kerala
വെളുക്കാന്‍ തേച്ചത് പണിയായി; മൂത്രത്തില്‍ പത, കാലിലും മുഖത്തും നീര്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു
വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്

നിറത്തിന്റെ പേരില്‍ യുവതലമുറ അനുഭവിക്കുന്ന അപകര്‍ഷത കുറച്ചൊന്നുമല്ല എന്ന് തെളിയിക്കുന്നതാണ് തൊലി വെളുപ്പിക്കാനുള്ള ക്രീമുകളുടെ പേരിളുള്ള പരസ്യ വീഡിയോകള്‍. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍, ചൈന, തുര്‍ക്കി, യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവ കൂടുതലായും കേരളത്തിലെത്തുന്നത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് പുറമെ കടകളിലും ഇത്തരം വസ്തുക്കള്‍ വില്പനയ്‌ക്കെത്തിക്കുന്നതായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ 12 പേരാണ് വൃക്കയുടെ അരിപ്പയ്ക്ക് തകരാറ് സംഭവിച്ച് കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന മെമ്ബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണിത്.
അനുവദനീയമായതിലും പല ഇരട്ടി വരെ ലോഹമൂലകങ്ങള്‍ അടങ്ങിയ ഫെയര്‍നെസ് ക്രീമുകളാണ് രോഗികളെല്ലാം ഉപയോഗിച്ചിരുന്നത്. സമാന രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് വില്ലന്‍മാരെന്ന് കണ്ടെത്തിയത്. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുപയോഗിച്ച ക്രീമുകളിലെ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം 100 ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. മെര്‍ക്കുറിക്ക് പുറമേ ആഴ്‌സനിക്, കാഡ്മിയം, ഈയം തുടങ്ങിയ ലോഹങ്ങളുടെ അളവ് അനുവദനീയമായതിലും 100 മുതല്‍ 1000 ഇരട്ടി വരെ അടങ്ങിയിട്ടുണ്ടായിരുന്നു. രോഗികളുടെ രക്തത്തിലും ഇതേ ഘടകങ്ങള്‍ കൂടിയ അളവില്‍ കാണപ്പെട്ടു. പലതിലും നിര്‍മ്മാണ തീയതി, കാലാവധി, ചേരുവകളുടെ അളവ് എന്നിവ രേഖപ്പെടുത്തിയിട്ടില്ല.
ഗുരുതരാവസ്ഥ ഇങ്ങനെ;
മൂത്രത്തില്‍ പതയും കാലിലും മുഖത്തും നീരും വന്നാണ് ആദ്യം ഒരു 14കാരി എത്തിയത്. നെഫ്രോട്ടിക് സിന്‍ഡ്രോമിനുള്ള മരുന്ന് നല്‍കിയെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കുമെത്തി. ഇതേ രോഗലക്ഷണങ്ങളുമായി ഇവരുടെ ബന്ധുവും ചികിത്സയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് 29 കാരനും സമാന രോഗലക്ഷണങ്ങളോടെ എത്തി. ഇയാള്‍ കുറച്ചു നാളായി ഫെയര്‍നസ് ക്രീം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെ പരിശോധനയ്ക്ക് എത്തിക്കാന്‍ ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
ഇതേ ക്രീമാണ് താനും ഉപയോഗിച്ചതെന്ന് 14കാരി പറഞ്ഞതോടെ സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും വിളിച്ച് വരുത്തുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച ക്രീമുകളുടെ പേര് വ്യത്യസ്തമാണെങ്കിലും അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഒന്നായിരുന്നു. മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ എത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊലിയുടെ നിറം വര്‍ദ്ധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തൊലിക്ക് കേടുപാട് സംഭവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഉപയോഗം നിറുത്തുന്നതോടെ പിഗ്‌മെന്റേഷന്‍, വിള്ളല്‍, മുഖക്കുരു എന്നിവ കാണപ്പെടുന്നു. ക്രീമിന്റെ ഉപയോഗം നിറുത്തി നെഫ്രോട്ടിക്ക് സിന്‍ഡ്രോമിനുള്ള ചികിത്സ നല്‍കുന്നതിലൂടെ അസുഖം ഭേദമാകും. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറി ശരീരത്തിലുള്ളതിനാല്‍ ഭാവിയില്‍ പ്രത്യാഘാതമുണ്ടാകുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍.
ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷന്‍ തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും അനധികൃതമായ വില്പനയാണെന്ന് കണ്ടെത്തി. ഇവയില്‍ പലതും പാര്‍ശ്വഫലങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയായിരുന്നു.
ഇറക്കുമതി ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് നിയമമെന്നും ഇവയുടെ നിര്‍മ്മാണത്തിന് ലൈസന്‍സും ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്നും മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
kerala
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്