Connect with us

Culture

സോളാറിനേക്കാള്‍ ലാഭകരം ജലവൈദ്യുതപദ്ധതി; അതിരപ്പള്ളിയെന്ന് പറയുമ്പോഴേ പ്രശ്‌നം: മന്ത്രി എം.എം മണി

Published

on

കോഴിക്കോട്: സൗരോര്‍ജ്ജ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കവെ പദ്ധതിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലെ 44 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ പ്രോജക്ടിന്റെ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഈ സംരംഭം ചെലവേറിയതും അപ്രായോഗികവുമാണെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.

സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനത്തെ സ്വാഗതം ചെയ്യുമ്പോഴും ചിലവ് കൂടുതലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് എം.എം മണി പറഞ്ഞു. ഒരു മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ നാലേക്കര്‍ സ്ഥലം വേണം. ഇത് ആരുതരും. സ്ഥലം ഏറ്റെടുക്കാനുള്ള വെല്ലുവിളികള്‍ ആര്‍ക്കും മനസിലാകും. അല്ലെങ്കില്‍ പിന്നെ കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗം നോക്കണം. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന എക പദ്ധതി അതിരപ്പിള്ളിയിലേതാണ്. എന്നാല്‍ അതിനെക്കുറിച്ച് പറയുമ്പോഴേ മുന്നണിക്കുള്ളില്‍ പ്രശ്‌നം, പുറത്തും പ്രശ്‌നം ഇതാണ് അവസ്ഥ. അതിരപ്പള്ളി വിഷയത്തില്‍ സമവായത്തിലൂടെ പ്രശ്‌നപരിഹാരമാണ് ഇനിയുള്ള ഏകമാര്‍ഗം. ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമണിക്കൂറെങ്കിലും ഫാനില്ലാതെയും വെളിച്ചമില്ലാതെയും നില്‍ക്കാന്‍ കഴിയുമോ? അതിരപള്ളിയിലെ വെള്ളച്ചാട്ടം പോലും കെ.എസ.്ഇ.ബിയുടെ ഉല്‍പ്പന്നമാണ്. കെ.എസ്.ഇ.ബി നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് ഇവിടെ മനോഹരമായ വെള്ളച്ചാട്ടമുണ്ടായത്, അല്ലാതെ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതല്ല. ഇക്കാര്യങ്ങളെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ മനസിലാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സൗരോജ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെഡിലാല്‍ സി ഗ്യാര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് കൈമാറി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ഡി.ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകലക്ടര്‍ യു.വി. ജോസ് വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട്, മുക്കം മുഹമ്മദ്, പി.ജി. ജോര്‍ജ്ജ്, പി.കെ.സജിത, സുജാത മനയ്ക്കല്‍, എ.കെ.ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി.ഡി. ജോസഫ്, ടി.കെ.രാജന്‍, എ.ടി. ശ്രീധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് 3.5 കോടിരൂപയാണ് ജില്ലാപഞ്ചായത്ത് കെഎസ്ഇബിയില്‍ അടച്ചത്. 44 സ്‌കൂളുകളുടെയും മേല്‍ക്കൂരയില്‍ ഓണ്‍ ,ഓഫ് ഗ്രിഡ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യൂതി ഉദ്പാദിപ്പിക്കാനാണ് പദ്ധതി. അഞ്ചുവര്‍ഷത്തേക്ക് പാനലുമായി ബന്ധപ്പെട്ട് എല്ലാവിധ അറ്റകുറ്റ പ്രവൃത്തികളും കെഎസ്ഇബിയാണ് നടത്തുക. 25 വര്‍ഷമെങ്കിലും പ്രവര്‍ത്തനക്ഷമമായ പാനലുകളാണ് സ്ഥാപിക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending