Connect with us

kerala

വി.എസ്- പിണറായി വിഭാഗിയതയിലും സി.പി.എമ്മിന് തണലായ നേതൃപാടവം

അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ബ്ലോക്കിലെ പ്രശസ്തമായ ‘വാര്‍ത്താ മൂല’യില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് തൊടുത്തുവിട്ട ആയുധങ്ങള്‍ 2006-11 കാലത്ത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരുന്നു. ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലക്കുചുറ്റും വലംവെക്കുമ്പോള്‍ പ്രതിപക്ഷത്തെക്കാള്‍ ശക്തമായി വി.എസ് അങ്കത്തിനിറങ്ങി. അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

അതുകൊണ്ടുതന്നെ കേരളത്തില്‍ സി.പി.എം നേരിട്ട ഏറ്റവും കടുത്ത ആ പ്രതിസന്ധിക്കാലത്ത് വി.എസിനും പിണറായിക്കുമിടയിലെ അനുരഞ്ജനത്തിന്റെ സൗമ്യമുഖമായി കോടിയേരി നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്നുവരെ ഒരു ഘട്ടത്തില്‍ പരസ്യപ്രസ്താവന നടത്തിയ വി.എസിനൊപ്പം മന്ത്രിസഭയിലിരിക്കുമ്പോള്‍ത്തന്നെ സി.പി.എം രാഷ്ട്രീയത്തില്‍ വിഭാഗീയത ആളിക്കത്താതിരിക്കാന്‍ കോടിയേരിയുടെ ഇടപെടലിന് കഴിഞ്ഞു. ഏകദേശം രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന വിഭാഗീയതയുടെ ചരിത്രമാണ് വി.എസ്- പിണറായി പക്ഷങ്ങളുടെ ബാക്കിപത്രം. ആ സാഹചര്യത്തിലൊക്കെ കോടിയേരിയാണ് കേരളത്തിലെ സി.പി.എമ്മിനെ നിലനിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം.

2015ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് അടക്കം സംഭവങ്ങള്‍ ഈ വിഭാഗീയത പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും പാര്‍ട്ടി തര്‍ക്കങ്ങളില്‍ മധ്യസ്ഥന്റെ റോളണിഞ്ഞ കോടിയേരി പാര്‍ട്ടിയെ തകര്‍ച്ചയുടെ പടിക്കല്‍ നിന്ന് പിടിച്ചുകയറ്റി. പിണറായിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടപ്പോഴും വി.എസിനെ പിണക്കാതെ പരിഹാരം എന്നതായിരുന്നു കോടിയേരിയുടെ നയം. വി.എസിനെതിരായ അച്ചടക്ക നടപടികളെ തള്ളുന്നതിലൂടെ വലിയ പൊട്ടിത്തെറിയാണ് അന്ന് കോടിയേരി ഒഴിവാക്കിയത്.

അന്ന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്ന് വിടപറഞ്ഞ കോടിയേരി പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായി തിരിഞ്ഞു. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും പാര്‍ട്ടിയുടെ തലവനായി. എന്നാല്‍ 2019 ഒക്‌ടോബറില്‍ സ്ഥിരീകരിച്ച ക്യാന്‍സര്‍ രോഗം പലതവണ കോടിയേരിയുടെ വഴിമുടക്കി.

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തപ്പോള്‍ പോലും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും കോടിയേരി തന്നെയായിരുന്നു അധ്യക്ഷന്‍. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നണിയില്‍ നിന്ന് ചുക്കാന്‍ പിടിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ തുടര്‍ഭരണവും സാധ്യമായി. അവിടേക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ സംഘടനയെ ഉടച്ചുവാര്‍ത്തതിന്റെ നേട്ടവുമായി കോടിയേരി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തി. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നപ്പോള്‍, പാര്‍ട്ടി തലപ്പത്ത് കോടിയേരി മൂന്നാമൂഴത്തിനിറങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.

Published

on

നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിച്ചു.

യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 99പേരില്‍ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍സ് അറിയിച്ചു. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.

സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേര്‍ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്താന്‍ ഇന്ന് ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിര്‍ദേശം നല്‍കി.

മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഐസിയുവിലാണ്. അതേസമയം ഇതില്‍ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

Continue Reading

kerala

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

Published

on

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും ഹരജിയില്‍ പരാമര്‍ശം

Published

on

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ഹൈകോടതിയില്‍ ഹരജി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി. സാമുവല്‍, ആന്റണി അലക്‌സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

അതേസമയം തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സക്കായി വന്നതായിരുന്നു യുവതി. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ സംഉഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.

Continue Reading

Trending