Connect with us

More

വാഹന നിയന്ത്രണം അടിവാരത്ത് താല്‍ക്കാലിക ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നു

Published

on

 

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ അമിതഭാരമുള്ള ചരക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നത് കര്‍ശനമാക്കാന്‍ അടിവാരത്ത് താല്‍ക്കാലിക പൊലീസ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നലെ താമരശ്ശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു മേധാവികളുടെ യോഗതീരുമാനപ്രകാരമാണിത്. അവധിദിവസവും ക്രിസ്തുമസ് അടക്കമുള്ള വിശേഷദിവസവും വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരത്തിലെ തകര്‍ന്ന വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായിരുന്നു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കുടുങ്ങി കുരുക്ക് രൂക്ഷമാവുന്നത് മനസിലാക്കിയാണ് നേരത്തെ ഓവര്‍ലോഡ് വാഹനങ്ങളും ടോറസ്, കണ്ടെയിനര്‍ ലോറികള്‍ നിരോധിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചുരത്തില്‍ നിരോധിത വാഹനങ്ങള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ആവശ്യത്തിന് പൊലീസ് ഇല്ലാത്തതിനാല്‍ ചുരത്തിലെ വാഹന പരിശോധന കാര്യക്ഷമമായിരുന്നില്ല. റോഡ് റീടാറിംഗ് ചെയ്ത് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കുന്നതുവരെ നിരോധനം തുടരും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കര്‍ശനമായി തടയാന്‍ ചെക്ക്‌പോസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കും. ചെക്ക്‌പോസ്റ്റുകളില്‍ ഇതു സംബന്ധിച്ച പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
താമരശ്ശേരി താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു. വി. ജോസ് , വയനാട് എ. ഡി. എം കെ. എം രാജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി താമരശ്ശേരി- വൈത്തിരി തഹസില്‍ദാര്‍മാരായ മുഹമ്മദ് റഫീഖ് , ലാന്റ് റവന്യൂ വിഭാഗം തഹസില്‍ദാര്‍ എ.പി ഗീതാമണി, വി.എസ് വിജയകുമാര്‍, താമരശ്ശേരി ഡി.വൈ.എസ്.പി പി.സി സജീവന്‍, ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.വിനയരാജ്, ഡി.എഫ്.ഒ സുനില്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍, സെക്രട്ടറി പി. പി രാജന്‍, അസി.എക്‌സി.എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, വയനാട് ജോയിന്റ് ആര്‍. ടി. ഒ എസ് . മനോജ്, കൊടുവള്ളി എം. വി. ഐ വി. വി ഫ്രാന്‍സിസ്, ട്രാഫിക് എസ്. ഐ സി. അബ്ദുല്‍ മജീദ്, താമരശ്ശേരി എസ്. ഐ സായൂജ്കുമാര്‍, ഡി. ടി. പി. സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending