Connect with us

Culture

സോളാറിനേക്കാള്‍ ലാഭകരം ജലവൈദ്യുതപദ്ധതി; അതിരപ്പള്ളിയെന്ന് പറയുമ്പോഴേ പ്രശ്‌നം: മന്ത്രി എം.എം മണി

Published

on

കോഴിക്കോട്: സൗരോര്‍ജ്ജ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കവെ പദ്ധതിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലെ 44 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ പ്രോജക്ടിന്റെ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഈ സംരംഭം ചെലവേറിയതും അപ്രായോഗികവുമാണെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.

സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനത്തെ സ്വാഗതം ചെയ്യുമ്പോഴും ചിലവ് കൂടുതലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് എം.എം മണി പറഞ്ഞു. ഒരു മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ നാലേക്കര്‍ സ്ഥലം വേണം. ഇത് ആരുതരും. സ്ഥലം ഏറ്റെടുക്കാനുള്ള വെല്ലുവിളികള്‍ ആര്‍ക്കും മനസിലാകും. അല്ലെങ്കില്‍ പിന്നെ കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗം നോക്കണം. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന എക പദ്ധതി അതിരപ്പിള്ളിയിലേതാണ്. എന്നാല്‍ അതിനെക്കുറിച്ച് പറയുമ്പോഴേ മുന്നണിക്കുള്ളില്‍ പ്രശ്‌നം, പുറത്തും പ്രശ്‌നം ഇതാണ് അവസ്ഥ. അതിരപ്പള്ളി വിഷയത്തില്‍ സമവായത്തിലൂടെ പ്രശ്‌നപരിഹാരമാണ് ഇനിയുള്ള ഏകമാര്‍ഗം. ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമണിക്കൂറെങ്കിലും ഫാനില്ലാതെയും വെളിച്ചമില്ലാതെയും നില്‍ക്കാന്‍ കഴിയുമോ? അതിരപള്ളിയിലെ വെള്ളച്ചാട്ടം പോലും കെ.എസ.്ഇ.ബിയുടെ ഉല്‍പ്പന്നമാണ്. കെ.എസ്.ഇ.ബി നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് ഇവിടെ മനോഹരമായ വെള്ളച്ചാട്ടമുണ്ടായത്, അല്ലാതെ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതല്ല. ഇക്കാര്യങ്ങളെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ മനസിലാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സൗരോജ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെഡിലാല്‍ സി ഗ്യാര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് കൈമാറി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ഡി.ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകലക്ടര്‍ യു.വി. ജോസ് വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട്, മുക്കം മുഹമ്മദ്, പി.ജി. ജോര്‍ജ്ജ്, പി.കെ.സജിത, സുജാത മനയ്ക്കല്‍, എ.കെ.ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി.ഡി. ജോസഫ്, ടി.കെ.രാജന്‍, എ.ടി. ശ്രീധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് 3.5 കോടിരൂപയാണ് ജില്ലാപഞ്ചായത്ത് കെഎസ്ഇബിയില്‍ അടച്ചത്. 44 സ്‌കൂളുകളുടെയും മേല്‍ക്കൂരയില്‍ ഓണ്‍ ,ഓഫ് ഗ്രിഡ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യൂതി ഉദ്പാദിപ്പിക്കാനാണ് പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് പാനലുമായി ബന്ധപ്പെട്ട് എല്ലാവിധ അറ്റകുറ്റ പ്രവൃത്തികളും കെഎസ്ഇബിയാണ് നടത്തുക. 25 വര്‍ഷമെങ്കിലും പ്രവര്‍ത്തനക്ഷമമായ പാനലുകളാണ് സ്ഥാപിക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending