kerala
വെള്ളാപ്പള്ളി നടേശനെതിരായ ഹര്‍ജി: കോടതി വിധി ഇന്ന്
ഗൂഢാലോചന, ആത്മഹത്യ പ്രേരണ എന്നീ കുറ്റം ആരോപിച്ചാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കോഴിക്കോട്: കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, സഹായി അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ മഹേശന്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ഗൂഢാലോചന, ആത്മഹത്യ പ്രേരണ എന്നീ കുറ്റം ആരോപിച്ചാണ് ഉഷാദേവി ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കഴിഞ്ഞ29ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു.
അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്. എന്നാല്‍ മരണം നടന്ന മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണപുരോഗതിയില്ലാതായതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
kerala
മൂന്നാറില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സി തടഞ്ഞു; വിദേശ വനിതകളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല
യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഇവിടെ സര്‍വീസ് നടത്താനാകില്ലെന്നുമാണ് അവര്‍ പറഞ്ഞു.
ഇടുക്കി: മൂന്നാറില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് തടസ്സം നേരിട്ടതായി ആരോപണം. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരാണ് രണ്ട് വിദേശ വനിതകളെ കൊണ്ടുപോയ ഓണ്‍ലൈന്‍ ടാക്സിയെ തടഞ്ഞത്. യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഇവിടെ സര്‍വീസ് നടത്താനാകില്ലെന്നുമാണ് അവര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ആന്റണി പെരുമ്പള്ളി മൂന്നാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടു. തുടര്‍ന്ന് വിദേശ വനിതകള്‍ക്ക് യാത്ര തുടരാന്‍ പൊലീസ് സഹായം നല്കി. സംഭവത്തില്‍ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.
മൂന്നാറില്‍ ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. മുമ്പ് മുംബൈ സ്വദേശിനിയായ ജാന്‍വി നേരിട്ട ദുരനുഭവം വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ച ജാന്‍വി, ‘ഇനി കേരളത്തിലേക്ക് വരില്ല’ എന്നായിരുന്നു പറഞ്ഞത്.
ആ സംഭവത്തെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വാഹന പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് മൂന്നാറില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമില്ല എന്ന കാര്യം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നതുമാണ്.
kerala
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവ് പിടിയില്‍
കാസര്‍കോട് സ്വദേശിയായ കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിന്‍ ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട കേസില്‍ യുവാവ് പൊലീസിന്റെ കസ്റ്റഡിയില്‍. കാസര്‍കോട് സ്വദേശിയായ കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിന്‍ ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് വിളിച്ചെത്തിയ പ്രതി, താന്‍ സിനിമാ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്ന് നിരന്തരം ബന്ധപ്പെടുകയും ലൈംഗിക ഉദ്ദേശത്തോടെ വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവം.
വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി കാസര്‍കോട്ടിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അംഗജന്‍, സിപിഒ സരുണ്‍, എഎസ്ഐ അരുണ്‍, എസ്സിപിഒ വിനോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
kerala
ശിരോവസ്ത്ര വിവാദം; പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി
ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊച്ചി: ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. പള്ളുരുത്തി കച്ചേരിപ്പടി വാര്‍ഡിലാണ് ജോഷി മത്സരിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നിന്നായിരിക്കും ജോഷി മത്സരിക്കുക. കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡ് കൂടിയാണിത്. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പാളും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരുന്നു. വിവാദത്തില്‍ സെന്റ് റീത്ത സ്കൂളിനെ അനുകൂലിച്ചും വിദ്യാര്‍ത്ഥിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.
ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ സ്കുള് അധികൃതര്‍ വിലക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്‍ച്ചകളായിരുന്നു വിഷയത്തില്‍ കേരളത്തില്‍ നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സ്കൂള്‍ അധികൃതരും പരസ്പരം വാക്ക്പോരിലേക്ക് എത്തുന്ന വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.
കോടതി ഇടപെട്ടാണ് ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
-
kerala3 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
Video Stories2 days agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
-
kerala2 days agoഎം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍
-
filim2 days agoതമിഴ് നടന് അഭിനയ് കിങ്ങറിന് വിട
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala2 days agoചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം
-
kerala2 days agoഅടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം

