Connect with us

india

യുപിയിലെ കൂട്ടബലാത്സംഗം; പ്രതിഷേധം കനക്കുന്നു-ഹാത്രാസ് ക്രൂരതക്കെതിരെ വിരാട് കോലിയും

വിരാടിന് പുറമെ നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, രാഷ്ട്ീയ വിഷങ്ങളിലെ വിവാദങ്ങള്‍ എടുത്തുചാടുന്ന ബിജെപിമാരായ മന്ത്രി സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ തുടങ്ങിയ നേതൃനിര മൗനത്തിലാണ്.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 19 കാരിയായ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളും ബലാത്സംഗകൊലപാതകങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് സമാനമായ ക്രൂരതക്കാണ് ഹാത്രാസിലെ പെണ്‍കുട്ടിയും ഇരയായിരിക്കുന്നത്. ഹാത്രാസില്‍ അമ്മക്കും സഹോദരനുമൊപ്പം പുല്ലരിയാന്‍ പോയ പെണ്‍കുട്ടി നാലംഗ സംഘം തെട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിനിരയാക്കുകയും സ്‌പൈനല്‍കോഡിനടക്കം ഗുരുതര പരിക്കേല്‍പ്പിക്കുയുമായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് രണ്ടാഴ്ചക്കൊടുവില്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജ്യത്ത് വീണ്ടും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രൂരമായ അക്രമങ്ങള്‍ തുടരുമ്പോള്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാത്ത യുപി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദേശീയ മാധ്യമങ്ങളില്‍ വിഷയം ഏറ്റെടുക്കാതിരിക്കെ രാജ്യമാകെ സോഷ്യല്‍മീഡിയയിലും തെരുവുകളിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പ്രതിഷേധ ഹാഷ്ടാഗായ #JusticeForManishaValmiki ട്വിറ്ററില്‍ ട്രന്റാണ്.


സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ട്ീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഹാത്രാസില്‍ സംഭവിച്ചത് മനുഷ്യത്വരഹിതവും ക്രൂരതയ്ക്ക് അപ്പുറവുമാണ്. ക്രൂരരായ ഈ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രതിഷേധ ഹാഷ്ടാഗിനൊപ്പം വിരാട് ട്വീറ്റ് ചെയ്തു.

https://twitter.com/GAUAHAR_KHAN/status/1310957744682397700
വിരാടിന് പുറമെ നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, രാഷ്ട്ീയ വിഷങ്ങളിലെ വിവാദങ്ങള്‍ എടുത്തുചാടുന്ന ബിജെപിമാരായ മന്ത്രി സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ തുടങ്ങിയ നേതൃനിര മൗനത്തിലാണ്.

 

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രിയങ്ക, ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ നിറയുന്ന ബലാത്സംഗ കേസുകള്‍ സംസ്ഥാനത്തെ നടുക്കുന്നതായി പ്രിയങ്ക കുറ്റപ്പെടുത്തി. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി യോദി ആദിത്യനാഥ് സര്‍ക്കാറാണെന്നും പ്രിയങ്ക തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു ്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

Trending