Connect with us

kerala

വെളുക്കാന്‍ തേച്ചത് പണിയായി; മൂത്രത്തില്‍ പത, കാലിലും മുഖത്തും നീര്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്

Published

on

നിറത്തിന്റെ പേരില്‍ യുവതലമുറ അനുഭവിക്കുന്ന അപകര്‍ഷത കുറച്ചൊന്നുമല്ല എന്ന് തെളിയിക്കുന്നതാണ് തൊലി വെളുപ്പിക്കാനുള്ള ക്രീമുകളുടെ പേരിളുള്ള പരസ്യ വീഡിയോകള്‍. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍, ചൈന, തുര്‍ക്കി, യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവ കൂടുതലായും കേരളത്തിലെത്തുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് പുറമെ കടകളിലും ഇത്തരം വസ്തുക്കള്‍ വില്പനയ്‌ക്കെത്തിക്കുന്നതായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ 12 പേരാണ് വൃക്കയുടെ അരിപ്പയ്ക്ക് തകരാറ് സംഭവിച്ച് കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന മെമ്ബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണിത്.

അനുവദനീയമായതിലും പല ഇരട്ടി വരെ ലോഹമൂലകങ്ങള്‍ അടങ്ങിയ ഫെയര്‍നെസ് ക്രീമുകളാണ് രോഗികളെല്ലാം ഉപയോഗിച്ചിരുന്നത്. സമാന രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് വില്ലന്‍മാരെന്ന് കണ്ടെത്തിയത്. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുപയോഗിച്ച ക്രീമുകളിലെ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം 100 ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. മെര്‍ക്കുറിക്ക് പുറമേ ആഴ്‌സനിക്, കാഡ്മിയം, ഈയം തുടങ്ങിയ ലോഹങ്ങളുടെ അളവ് അനുവദനീയമായതിലും 100 മുതല്‍ 1000 ഇരട്ടി വരെ അടങ്ങിയിട്ടുണ്ടായിരുന്നു. രോഗികളുടെ രക്തത്തിലും ഇതേ ഘടകങ്ങള്‍ കൂടിയ അളവില്‍ കാണപ്പെട്ടു. പലതിലും നിര്‍മ്മാണ തീയതി, കാലാവധി, ചേരുവകളുടെ അളവ് എന്നിവ രേഖപ്പെടുത്തിയിട്ടില്ല.

ഗുരുതരാവസ്ഥ ഇങ്ങനെ;

മൂത്രത്തില്‍ പതയും കാലിലും മുഖത്തും നീരും വന്നാണ് ആദ്യം ഒരു 14കാരി എത്തിയത്. നെഫ്രോട്ടിക് സിന്‍ഡ്രോമിനുള്ള മരുന്ന് നല്‍കിയെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കുമെത്തി. ഇതേ രോഗലക്ഷണങ്ങളുമായി ഇവരുടെ ബന്ധുവും ചികിത്സയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് 29 കാരനും സമാന രോഗലക്ഷണങ്ങളോടെ എത്തി. ഇയാള്‍ കുറച്ചു നാളായി ഫെയര്‍നസ് ക്രീം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെ പരിശോധനയ്ക്ക് എത്തിക്കാന്‍ ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതേ ക്രീമാണ് താനും ഉപയോഗിച്ചതെന്ന് 14കാരി പറഞ്ഞതോടെ സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും വിളിച്ച് വരുത്തുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച ക്രീമുകളുടെ പേര് വ്യത്യസ്തമാണെങ്കിലും അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഒന്നായിരുന്നു. മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ എത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊലിയുടെ നിറം വര്‍ദ്ധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തൊലിക്ക് കേടുപാട് സംഭവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഉപയോഗം നിറുത്തുന്നതോടെ പിഗ്‌മെന്റേഷന്‍, വിള്ളല്‍, മുഖക്കുരു എന്നിവ കാണപ്പെടുന്നു. ക്രീമിന്റെ ഉപയോഗം നിറുത്തി നെഫ്രോട്ടിക്ക് സിന്‍ഡ്രോമിനുള്ള ചികിത്സ നല്‍കുന്നതിലൂടെ അസുഖം ഭേദമാകും. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറി ശരീരത്തിലുള്ളതിനാല്‍ ഭാവിയില്‍ പ്രത്യാഘാതമുണ്ടാകുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍.

ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷന്‍ തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും അനധികൃതമായ വില്പനയാണെന്ന് കണ്ടെത്തി. ഇവയില്‍ പലതും പാര്‍ശ്വഫലങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയായിരുന്നു.

ഇറക്കുമതി ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് നിയമമെന്നും ഇവയുടെ നിര്‍മ്മാണത്തിന് ലൈസന്‍സും ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്നും മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending