Connect with us

Culture

ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി

Published

on

ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് ഉയര്‍ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.

യോഗിയെ തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്‍പുര്‍. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്‍ക്കാറിനെ വിലയിരുത്തുന്നതാവും. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി രംഗത്തെത്തിയിരിക്കുകയാണ് സംസഥാന മുഖ്യമന്ത്രിയായ യോഗി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് യോഗി എതിരാളിയായ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. സമാജ് വാദി പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥി ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുയുടെ വിവാദ പരാമര്‍ശം.

ഗോരഖ്പൂരില്‍ ബിജെപി റാലി അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥ്, എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിക്കുന്ന തരത്തിലാണ് വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനായ ഉപേന്ദ്ര ശുക്ലയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അതേസമയം നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദാണ് വിശാല സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. എസ്പിയുടെ ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്നാരോപിച്ചായിരുന്നു നിഷാദിനെതിരായ യോഗിയുടെ വര്‍ഗീയ പരാമര്‍ശം.

നാലു പാര്‍ട്ടികള്‍ ചേരുന്നതോടെ ദളിത്, മുസ്്‌ലിം, യാവദ, നിഷാദ് വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. 1998ലും 99ലും ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കെതിരെ യോഗി ആദിത്യനാഥ് വിയര്‍ത്തതിന് തുല്യമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 98ല്‍ യോഗി 26,206 വോട്ടിനും 99ല്‍ 7,000 വോട്ടിനുമാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്.

ഗോരക്പൂര്‍ മഠത്തില്‍ നിന്നുള്ളവരാണ് സ്ഥിരമായി ബി.ജെ. പിയെ മണ്ഡലത്തില്‍ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും ബി.എസ്.പി-എസ്.പി വോട്ടുകളുടെ ഏകീകരണം ജയപരാജയങ്ങളില്‍ പ്രതിഫലിക്കുമെന്ന കാര്യം വ്യക്തമാണ്. 2014ല്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും യോഗി ആദിത്യനാഥ് വിജയിച്ചത്. പിന്നാക്ക വിഭാഗക്കാരായ നിഷാദ് വോട്ടുകളായിരിക്കും യോഗിയുടെ പിന്‍ഗാമിയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. സുര്‍ഹിത ചാറ്റര്‍ജി കരീമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കിലും ഇവര്‍ നേടുന്ന വോട്ടുകളും നിര്‍ണായകമാവും. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇവര്‍ 80,000 വോട്ടുകള്‍ നേടിയിരുന്നു.
പരമ്പരാഗത ബ്രാഹ്മണ സവര്‍ണ വോട്ടുകളാണ് ബി.ജെ. പിയുടെ ശക്തി. എസ്.പി-ബി.എസ്.പി സഖ്യം തുടരാന്‍ നേതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ യു.പിയില്‍ നിന്നും തുരത്താനാവുമെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് പ്രഹ്ലാദ് യാദവ് പറയുന്നു. ഗോരക്പൂരിനൊപ്പം ഫുല്‍പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending