Connect with us

kerala

ദേശീയഗെയിംസില്‍ പങ്കെടുത്ത താരത്തിന് സര്‍ക്കാര്‍ജോലിയായില്ല;നേട്ടങ്ങള്‍ക്ക് നടുവിലും ഉപജീവനത്തിനായി വാഹിദ്‌സാലി ഓട്ടംതുടരുന്നു

ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്‌ബോളര്‍.

Published

on

അഭിമാനനേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിനായി മുന്‍കേരളഫുട്‌ബോള്‍താരവും പരിശീലകനുമായ വാഹിദ്‌സാലിയുടെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോഴിക്കോട് ടീമിന്റെ പരിശീലകനായിരുന്നു ഈ 39കാരന്‍.

സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ പരിശീലകരിലൊരാള്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം കാല്‍പന്തുനഗരമായ കോഴിക്കോട്ടെത്തിക്കുന്നതില്‍ യുവകോച്ചിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. കളിക്കളത്തില്‍ തിളങ്ങുമ്പോഴും മുന്‍ മോഹന്‍ബഗാന്‍ താരംകൂടിയായ അരക്കിണര്‍ സ്വദേശി വാഹിദ്‌സാലിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. തനിക്കൊപ്പം പന്തുതട്ടിയവരും അതിന് ശേഷമെത്തിയവരുമെല്ലാം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ജോലികണ്ടെത്തുമ്പോള്‍ വാഹിദ് ഇപ്പോഴും സര്‍ക്കാരിന്റെ കനിവ്കാത്തിരിക്കുകയാണ്. ജീവിതംവഴിമുട്ടിയതോടെ ഇപ്പോള്‍ ഉപജീവനത്തിനായി കേക്ക് ഡെലിവറിബോയിയായി ജോലിചെയ്യുകയാണ് ഈ മുന്‍ഫുട്‌ബോളര്‍.

കോച്ചിംഗില്‍ ഡി ലെവല്‍ ലൈന്‍സുള്ള വാഹിദ്‌സാലി, ഗുരുവായൂരപ്പന്‍ കോളജ് ഫുട്‌ബോള്‍ ടീം പരിശീലകനുമാണ്. യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍ അക്കാദമിയിലൂടെ വളര്‍ന്നതാരം കൊല്‍ക്കത്തയിന്‍ വമ്പന്‍ക്ലബായ മോഹന്‍ബഗാനുവേണ്ടി ബൂട്ട്‌കെട്ടി വംഗനാട്ടിലും ആരാധകമനംകവര്‍ന്നു. സെവന്‍സ് ഫുട്‌ബോള്‍ കളിച്ചും പരിശീലകനായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് താളംതെറ്റിച്ച് കോവിഡ്മഹാമാരിയെത്തിയത്. കളിമുടങ്ങിവരുമാനം നിലച്ചതോടെ വെള്ളിമാടുകുന്നിലെ സുഹൃത്ത് തുടങ്ങിയ കേക്ക് ബേക്കറിയിലെ ജോലിയ്ക്കാരന്റെ വേഷം അണിയേണ്ടിവന്നു. ഓര്‍ഡറുകളനുസരിച്ച് സ്‌കൂട്ടറില്‍ ഉപഭോക്താക്കള്‍ക്ക് കേക്ക് എത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈമുന്‍ കേരളതാരം.

മോഹന്‍ബഗാനായി 2013-14 സീസണിലാണ് വാഹിദ് കളിച്ചത്. റൈറ്റ്ബാക്കായും സെന്‍ട്രല്‍ബാക്കായും നിറഞ്ഞുകളിച്ചു. ഐലീഗില്‍ അഞ്ച്മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അദ്ദേഹം ചര്‍ച്ചില്‍ബ്രദേഴ്‌സിനെതിരെ മാന്‍ഓഫ്ദമാച്ചുമായി. എന്നാല്‍ കളിക്കിടെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് പരിക്ക് ഭേദമായതോടെ കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. സംസ്ഥാന ജൂനിയര്‍ അണ്ടര്‍ 21 ടീമിലെ മികവില്‍ 2002ല്‍ എസ്ബിഐ തിരുവനന്തപുരത്തിന്റെ അതിഥിതാരമായി. മുംബൈ എഫ്‌സി, ഒന്‍ജിസി മുംബൈ, കൊല്‍ക്കത്ത ഭവാനിപൂര്‍ എഫ്.സി, ടീമുകള്‍ക്കായും ദേശീയലീഗുകളില്‍ കളിച്ചിട്ടുണ്ട്. 2015ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയഗെയിംസില്‍ സംസ്ഥാനത്തിലായി ബൂട്ട്‌കെട്ടി. അന്ന് ടീമിലുണ്ടായിരുന്ന വാഹിദ്‌സാലിയ്ക്കും ആഷിക് ഉസ്മാനുമൊഴികെയുള്ളവര്‍ക്ക് ജോലിലഭിച്ചു. കോച്ചായും കളിക്കാരനായും ഉജ്ജ്വപ്രകടനംകാഴ്ചവെക്കുമ്പോഴും അര്‍ഹതയ്ക്കുള്ള അംഗീകാരത്തിനായി ഓഫീസുകള്‍കയറിയിറങ്ങുകയാണ് ഈ യുവതാരം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ദേശാഭിമാനിയിലെ ‘പോണ്‍ഗ്രസ്’ പ്രസ്താവന: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു.

Published

on

സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പത്രത്തില്‍ കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.

വിശേഷണം പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വടകരയില്‍ നുണ ബോംബ് പൊട്ടിച്ചത് ചീറ്റിയതിന്റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ പ്രചാരണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം പോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു.

ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും ഹസന്‍ വ്യക്തമാക്കി.

Continue Reading

Trending