Culture
ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി

ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് ഉയര്‍ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.
യോഗിയെ തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്‍പുര്‍. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്‍ക്കാറിനെ വിലയിരുത്തുന്നതാവും. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി രംഗത്തെത്തിയിരിക്കുകയാണ് സംസഥാന മുഖ്യമന്ത്രിയായ യോഗി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് യോഗി എതിരാളിയായ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. സമാജ് വാദി പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥി ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുയുടെ വിവാദ പരാമര്‍ശം.
ഗോരഖ്പൂരില്‍ ബിജെപി റാലി അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥ്, എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിക്കുന്ന തരത്തിലാണ് വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനായ ഉപേന്ദ്ര ശുക്ലയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അതേസമയം നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദാണ് വിശാല സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. എസ്പിയുടെ ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്നാരോപിച്ചായിരുന്നു നിഷാദിനെതിരായ യോഗിയുടെ വര്‍ഗീയ പരാമര്‍ശം.
Visuals of preparation for by-poll in Gorakhpur; Phulpur and Gorakhpur to undergo voting tomorrow. #UttarPradesh pic.twitter.com/MSbh8ouNEN
— ANI UP (@ANINewsUP) March 10, 2018
നാലു പാര്‍ട്ടികള്‍ ചേരുന്നതോടെ ദളിത്, മുസ്്‌ലിം, യാവദ, നിഷാദ് വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. 1998ലും 99ലും ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കെതിരെ യോഗി ആദിത്യനാഥ് വിയര്‍ത്തതിന് തുല്യമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 98ല്‍ യോഗി 26,206 വോട്ടിനും 99ല്‍ 7,000 വോട്ടിനുമാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്.
ഗോരക്പൂര്‍ മഠത്തില്‍ നിന്നുള്ളവരാണ് സ്ഥിരമായി ബി.ജെ. പിയെ മണ്ഡലത്തില്‍ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും ബി.എസ്.പി-എസ്.പി വോട്ടുകളുടെ ഏകീകരണം ജയപരാജയങ്ങളില്‍ പ്രതിഫലിക്കുമെന്ന കാര്യം വ്യക്തമാണ്. 2014ല്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും യോഗി ആദിത്യനാഥ് വിജയിച്ചത്. പിന്നാക്ക വിഭാഗക്കാരായ നിഷാദ് വോട്ടുകളായിരിക്കും യോഗിയുടെ പിന്‍ഗാമിയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. സുര്‍ഹിത ചാറ്റര്‍ജി കരീമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കിലും ഇവര്‍ നേടുന്ന വോട്ടുകളും നിര്‍ണായകമാവും. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇവര്‍ 80,000 വോട്ടുകള്‍ നേടിയിരുന്നു.
പരമ്പരാഗത ബ്രാഹ്മണ സവര്‍ണ വോട്ടുകളാണ് ബി.ജെ. പിയുടെ ശക്തി. എസ്.പി-ബി.എസ്.പി സഖ്യം തുടരാന്‍ നേതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ യു.പിയില്‍ നിന്നും തുരത്താനാവുമെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് പ്രഹ്ലാദ് യാദവ് പറയുന്നു. ഗോരക്പൂരിനൊപ്പം ഫുല്‍പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
News3 days ago
മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍
-
kerala3 days ago
മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി ഉണ്ണി മുകുന്ദന്