Connect with us

More

വിനോദവും നയതന്ത്രവും ഇഴചേര്‍ത്ത വിനോദ് ഖന്ന

Published

on

മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി. അഭിനയ ജീവിതത്തില്‍ തുടങ്ങി പൊതുപ്രവര്‍ത്തനകനില്‍ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനിടിയില്‍ ആത്മീയത, എഴുത്ത് എന്നീ മേഖലകളിലും അദ്ദേഹം വ്യാപരിച്ചു.
1946 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായിരുന്ന പെഷവാറില്‍ വ്യവസായിയായ കിഷന്‍ ചന്ദ് ഖന്നയുടെയും കാമ് ലയുടെയും മകനായാണ് വിനോദ് ഖന്നയുടെ ജനനം. വില്ലനില്‍ തുടങ്ങി നായകനില്‍ എത്തി നില്‍ക്കുന്നതാണ് ഖന്നയുടെ സിനിമാ ജീവീതം.
1967ല് മന്‍ കാ മീത് എന്ന ചിത്രത്തില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് കുറച്ചധികം വില്ലന്‍ വേഷങ്ങള്‍. ഖന്നയുടെ അഭിനയ തികവു കണ്ടെത്തിയത് 1971ല്‍ പുറത്തിറങ്ങിയ ഹം തും ഓര്‍ വോ ആയിരുന്നു. നായക കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഹാത് കി സഫായി, ഹേരാ ഫേരി, മുകന്തര്‍ കാ സികന്തര്‍, കുര്‍ബാനി തുടങ്ങി മികച്ച ചിത്രങ്ങള്‍. 1970കളിലും 80കളിലും നിറഞ്ഞു നിന്ന വിനോദ് ഖന്ന 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് വേഷങ്ങളിലും തിളങ്ങി. മേരെ അപ്‌നെ എന്ന സിനിമ അദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നാണ്. 1978ല്‍ ഇറങ്ങിയ മുഖാദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി ചിത്രം മാറി. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രവും ഹിറ്റായിരുന്നു. അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ തിളങ്ങി നിന്ന വേളയില്‍ സ്വയം വിരമിച്ചു ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് വീണ്ടും സിനിമയില്‍. 1997ല്‍ ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. 1998ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു പാര്‍ലമെന്റിലെത്തി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. 2002ല്‍ കേന്ദ്രമന്ത്രിസഭയില്‍ സാംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആറ് മാസങ്ങള്‍ക്കു ശേഷം 2003 ജനുവരിയില്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു പരാജയം ഏറ്റുവാങ്ങി.
വിദേശകാര്യ മന്ത്രിയായിരിക്കെ ഖന്ന നടത്തിയ ഇടപെടീലുകള്‍ അന്താരാഷ്ട്ര ശ്രദ്ധനേടി. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സിനിമാ മേഖലയിലെ വിള്ളല്‍ നികത്താന്‍ അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ കഴിഞ്ഞു. അന്നത്തെ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫ് മുന്നോട്ടുവെച്ച പരസ്പര പൂരകങ്ങളായ ബസ് നയതന്ത്രത്തിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ചുക്കാന്‍ പിടിച്ചത് വിനോദ് ഖന്നയായിരുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തിന്‍ വിദേശകാര്യ മന്ത്രി നാബില്‍ ഷാ കൊണ്ടുവന്ന തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന് ഖന്ന പിന്തുണച്ചതും ശ്രദ്ധ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും പങ്ക്; തട്ടിക്കൊണ്ടുപോകല്‍ നടത്തിയത് ഒരുവര്‍ഷം നീണ്ട ആസൂത്രണം

കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം

Published

on

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.

10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘കിഡ്നാപ്പിന് സഹായിച്ചത് പ്രത്യേക സംഘം’; പത്മകുമാറിന്റെ നിർണായക മൊഴി

കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു

Published

on

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ടു പോകാന്‍ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകള്‍ക്കും ഇതില്‍ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു; ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടന്നു. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനും, റേഷന്‍ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്‌റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്.

 

Continue Reading

Trending