്‍ തന്റെ ഭാഗം വിശദീകരിച്ചു.

ശശികലയുടെ വിശദീകരണം സ്വീകാര്യമാണെന്ന് ജനകീയ പ്രതികരിണവേദിയും പ്രതികരിച്ചു. ക്ലാസ് ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇതോടെ അവസാനിച്ചു. ഇന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.

പ്രശ്‌നം ഏറെക്കുറെ രമ്യമായി പരിഹരിച്ചെങ്കിലും ശശികല ഇനി പരസ്യമായി വിദ്വേഷ പ്രചരണം നടത്തിയാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ചാക്കോച്ചനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളായ ക്രൈം ത്രില്ലര്‍ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്

ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക

Published

on

കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

സിബി ചവറ, രഞ്ജിത്ത് നായര്‍, ഡയറക്ടറും പ്രൊഡ്യൂസറുമായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്് എന്നിവരുടെ ദി ഗ്രീന്‍ റൂമുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, റംസാന്‍, മനോജ് കെ.യു, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റര്‍. സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Continue Reading

Film

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്

Published

on

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍  ഉണ്ണി മുകുന്ദന്‍ ഒരു  ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും “ഗെറ്റ് സെറ്റ് ബേബി” എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

Continue Reading

india

എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദിക്ക് കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; വിഡിയോ വൈറല്‍

മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.

Published

on

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്‍ന്ന് ചമ്മല്‍മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിര്‍ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.

Continue Reading

Trending