Connect with us

kerala

വന്ദേഭാരത് ഉത്ഘാടനം ; മൂന്നു ദിവസം ട്രെയിൻ സർവീസുകളിൽ ക്രമീകരണം ഏർപ്പെടുത്തി റയിൽവേ

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളുടെ സർവീസുകളാണ് ക്രമീകരിച്ചത്

Published

on

വന്ദേഭാരത് എക്‌സപ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 23, 24, 25 തിയ്യതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റയിൽവേ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളുടെ സർവീസുകളാണ് ക്രമീകരിച്ചത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്‌സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. മടക്കയാത്രയും ഇവിടെവരെ തന്നെയായിരിക്കും. 23 ന് എത്തുന്ന ശബരി.എക്‌സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്‌സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്‌സ്പ്രസ് 24,25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍ കോവില്‍ കൊച്ചുവേളി എക്‌സ്പ്രസ് 24,25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും.

അനന്തപുരി എക്‌സ്പ്രസിനും കന്യാകുമാരി പുനെ എക്‌സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും. ഏപ്രില്‍ 23, 24 – മംഗ്ലൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 23, 24 – ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍, 24 – മധുര-തിരു. അമൃത എക്‌സ്പ്രസ് ,23 – ശബരി എക്‌സ്പ്രസ് എന്നീ തീവണ്ടികൾ കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ എന്ന് റയിൽവേ അറിയിച്ചിട്ടുണ്ട്.. 23, 24 – കൊല്ലം-തിരു. എക്‌സ്പ്രസ് കഴക്കൂട്ടം വരെയും . 24, 25 – നാഗര്‍കോവില്‍- കൊച്ചുവേളി ട്രെയിന്‍ നേമം വരെയും സർവീസ് നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു

കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്.

Published

on

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.

Continue Reading

kerala

കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ പോകുന്ന പാതയാണ് മണ്ണിടിച്ചിലുണ്ടായത്.

Published

on

കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ബേവിഞ്ചിയില്‍ എന്‍എച്ച് 66 ലാണ് മണ്ണിടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ പോകുന്ന പാതയാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ലാ ഭരണകൂടം പ്രശ്‌ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിര്‍മാണം നടത്തുന്നത്.

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അശാസ്ത്രീയമായാണ് പാത നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കലക്ടറുടെ ആവശ്യം പരിഗണനയ്‌ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്.

Continue Reading

kerala

പ്രിയംവദ കൊലക്കേസ്; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളറട പോലീസ്. പനച്ചമൂട് സ്വദേശി വിനോദ്, സഹോദരന്‍ സന്തോഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തിയത്. വിനോദിന്റെ വീടിന് പിന്നിലെ കുഴിയില്‍ നിന്നാണ് പ്രിയംവദയുടെ മൃതദേഹം പുറത്തെടുത്തത്. പരിശോധനയ്ക്കിടെ യുവതിയുടെ കഴുത്തിലെ മൂന്ന് പവന്റെ മാല കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

കാണാതായ ദിവസം യുവതി വിനോദിന്റെ വീട്ടിലെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അവിടെ വെച്ച് തര്‍ക്കം ഉണ്ടാനുകയും പിന്നീട് അത് മര്‍ദനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നും വിനോദ് പോലീസിന് മൊഴി നല്‍കി. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് വിനോദിന്റെ സഹോദരന്‍ സന്തോഷിനെ അറസ്റ്റ് ചെയ്തത്.

വിനോദിന്റെ ഭാര്യമാതാവ് പുരോഹിതനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. പുരോഹിതന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളറട പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിലുണ്ടായിരുന്ന വിനോദിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പോലീസ് എത്തുമ്പോള്‍ ഇരുവരും വീടു കഴുകി വൃത്തിയാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംശയം ബലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending