Connect with us

kerala

മഞ്ഞക്കുറ്റികള്‍ അറബിക്കടലില്‍

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്.

Published

on

കൊച്ചി : പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്. മഞ്ഞക്കുറ്റികള്‍ അറബിക്കടലില്‍ എറിയണമെന്ന യു ഡി എഫിന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തിന്റെ നാശത്തിന് വഴിവെക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടിയ ഉപതിരഞ്ഞെടുപ്പില്‍ 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പരാജയപ്പെട്ടിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. പദ്ധതിക്കെതിരെ നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടും എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലം.

സില്‍വര്‍ലൈന്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റേയും സിപിഎമ്മിന്റേയും ഇരട്ടത്താപ്പ് തൃക്കാക്കരയില്‍ പ്രകടമായിരുന്നു. സില്‍വര്‍ ലൈന്‍ മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആകുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യം ചുവടുവെച്ചത്. എന്നാല്‍ സില്‍വര്‍ലൈന്‍ തിരിച്ചടിക്കുമെന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യപ്പെട്ട സിപിഎം ഉടന്‍ ചുവടുമാറ്റി. സില്‍വര്‍ ലൈന്്് പകരം സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ എന്നാക്കി പ്രചരണ വിഷയം മാറ്റുകയും ചെയ്തു. കാര്യങ്ങള്‍ പിടി വിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് സംസ്ഥാനത്തുടനീളമുള്ള കല്ലിടലും തല്ലിച്ചതക്കലും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ കുറ്റിയിടല്‍ അവസാനിപ്പിക്കാനും പകരം ജിയോ സര്‍വേ സംവിധാനത്തെ ആശ്രയിക്കാനും തീരുമാനമെടുത്തത്. സില്‍വര്‍ ലൈന്‍ പദ്ധതി ബാധിക്കുന്ന മണ്ഡലം കൂടിയായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഈ പദ്ധതിയുടെ ഹിതപരിശോധന കൂടി ആകുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

തൃക്കാക്കരയില്‍ യുഡിഎഫ് നേടിയ തകര്‍പ്പന്‍ വിജയം സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെയും സര്‍വ്വേയുടെയും പേരില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചതിന്റെ പേരില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മാപ്പ് പറയുക കൂടി ചെയ്യണമെന്നാണ് ഉപ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. വിനാശകരമായ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്ായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് യുഡിഎഫ് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞ കുറ്റികള്‍ ജനഹിതത്തിന് എതിരാണെന്ന യുഡിഎഫ് നിലപാട് തീര്‍ത്തും അംഗീകരിച്ചിരിക്കുകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഫലം സില്‍വര്‍ ലൈനിനുള്ള അംഗീകാരം കൂടിയായി മാറുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ച ഇടതുമുന്നണി കണ്‍വീനറെ പിന്നീട് താക്കീത് ചെയ്യാന്‍ വരെ സിപിഎം നേതൃത്വം തയ്യാറായി. ഇടതുമുന്നണി കണ്‍വീനര്‍ ആയി ചുമതലയേറ്റ അന്നുതന്നെ മുന്നണി വികസനം സംബന്ധിച്ച് നടത്തിയ കണ്‍വീനറുടെ പ്രഖ്യാപനങ്ങളുടെ ഗണത്തിലേക്ക് സില്‍വര്‍ലൈന്‍ മാറ്റേണ്ട അവസ്ഥയും സിപിഎമ്മിന് കൈവന്നു.

 

kerala

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ്, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പോലീസ് ഉള്ളത്.

എന്നാല്‍ മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.

 

Continue Reading

kerala

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

ഇന്നലെ ആകെ വൈദ്യുതി ഉപയോഗം 11.4 കോടി യൂണിറ്റാണ്.

Published

on

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും റെക്കോര്‍ഡ്. ഇന്നലെ ആകെ വൈദ്യുതി ഉപയോഗം 11.4 കോടി യൂണിറ്റാണ്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. ഇന്നലെ 5797 മെഗാവാട്ട് വരെ എത്തി. ചൂട് കൂടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടുകയാണ്.

വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്.

 

Continue Reading

crime

കൊച്ചിയിൽ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞത് അമ്മ; കുറ്റം സമ്മതിച്ചു

കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

Published

on

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ റോഡിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന അതിജീവിതയെയും അച്ഛനെയും അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഫ്‌ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതിജീവിത കുറ്റം സമ്മതിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. റോഡിന് സമീപത്തെ മാലിന്യക്കുഴിയിലേക്ക് മൃതദേഹം എറിയാനായിരുന്നു വിചാരിച്ചതെങ്കിലും റോഡിലേക്ക് വീഴുകയായിരുന്നു.

കൊലപാതകവും പീഡനവും രണ്ട് കേസ് ആയി തന്നെ അന്വേഷിക്കും.അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അതിജീവിതയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

Trending