Video Stories
ഗെയില്‍ സമരക്കാര്‍ സി.പി.എമ്മിന്റെ ‘വെടക്കാക്കി തനിക്കാക്കല്‍’ ഗെയിമിന്റെ ഇരകള്‍

ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുടെ പോസ്റ്റും വന്നു. ഒരു സമൂഹത്തെ, ഒരു സമുദായത്തെ ഇത്ര മാത്രം അപരവല്‍ക്കരിക്കുന്ന, കുറ്റവാളിയാക്കി പതിച്ചു നല്‍കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കു ഗെയില്‍ പദ്ധതിയെ എത്തിച്ചത് ആരാണ്?
എങ്ങനെയാണ് ഇത്രയും ഗ്രാമീണര്‍ ഒരു പദ്ധതിക്കെതിരെ ഒരുമിച്ചു വരുന്നത് ?
ഇതൊക്കെ ആദ്യം ജനങ്ങളിലേക്കെത്തിച്ചത് യാതൊരു ജനകീയതയുമില്ലാത്ത ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ആണെന്നാണോ കരുതുന്നത് ?
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് സി.പി.എം ബുദ്ധിജീവികളും സി.പി.എം മുഖപത്രവും കൂടി നടത്തിയ നിരന്തര പ്രയത്‌നത്തിന്റെ കൂടി ഫലമാണ് ഈ ഭയനിര്‍മ്മിതി, ദേശാഭിമാനി ഒക്കെ എഴുതി വിട്ട ലേഖനങ്ങളിലെ ‘വാതക ബോംബ് ‘ പോലെയുള്ള പ്രയോഗങ്ങള്‍ ഒരു സാധാരണക്കാരനെ എത്ര മാത്രം ഭയപ്പെടുത്തുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.
ദേശാഭിമാനിയും പി രാജീവനും പിന്നെ ലോക്കല്‍ ഐഐ.പി.എം നേതാക്കളുമെല്ലാം തുടങ്ങി വെച്ച് , ആഴത്തില്‍ വേരാഴ്ത്തിയ മസ്തിഷ്‌ക പ്രക്ഷാളനമാണ് ഇന്ന് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും തുടര്‍ന്ന് ഏറ്റെടുക്കുന്നത് . താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സി.പി.എമ്മിന്റെ ‘വെടക്കാക്കി തനിക്കാക്കല്‍’ ഗെയിമിന്റെ ഇരകള്‍ ആണ് ആന്റി ഗെയില്‍ സമരത്തിലെ ജനങ്ങള്‍, അത് ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള മാന്യത എങ്കിലും ഇടതു ഗവണ്മെന്റ് കാണിക്കണം , അതല്ലാതെ പള്ളിയില്‍ കലാപത്തിന് ആളെ കൂട്ടുന്നു എന്നൊക്കെ പ്രചരിപ്പിച്ചു സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയല്ല വേണ്ടത്.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
india2 days ago
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ