Connect with us

Video Stories

അമേരിക്കയെ വിറപ്പിച്ച ക്യൂബയുടെ സ്വന്തം ഫിദല്‍

Published

on

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില്‍ 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്‌സാന്‍ഡ്രോ കാസ്‌ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക് നിങ്ങളുടെ സാമ്രാജ്യത്തിന്റെ യാതൊന്നും ആവശ്യമില്ല.’

നീണ്ട എണ്‍പത്തെട്ടുകൊല്ലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും അവിശ്വാസത്തിനും ശേഷം അമേരിക്കയുടെ ഒരു പ്രസിഡണ്ട് ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വാക്കുകളായിരുന്നു ഇവ. ശീതയുദ്ധകാലത്തിനുശേഷം അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായിരുന്നു. കമ്യൂണിസ്റ്റ്-പാശ്ചാത്യ ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് ക്യൂബയിലേക്ക് ഒരു അമേരിക്കന്‍ ഭരണാധികാരി കടന്നുവരുന്നത്. ബറാക് ഒബാമയുടെ വിദേശനയവും താരതമ്യേനയുള്ള മിതവാദവുമാണ് ഇതിന് കാരണമായത്. എന്നിട്ടും തന്റെ വാക്കുകളിലെ സ്വതസ്സിദ്ധമായ തീക്ഷ്ണത ഫിഡല്‍ ചീറ്റുക തന്നെ ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളന വേദിയില്‍ വെച്ച് അവസാനമായി നടത്തിയ പ്രസംഗത്തിലും ഈ വിപ്ലവനേതാവിന്റെ തളരാത്ത വാക്കുകളാണ് ക്യൂബന്‍ ജനത കേട്ടത്. തൊണ്ണൂറാം വയസ്സില്‍ തന്റെ മരണം പ്രവചിച്ചെന്ന പോലെ അദ്ദേഹം പറഞ്ഞു. ‘ വൈകാതെ എനിക്ക് 90 വയസ്സാകും. നമ്മള്‍ തമ്മില്‍ ഇനി കാണണമെന്നില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, ഞാന്‍ മരിച്ചാലും ആത്മാഭിമാനത്തോടെ ക്യൂബയുടെ കമ്യൂണിസ്റ്റ് നയം തുടരുക തന്നെ ചെയ്യും. ‘ ലോകത്തോടും ലാറ്റിന്‍ അമേരിക്കന്‍ സഹോദരങ്ങളോടും നമുക്ക് പറയാം ക്യൂബന്‍ ജനത വിജയികളാണെന്ന്്. ‘ ലോകത്ത് അവശേഷിക്കുന്ന ചൈന, ലാവോസ്, കൊറിയ, വിയറ്റ്‌നാം എന്നീ അഞ്ച് കമ്യൂണിസ്്റ്റ് രാജ്യങ്ങളിലൊന്നാണ് ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ.

സ്‌പെയിന്‍കാരും അമേരിക്കക്കാരുമാണ് ദീര്‍ഘകാലം രാജ്യം അടക്കിഭരിച്ചത്. വെറും ഒരുകോടി പത്തുലക്ഷത്തിച്ചില്ലാനം മാത്രം ജനസംഖ്യ. തെക്കേ അമേരിക്കയിലെ ഒരു കൊച്ചുദ്വീപുരാഷ്ട്രം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കിഴക്കിന്റെ പ്രായോഗികാശയമായ കമ്യൂണിസത്തെ വരിച്ചപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ഫുള്‍ഗെന്‍സിയോ ബാറ്റിസ്റ്റയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ രണ്ടുവര്‍ഷം നീണ്ട സായുധപോരാട്ടത്തിലൂടെയാണ് ഫിഡല്‍ കാസ്‌ട്രോ ക്യൂബയുടെയും അങ്ങനെ ലോകകമ്യൂണിസ്റ്റുകളുടെയും താരപദവിയിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. തെക്കേ അമേരിക്കയിലെ കൊടിയ ദാരിദ്ര്യവും ചെ ഗുവേരയുടെ പിന്തുണയുമെല്ലാം ഫിദലിന് ‘ക്യൂബന്‍ മോചന’ ത്തിന് സഹായകമായി. 1959 ജനുവരി എട്ടിനാണ് ക്യൂബയിലേക്ക് ഫിഡലിന്റെ സൈന്യം ഇരച്ചുകയറി അധികാരം പിടിച്ചെടുത്തത്. ഇതോടെ അമേരിക്കയില്‍ നിന്നും മറ്റും നീണ്ട കാലത്തെ ഉപരോധമാണ് രാജ്യത്തിന് സഹിക്കേണ്ടിവന്നത്. കഷ്ടപ്പാടേറെ അനുഭവിച്ചെങ്കിലും നായകനൊപ്പം ജനത അടിയുറച്ചുനിന്നതിലൂടെ ഉപരോധത്തിന്റെ ദൂഷ്യമെല്ലാം ക്യൂബ കുടഞ്ഞെറിഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയാണ് താന്‍ യുദ്ധം ചെയ്തതെന്നും അവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പല തവണ പറഞ്ഞു.

1959ല്‍ ഹവാനയിലേക്ക് നീങ്ങിയ ഫിദലും സൈന്യവും ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചു; ഇത് ലോകത്തെ അത്യപൂര്‍വമായ വിപ്ലവമുന്നേറ്റമാണെന്ന് .ജനക്കൂട്ടം ഹര്‍ഷാരവത്തോടെ ‘ഫിദല്‍, ഫിദല്‍ ‘ എന്ന് ഉദ്‌ഘോഷിച്ച് തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ ശിരസ്സാവഹിക്കാനൊരുങ്ങുകയായിരുന്നു. തന്റെ 49 വര്‍ഷം നീണ്ട രാഷ്ട്രനേതൃപദവിയില്‍ ആറുതവണയാണ് ‘തെരഞ്ഞെടുക്കപ്പെട്ടത’്. പ്രായാധിക്യം മൂലമുള്ള അനാരോഗ്യം ബാധിച്ച് 2006ല്‍ വിടവാങ്ങുമെന്ന് കരുതിയപ്പോഴും രണ്ടുവര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയായിരുന്ന തന്റെ ഇളയസഹോദരന് രാജ്യത്തിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കുകയാണ് ഈ കമ്യൂണിസ്റ്റ് നേതാവ് ചെയ്തത്. ഇതിന് മുമ്പുതന്നെ ലോകത്ത് സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ അവയുടെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് മാറിപ്പോയിരുന്നു. കാള്‍ മാര്‍ക്‌സിനെയും സോവിയറ്റ് യൂണിയനിലെ വഌഡിമീര്‍ ലെനിന്‍ എന്നിവരെക്കാള്‍ കമ്യൂണിസത്തിന് തികഞ്ഞ പ്രായോഗികവാദിയായ നേതാവായിരുന്നു ഫിഡല്‍ കാസ്‌ട്രോ എന്ന പച്ചമനുഷ്യന്‍. ലാറ്റിന്‍ അമേരിക്കയുടെ വിശപ്പും വേദനയും പോരാട്ടവീര്യുവുമൊക്കെ ഒരാളില്‍ പതിച്ചതായിരുന്നു ആ വ്യക്്തിത്വം.

നീണ്ട ഏഴുപതിറ്റാണ്ടുകാലം ലോകസാമ്രാജ്യത്വശക്തിക്ക് മുമ്പില്‍ മുട്ടുമടക്കാതെ പിടിച്ചുനിന്നെന്നുമാത്രമല്ല, പാശ്ചാത്യശക്തികളുടെ എല്ലാവിധ കുതന്ത്രങ്ങളെയും ചെറുത്തുതോല്‍പിക്കാനും ഉദാരീകരണകാലത്തുപോലും രാജ്യത്തെ സാമ്പത്തികമായി ഇളക്കം തട്ടാതെ നിലനിര്‍ത്താനും കഴിഞ്ഞത് ഒരു ജനതയുടെ അടങ്ങാത്ത ആത്മവിശ്വാസവും അതിലുപരി ഒരു നേതാവിന്റെ വിപ്ലവവീര്യവും കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രായോഗികവാദിയായ നേതാവാണ് ഇദ്ദേഹമെന്ന് പലരും വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല. വെറും 150 കിലോമീറ്ററകലെയുള്ള അമേരിക്കയോട് ഗറില്ലായുദ്ധമുറകളിലൂടെ പോരാടി ഭരണസാരഥ്യത്തില്‍ ലോകം കണ്ട ഏതുഭരണാധികാരിയെക്കാളും കൂടുതല്‍ കാലം ഇരിക്കാന്‍ കഴിഞ്ഞതും ഫിഡലിന് മാത്രം സ്വന്തം. സഹോദരനെ വാഴിക്കുകയും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ഫിദലിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഭരണമേറ്റശേഷം പതിനായിരക്കണക്കിനാളുകളെ തൂക്കിക്കൊന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. ആദ്യമൊക്കെ അനുകൂലിച്ചെങ്കിലും കാര്‍ഷികഭൂമി ഏറ്റെടുത്തതും മറ്റും അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സൈന്യത്തിന് ആഫ്രിക്കയില്‍ വന്‍ പിന്തുണയാണ് ക്യൂബ നല്‍കിയത്.

അന്താരാഷ്ട്ര രംഗത്ത് ഏറെ വെല്ലുവിളികള്‍ അമേരിക്കയുള്‍പെടുന്ന സാമ്രാജ്യത്വശക്തികളോട് നേരിടേണ്ടി വരുമ്പോഴും അതിനെതിരെ ലോകസമൂഹത്തെ കൂടെ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചതിന് ഇന്ത്യയും ചേരിചേരാപ്രസ്ഥാനവുമടക്കം ഏറെയുണ്ട് ഉദാഹരണങ്ങള്‍. ഇന്ത്യയും ഈജിപ്തും ഇന്തോനേഷ്യയും നേതൃത്വം നല്‍കി രൂപം കൊടുത്ത ചേരിചേരാപ്രസ്ഥാനം അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കണ്ടപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ അതിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. രണ്ടുതവണ 120 രാജ്യങ്ങളടങ്ങുന്ന ഈ സംഘടനയുടെ അമരക്കാരനായി അദ്ദേഹം. ഇന്ദിരാഗാന്ധിയില്‍ നിന്നാണ് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം നേതൃത്വമേറ്റെടുത്തത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യാസര്‍ അറഫാത്തുമായി നല്ല സഹകരണമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഇസ്്‌ലാമിക രാജ്യങ്ങളുമായും ഫിഡല്‍ പ്രായോഗികമായ ബന്ധം നിലനിര്‍ത്തുകയുണ്ടായി. അതേസമയം തന്നെ തികഞ്ഞ മനുഷ്യാവകാശലംഘനമാണ് ക്യൂബയിലെന്ന് ലോകത്ത് പ്രചാരമുണ്ടായി. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നു. ഇതിന് ഫിഡല്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടത്തുന്ന നടപടികള്‍ ചിലര്‍ക്ക് അസ്വസ്ഥതയുളവാക്കുന്നുണ്ടെങ്കില്‍ അതവര്‍ സഹിക്കുക എന്നായിരുന്നു അത്. പതിനായിരക്കണക്കിനാളുകളാണ് ഫിഡലിന്റെ കാലത്ത് ക്യൂബ വിട്ട് അമേരിക്കയിലേക്ക് കുടിയേറിയത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഉത്തരവാദി ഫിഡലാണെന്നായിരുന്നു അവരുടെ പക്ഷം. ഇന്നലെ രാത്രി അമേരിക്കന്‍ നഗരമായ മിയാമിയില്‍ തടിച്ചുകൂടിയ ക്യൂബയില്‍ നിന്ന് കുടിയേറിയവരുടെ പുതിയ തലമുറക്കാര്‍ ഫിഡലിന്റെ മരണവാര്‍ത്ത ബാന്‍ഡ് കൊട്ടിയാണ് വരവേറ്റത്.

ഫിഡലിന്റെ കാലത്ത് രാജ്യം വിവരസാങ്കേതിക മേഖലയിലും ജൈവസാങ്കേതികവിദ്യയിലും മുന്നേറ്റം നടത്തി. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലും മെച്ചപ്പെട്ട നിലവാരമാണ് ക്യൂബയുടേത്. ലാറ്റിന്‍ അമേരിക്കയിലും പരിസരങ്ങളിലും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് വസന്തം തകര്‍ന്നപ്പോഴും ക്യൂബ പിടിച്ചുനിന്നത് ഈ വിപ്ലവനായകന്റെ നടപടികള്‍ മൂലമായിരുന്നു. ലോകത്തിന് അത്യാവശ്യമുള്ള പഞ്ചസാരയിലാണ് ക്യൂബ പിടിച്ചുനിന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന നാടാണിത്. നിക്കരാഗ്വ, ബൊളീവിയ ,വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണങ്ങകൂടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ക്യൂബ അവിടെത്തന്നെ നിന്നു. കമ്പോഡിയ, വടക്കന്‍ കൊറിയ മുതലായ രാജ്യങ്ങളില്‍ കമ്യൂണിസത്തിന്റെ പേരില്‍ കൊടിയ സ്വേഛാധിപതികള്‍ വാണപ്പോഴും ക്യൂബക്ക് മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം വലിയ സ്വേഛാധിപത്യരീതികളുണ്ടായില്ലെന്നത് വേറിട്ട വസ്തുതയായി. എന്നാല്‍ സോവിയറ്റിന്റെ പതനം ക്യൂബയെ നന്നായിത്തന്നെ ഉലച്ചു. കോടിക്കണക്കിന് ഡോളറിന്റെസഹായമാണ് പെട്ടെന്ന് നിലച്ചത്. വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞത് ഇതാണ്: എന്റെ പേരില്‍ ലോകത്ത് എവിടെയെങ്കിലും ഒരു ഡോളറെങ്കിലും സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ രാഷ്ട്രീയം വിട്ട് നിങ്ങള്‍ പറയുന്നത് ചെയ്യാം. ഇന്നിപ്പോള്‍ ക്യൂബ സോവിയറ്റ് രാജ്യമാണോ എന്ന് ചോദിച്ചാല്‍ അതെയെന്നൊന്നും ഉത്തരം നല്‍കാന്‍ റൗള്‍ കാസ്‌ട്രോക്ക് പോലുമാകില്ല.

അമേരിക്കയുമായും മറ്റും ഉദാരീകരണസാമ്പത്തികനയങ്ങള്‍ അനുവര്‍ത്തിച്ചുള്ള സമ്മിശ്രനയമാണ് ക്യൂബക്കുള്ളത്. ഫിഡല്‍ കാസ്‌ട്രോ നാടുനീങ്ങുമ്പോള്‍ ലോകവും അമേരിക്കയും ക്യൂബയും തന്നെയും ചോദിക്കുന്നത് കമ്യൂണിസ്റ്റ് നയവുമായി ആ രാജ്യത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നാണ്. 636 തവണയാണ് ഫിഡലിനെ വകവരുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ശ്രമിച്ചത്. ഭക്ഷണത്തിലും ഫിഡലിന്റെ പ്രസിദ്ധമായ താടിരോമങ്ങളില്‍ പോലും വിഷം കലര്‍ത്താന്‍ അവര്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മുന്‍ കാമുകിയെ പോലും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും കഥയുണ്ട്. അങ്ങകലെയുള്ള ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളെയും അവയുടെ നേതാക്കളെയും തിരഞ്ഞുപിടിച്ചുകൊലപ്പെടുത്തിയ അമേരിക്കക്ക് ഫിദലിന്റെ കാര്യത്തിലെന്തുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. .

  • കെ.പി ജലീല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending