Connect with us

india

ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വി.എച്ച്.പി; എല്ലാ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Published

on

രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശിലെ
പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്ര ആഹ്വാനം ചെയ്തു.

‘ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് രാജ്യത്തെ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ഹിന്ദു സമൂഹത്തിലെ സന്യാസിമാർ ആഹ്വാനം ചെയ്യുകയാണ്’ -വി.എച്ച്.പി ജനറൽ സെക്രട്ടറി പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ചിലർ ശ്രമിക്കുകയും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയുമാണ്.

ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണം. വഖഫ് ബോർഡിൻ്റെ ഏകാധിപത്യപരവും പരിധിയില്ലാത്തതുമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമപരിഷ്‌കരണം കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സനാതന പാരമ്പര്യമാണ് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധർമം 500 വർഷമായി കാത്തിരുന്ന സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമായതെന്നും യോഗി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി.

Published

on

സംഭല്‍ മസ്ജിദ് സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിയുന്ന സംഭല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന് എതിര്‍ വക്കീല്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സഫര്‍ അലിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആസിഫ് അക്തര്‍ പറഞ്ഞു.

2024 നവംബര്‍ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു എന്നതാണ് സഫര്‍ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഫര്‍ അലിയുടെ പ്രസ്താവന മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.

ജനക്കൂട്ടത്തെ സംഘടിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തല്‍, തെറ്റായ വസ്തുതകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്‍, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം സഫര്‍ അലിയുടെ അറസ്റ്റിനെത്തുടര്‍ന്ന്, ജില്ലാ ബാര്‍ അസോസിയേഷന്‍, സിവില്‍ കോടതി ബാര്‍ അസോസിയേഷന്‍, ടാക്‌സ് ബാര്‍ അസോസിയേഷന്‍, തഹസില്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമ സംഘടനകള്‍ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്‍ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

സഫര്‍ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്‍ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ നിന്ന് മാറ്റണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്‍ 24 ന്, കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സംഭാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേയ്ക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

india

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

കഴിഞ്ഞ നാലുദിവസമായി കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്

Published

on

ജമ്മു കശ്മീരിലെ കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. അതേസമയം, മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാജ്ബാഗിലെ ജാഖോലെയില്‍ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ നാലുദിവസമായി കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അഡ്വ. ഹാരിസ് ബീരാൻ എം.പി

Published

on

പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് സമുദായങ്ങളുടെ സാമ്പത്തിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സംവരണ പട്ടിക ഉടൻ പുതുക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംവരണം വഹിച്ച പങ്ക് വലുതാണ്.

സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം സംവരണ സംവിധാനം പ്രവർത്തിക്കുന്നത്.

നിലവിൽ ഏത് സമുദായത്തിനാണ് മതിയായ പ്രാതിനിധ്യമുള്ളതെന്നോ കുറവുള്ളതെന്നോ വ്യക്തമാക്കുന്ന കണക്കുകൾ സർക്കാറിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അർഹരായ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും അവസരങ്ങളും പ്രാതിനിധ്യവും നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.

Continue Reading

Trending