Connect with us

Video Stories

ലക്ഷ്യം ന്യൂനപക്ഷ ശാക്തീകരണം തടയല്‍

Published

on

ഡോ. ഹുസൈന്‍ മടവൂര്‍

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു വളര്‍ന്നതാണെന്നു കാണാം. ജൂത-ക്രൈസ്്തവ-ഇസ്്‌ലാം മതങ്ങളുടെ ആഗമനങ്ങളെയും ബഹുസ്വര സംസ്‌കൃതിയുടെ തുടര്‍ച്ചയായി വേണം കാണാന്‍. ദ്രാവിഡ സമൂഹത്തിലേക്ക് ആര്യന്മാരുടെ കടന്നുവരവ് ഉള്‍പ്പെടെ മേല്‍പറഞ്ഞ ഒന്നിനെയും വൈദേശികം പ്രാദേശികം എന്നു പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല.

എല്ലാ മതങ്ങളെയും സ്വാംശീകരിച്ചതും ഉള്‍ക്കൊണ്ട് ജീവിക്കുന്നതും ഭാരതീയരാണ്. എല്ലാ മത-ജാതി-ഉപജാതി ധാരകളുടെയും നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ആത്മാവ്. ഇതു നിലനിന്നു കാണണമെന്നാണ് ഗാന്ധിജിയും നെഹ്്‌റുവും പട്ടേലും ആസാദും അലി സഹോദരന്മാരും ഖാഇദെമില്ലത്തും ഉള്‍പ്പെടെയുള്ള രാഷ്ട്ര ശില്‍പികളും ആഗ്രഹിച്ചത്.
ഭരണഘടന നിര്‍മ്മിച്ചപ്പോള്‍ മതേതരത്വവും എല്ലാവര്‍ക്കും തുല്യ പരിഗണനയും ഉറപ്പാക്കിയതും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയില്‍ കെട്ടിപ്പടുത്ത ഭരണഘടനയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കിയതും ബഹുസ്വരതയുടെ സൗന്ദര്യത്തെ സ്വാംശീകരിച്ചാണ്.

ആധുനിക സമൂഹ്യ ക്രമത്തില്‍ രാഷ്ട്രത്തിന്റ മഹത്വവും നിലനില്‍പും ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതിലാണെന്ന് പൊളിറ്റിക്കല്‍ സയന്‍സിന്റെ ബാലപാഠമാണ്. മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെ പേരിലെല്ലാം ന്യൂനപക്ഷമായവരെ മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്താന്‍ പ്രത്യേക പരിഗണന ഭരണഘടന ഉറപ്പാക്കിയതും അതിന്റെ സത്ത ഉള്‍കൊള്ളാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറായി എന്നതും മനുഷ്യകുലത്തിന്റെയും ഭാരതീയ സംസ്‌കാരങ്ങളുടെയും വളര്‍ച്ചയും മെച്യുരിറ്റിയുമാണ് അടയാളപ്പെടുത്തുന്നത്.

 
ന്യൂനപക്ഷത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ് പിന്നാക്കക്കാരായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ഗോത്ര സമൂഹങ്ങളും. മുസ്്‌ലിംകള്‍ ഒരേ സമയം ന്യൂനപക്ഷവും പിന്നാക്കവുമാണ്. രണ്ടു രീതിയിലും പരിഗണനയും നീതിയും ലഭിക്കേണ്ട വിഭാഗം. പക്ഷെ, പലപ്പോഴും നിയമം വ്യാഖ്യാനിക്കുന്നവരും നടപ്പാക്കുന്നവരും അവരെ ദ്രോഹിക്കുകയും വളര്‍ച്ച തടയുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന നിലപാടാണ് എല്ലാ കാലത്തും ഏറിയോ കുറഞ്ഞോ സ്വീകരിച്ചത്. കൂടുതല്‍ പരിഗണന ലഭിക്കേണ്ടവരായിട്ടും മുസ്്‌ലിം-ദലിത് വിഭാഗത്തിലുള്ളവരോട് അവഗണനയും ദ്രോഹവും തുടരുകയും ചെയ്യുന്നു.

 
രാജ്യത്തെ ജയിലുകളില്‍ ഭൂരിപക്ഷവും മുസ്്‌ലിം-ദലിത് വിഭാഗങ്ങളില്‍ പെട്ട സാമൂഹ്യ പ്രവര്‍ത്തകരാണ്. അവരവരുടെ സാമൂഹ്യ വ്യവസ്ഥിതിയെ ഉള്‍കൊണ്ട് നാടിന്റെ വളര്‍ച്ചക്കായി പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികളെപോലെ കണ്ട് കൈകാര്യം ചെയ്യുന്നു. കരിനിയമങ്ങള്‍ ചുമത്തി കേസെടുത്ത് വിചാരണ പോലുമില്ലാതെ ജയിലറയില്‍ തള്ളുന്നു. പശുവിന്റെ വിലപോലും നല്‍കാതെ ദലിതുകളെ മാനസികവും കായികവുമായി തകര്‍ക്കുന്നു. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് സാകിര്‍നായിക്ക് ഉള്‍പ്പെടെയുള്ള മത പ്രബോധകര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ മറയാക്കി നടത്തുന്ന നീക്കങ്ങള്‍.

മഹാരാഷ്ട്ര സര്‍ക്കാറും പൊലീസും സാകിര്‍നായികിനെതിരെ തെളിവില്ലെന്ന് പറയുകയും എന്തു കുറ്റം ആരോപിച്ചാലും നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിട്ടും ഒരു പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ദേശീയ തലത്തില്‍ ശക്തിപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും അത്തരം പ്രവണതള്‍ കണ്ടുതുടങ്ങിയെന്നത് നിസ്സാരമല്ല. പ്രമുഖ പ്രബോധകനായ എം.എം അക്ബറിന് എതിരെയുണ്ടായ നീതി നിഷേധവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

അദ്ദേഹം പതിറ്റാണ്ടുകളായി പൊതുജന മധ്യേ സുതാര്യമായി മത പ്രബോധനം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൃതികളും പ്രഭാഷണങ്ങളും ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ അവഹേളിക്കുന്നതായോ മോശമാക്കിയതായോ ഇന്നേവരെ ഒരു പരാതിയുമില്ല. വിവിധ മത ഗ്രന്ഥകളെ വിശകലനം ചെയ്തും സ്വാംശീകരിച്ചും എം.എം അക്ബര്‍ നടത്തുന്ന പ്രബോധന ശൈലി ആരെയും വ്രണപ്പെടുത്തിയതായി ഒരു തെളിവുമില്ല. സാമൂഹ്യ നന്മക്കും സമാധാന സന്ദേശ പ്രചാരണത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ എം.എം അക്ബറിനെ നിയമപാലകര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അനീതിയല്ലെങ്കില്‍ മറ്റെന്താണ്.

 
മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അമിതാവേശവും ഇതിന്റെ മറ്റൊരു പകര്‍പ്പാണ്. രാജ്യത്ത് ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെല്ലാം സ്വന്തമായ സ്ഥാപനങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് നിയമാനുസൃതമായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും മുസ്്‌ലിമും ക്രൈസ്തവനുമെല്ലാം സ്വന്തമായി സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ടെന്നത് വിമര്‍ശകര്‍ മനസിലാക്കണം. അവരവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ചും അത്തരം സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗവും പഠിപ്പിക്കുന്നത് രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നാണ്.

 
ന്യൂനപക്ഷ വിഭാഗം എന്ന നിലക്ക് വിദ്യാഭ്യാസ പ്രബോധന സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും പ്രത്യേക അവകാശവും രാജ്യത്തെ മുസ്്‌ലിംകള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. വഖഫും സ്വദഖയും ഉപയോഗിച്ച് സമൂഹ നന്മക്കായി മുസ്്‌ലിംകള്‍ കെട്ടിപ്പടുത്ത പല സ്ഥാപനങ്ങളിലും ഇതര വിഭാഗങ്ങളാണ് കൂടുതലും പഠിക്കുന്നത്. ഫറൂഖ് കോളജ്്, തിരൂരങ്ങാടി പി.എസ്.എം.ഒ, അരീക്കോട് സുല്ലമുസ്സലാം, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്്‌ലാം, എം.ഇ.എസ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. മറ്റുമതസ്ഥര്‍ക്ക് ഐത്തം കല്‍പിക്കുന്നതോ വിദ്വേഷം പഠിപ്പിക്കുന്നതോ ആയ ഒരു സ്ഥാപനവും കേരളത്തില്‍ മുസ്്‌ലിംകളുടേതായി ഇല്ലെന്ന് തീര്‍ത്തു പറയാനാവും.

 
പക്ഷെ, എല്ലാ വസ്തുതകളും നിയമവും നീതിയും കാറ്റില്‍ പറത്തി ഒരു വിഭാഗം നിയമപാലകര്‍ മുസ്്‌ലിം സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. എറണാകുളത്തെ പീസ് സ്‌കളില്‍ ഏതോ പാഠപുസ്തകത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണത്രെ ജാമ്യം പോലും ലഭിക്കാത്ത വകുപ്പില്‍ പെടുത്തി നടപടിയെടുത്തത്. പാഠപുസ്തകത്തിലോ കരിക്കുലത്തിലോ അപാകതയുണ്ടെന്ന് കണ്ടാല്‍ അതു തിരുത്തിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. പക്ഷെ, അതിനു പകരം മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. പീസ് സ്‌കൂളിലെ കരിക്കുലത്തിലോ പാഠപുസ്തകത്തിലോ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തിരുത്തിക്കുന്നതിനോ നിയമാനുസൃത നടപടിക്കോ ആരും എതിരല്ല. അതിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ ദ്രോഹനടപടിയാണ് പ്രശ്‌നം.

 
തന്റെ മതമാണ് ശരിയെന്ന് പറയാനും പ്രചരിപ്പിക്കാനും രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്റെ രാഷ്ട്രീയമാണ്-രാജ്യമാണ്-നേതാവാണ്-ആശയമാണ് ശരിയെന്ന് ഗാന്ധിയനും കമ്മ്യൂണിസ്റ്റിനും മതവിശ്വാസിക്കുമെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ആവാം. പക്ഷെ, മറ്റു വിഭാഗക്കാര്‍ക്കെതിരായ വിദ്വേഷ പ്രചാരണവും അവരുടെ ചിഹ്നങ്ങളെ അവഹേളിക്കുന്നതും സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതും വേര്‍തിരിച്ച് മനസ്സിലാക്കുകയും വേണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ മുസ്്‌ലിം സംഘടനയും ഭീകതയോടോ തീവ്രവാദത്തോടോ സന്ധി ചെയ്തിട്ടില്ല. ഒറ്റക്കും കൂട്ടായും അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ എല്ലാവരും ക്യാമ്പയിന്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

 
ആഗോള ഭീകര സംഘമായ ഐ.എസിനെയുള്‍പ്പെടെ തള്ളിപ്പറയാനും എതിരിടാനും കേരളത്തിലെ എല്ലാ സംഘടനകളും ഒരൊറ്റ മനസ്സാണ്. അക്കാര്യത്തില്‍ സലഫി പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളിലെ പൊള്ളത്തരവും കാര്യങ്ങളെ ശരിയായി വിലയിരുത്തിയാല്‍ ബോധ്യപ്പെടും. ലോക മുസ്്‌ലിം ഉമ്മത്ത് തള്ളിക്കളഞ്ഞ അക്രമക്കൂട്ടമായ ഐ.എസിലേക്ക് മുസ്്‌ലിംകളെ ചാരി നേട്ടംകൊയ്യാനുള്ള ചിലരുടെ നീക്കങ്ങള്‍ നേരത്തെ സൂചിപ്പിച്ചപോലെ, ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണവും വളര്‍ച്ചയും തടയാനുള്ള നീക്കമാണ്.

15 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്്‌ലിംകളില്‍ വിരലിലെണ്ണാവുന്ന ചിലര്‍ക്ക് വഴിതെറ്റിയെന്ന് കണ്ടാല്‍ തന്നെ അതു തിരുത്താന്‍ മുസ്്‌ലിം സംഘടകള്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ മുഖവിലക്കെടുത്ത് പിന്തുണക്കുകയാണ് അധികൃതര്‍ക്ക് കരണീയം.

അത്തരക്കാരെ ചര്‍ച്ചയിലൂടെ തിരുത്തി നേര്‍വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം നിയമം കയ്യിലെടുക്കുന്ന നിയമ പാലകരുടെ അമിതാവേശം വിപരീത ഫലമാണുണ്ടാക്കുക. മുസ്്‌ലിം-ദലിത്-മനുഷ്യാവാശ പ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും അവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കരിനിയമ നീക്കങ്ങളും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അനാവശ്യമായി കേസെടുത്ത് പീഡിപ്പിക്കുകയും വിചാരണ തടവുകാരായി ജയിലില്‍ തള്ളി ജീവിതം തകര്‍ക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

 
നിയമം നിയമത്തിന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ ബഹുസ്വരതയില്‍ പടുത്തുയര്‍ത്തിയ മഹത്തായ രാജ്യത്തിന്റെ ഭാവി പുരോഗതയില്‍ അതു വലിയ തടസ്സമാവും. മുസ്്‌ലിംകളും രാജ്യത്തെ പൗരന്മാരാണെന്നും തുല്യനീതിക്ക് അവകാശപ്പെട്ടവരാണെന്നുമുള്ള ബോധമാണ് പരമപ്രധാനം. ഭീകതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരേണ്ട സമയമാണിത്.
(കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending