Video Stories
വയനാടന്‍കാറ്റ് വലത്തോട്ടുതന്നെ
കെ.എസ്. മുസ്തഫ
കല്‍പ്പറ്റ
രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം മതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കാന്‍. സംസ്ഥാനത്ത് യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷത്തില്‍ എത്ര കുറവ് വരുത്താനാവുമെന്ന ആലോചനയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. സിറ്റിംഗ് എം.പിയുടെ ഓര്‍മകള്‍ പേറി വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാകുമെന്ന് തീര്‍ച്ചയാണ്.
നിരവധി പ്രത്യേകതകളുള്ള പാര്‍ലമെന്റ് മണ്ഡലമാണ് മലബാറിലെ മൂന്ന് ജില്ലകള്‍ വിധിനിര്‍ണയിക്കുന്ന വയനാട്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ മണ്ഡലം. സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ മൂന്നെണ്ണവും സംവരണം. ഭൂരിഭാഗവും മലയോര പ്രദേശങ്ങള്‍. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയിരിക്കേ സിറ്റിംഗ് എം.പിയുടെ നിര്യാണം. രൂപീകരിച്ച കാലം മുതല്‍ യു.ഡി.എഫിന് മധുരവും എല്‍.ഡി.എഫിന് കൈപ്പും സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലം. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന മലയോര കര്‍ഷക മനസ്സ് തുടങ്ങിയവ ഇതില്‍ ചിലത്് മാത്രം.
കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നിന്നും തമിഴ്നാട് അതിര്‍ത്തിയായ ഗൂഡല്ലൂരില്‍ നിന്നും തുടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ കര്‍ഷകരാണ്. പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്ന് നില്ക്കുന്ന മണ്ഡലത്തില്‍ മണ്ണിനോടും പ്രകൃതിയോടും ഇഴചേര്‍ന്ന് ജീവിക്കുന്നവരാണ് വോട്ടര്‍മാര്‍. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, വന്യമൃഗശല്യം, വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളുടെ അഭാവം, രാത്രിയാത്രാനിരോധനം തുടങ്ങി മറ്റ് മണ്ഡലങ്ങളിലൊന്നുമില്ലാത്ത പ്രതിസന്ധികളാണ് വയനാട് മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക. ഇത്തവണത്തെ പ്രളയം സംസ്ഥാനത്ത് വന്‍നഷ്ടങ്ങളുണ്ടാക്കിയ മണ്ഡലങ്ങളിലൊന്നും വയനാടായിരുന്നു. പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന കൃഷിയിടങ്ങളില്‍ പ്രതീക്ഷയുടെ വിത്തെറിയാന്‍ കഴിയുന്ന യു.പി.എ സര്‍ക്കാരിനുള്ള പിന്തുണയുമായിട്ടായിരിക്കും ഏപ്രില്‍ 23ന് വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലെത്തുക.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ബത്തേരി (എസ്.ടി), കല്‍പ്പറ്റ എന്നീ നിയമസഭാ മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) അസംബ്ലി മണ്ഡലങ്ങളാണുള്ളത്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ബത്തേരിയില്‍ വന്‍വിജയം നേടിയ യു.ഡി.എഫിന് നേരിയ മാര്‍ജിനിലാണ് മാനന്തവാടി നഷ്ടമായത്. കല്‍പ്പറ്റയില്‍ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച ജനതാദളിലെ എം.വി. ശ്രേയാംസ്കുമാര്‍ തോറ്റിരുന്നു. ചുരമിറങ്ങിയാല്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറത്തെ നിലമ്പൂരും കുടിയേറ്റവോട്ടര്‍മാരാണ് വിധിയെഴുതുക. ഐക്യജനാധിപത്യമുന്നണിക്ക് സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മലപ്പുറത്തെ ഏറനാടും വണ്ടൂരുമാണ് മറ്റ് രണ്ട് നിയമസഭാമണ്ഡലങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന് ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,55,786 പേര് പുരുഷ വോട്ടര്‍മാരും 6,70,002 പേര് സ്ത്രീ വോട്ടര്‍മാരുമാണ്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ് (210051). കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വിജയക്കൊടി രണ്ട് തവണയും എം.ഐ ഷാനവാസിലൂടെ യു.ഡി.എഫിനൊപ്പമായിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ എം.ഐ. ഷാനവാസിന് നല്‍കിയത്. സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23 ശ.മാ), എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ), ബി.ജെ.പിയിലെ സി.വാസുദേവന്‍ 31687(3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയം ആവര്‍ത്തിച്ചു. സി.പി.ഐയിലെ സത്യന് മൊകേരിയെയായിരുന്നു ഇത്തവണ ഷാനവാസ് പരാജയപ്പെടുത്തിയത്. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന് മൊകേരിക്ക് 356165 വോട്ടും കിട്ടി.
ഏഴ് മണ്ഡലങ്ങളില്‍ മാനന്തവാടി (ഒ.ആര് കേളു), കല്‍പ്പറ്റ (സി.കെ ശശീന്ദ്രന്), തിരുവമ്പാടി (ജോര്‍ജ്ജ്.എം.തോമസ്), നിലമ്പൂര്‍ (പി.വി അന്‍വര്‍) എന്നിവിടങ്ങളില്‍ വിജയിച്ചത് എല്‍.ഡി.എഫായിരുന്നു. സുല്‍ത്താന്‍ ബത്തേരി (ഐ.സി ബാലകൃഷ്ണന്), വണ്ടൂര്‍ (എ.പി അനില്‍കുമാര്‍), ഏറനാട് (പി.കെ ബഷീര്‍) എന്നീ മൂന്ന് മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും നിന്നു. എന്നാല്‍ എല്‍.ഡി.എഫ് ജയിച്ച നാല് മണ്ഡലങ്ങളിലും കൂടി ലഭിച്ച ഭൂരിപക്ഷം 28902 മാത്രമാണ്. മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ജയിച്ച യു.ഡി.എഫിന് 47960 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. കൂടുതല്‍ സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോഴും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 19058 വോട്ടിന് യു.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍.
അസുഖം കാരണം ഏറെക്കാലം ആസ്പത്രിയിലായിരുന്നെങ്കിലും മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ഗ്രാഫാണ് എം.ഐ ഷാനവാസിനെ മണ്ഡലത്തിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയാക്കിയത്. ആദ്യ അഞ്ചുവര്‍ഷംകൊണ്ട് 1056 കോടിയുടെ വികസനവും രണ്ടാം ടേമില്‍ അതിലും കൂടുതല്‍ പദ്ധതികളുമാണ് എം.പി മലയോരത്തെത്തിച്ചത്. ഐക്യജനാധിപത്യ മുന്നണിയെ എക്കാലവും തുണച്ച വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണയും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ മുഴുവന്‍ ബൂത്ത് തലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.
എല്‍.ഡി.എഫ് ഒരു പ്രതീക്ഷയും പുലര്‍ത്താത്ത മണ്ഡലത്തില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി സുനീറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി, വയനാട് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് എന്നിവയൊക്കെയാണെങ്കിലും വയനാട്ടിലെ സി.പി.എം നേതാക്കള്‍ക്ക് പോലും പരിചിതനല്ല സുനീര്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും എം ഫോണ്‍ ഉടമ ആന്റോ അഗസ്റ്റിനായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം