Connect with us

Culture

ആത്മവിശ്വാസത്തെ തളര്‍ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ ഇടതിന്റെ നവോത്ഥാനം

Published

on

കെ.പി ജലീല്‍

ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും അവര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന നവോത്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള സംശയത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുവശത്ത് നവോത്ഥാനവും സ്ത്രീസുരക്ഷയും പറയുകയും മറുവശത്ത് പരസ്യമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്ഷേപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണം.
രമ്യ ഹരിദാസ് ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. തിരക്കിട്ട പ്രചാരണത്തിനിടയിലാണ് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിച്ച് സംസാരിച്ചതായി അറിയാനിടയായത്. അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണോ സി.പി.എമ്മില്‍നിന്നും പ്രത്യേകിച്ച് അതിന്റെ നേതാക്കളില്‍നിന്നും ജനം പ്രതീക്ഷിക്കേണ്ടതെന്ന് രമ്യ ചോദിച്ചു. ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ കോണുകളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ തനിക്ക് മുന്നിലെത്തുന്ന സ്ത്രീകളും യുവാക്കളും പ്രായമായവരും വെളിപ്പെടുത്തുന്നത് എന്തെന്നില്ലാത്ത പിന്തുണയാണ്. വലിയ ആത്മവിശ്വാസത്തിലാണ് ഞാന്‍.
? ദീപ നിശാന്ത് അധിക്ഷേപിച്ചപ്പോള്‍ എന്ത് തോന്നി.
. അതിനെയൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. പാട്ടുപാടുക എന്നത് എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്റെ സ്വഭാവം പോലെ ഒരായുധമാണ് എന്റെ പാട്ടും. കലാഭവന്‍ മണിയുടെ ജീവിതമാണ് എന്നെ അദ്ദേഹത്തിന്റെ പാട്ടുകളോട് അടുപ്പിച്ചത്. വീട്ടില്‍ പണമുണ്ടായിട്ടല്ല ഞാന്‍ പാട്ടുപഠിക്കാനായി പോയത്. വലിയ പാട്ടുകാരിയാണെന്ന തോന്നലുമില്ല. എന്നാല്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും തരാതെ പാട്ടുകാരി എന്ന് ആക്ഷേപിച്ചപ്പോള്‍ അവരോട് തോന്നിയത് ദേഷ്യമല്ല, നിസ്സംഗതയായിരുന്നു.
? വിജയരാഘവന്റെ ആക്ഷേപവും കൂടി വന്നതോടെ യു.ഡി.എഫിന്റെയും രമ്യയുടെയും ജനശ്രദ്ധ വര്‍ധിക്കുകയല്ലേ ഉണ്ടായിട്ടുള്ളത്.
. ഇതിനൊക്കെ മുമ്പുതന്നെ ഞാന്‍ ശ്രദ്ധേയയായിരുന്നില്ലേ. യു.ഡി. എഫ് എനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം വലിയ അംഗീകരമായിരുന്നു. അതിന് യു.ഡി.എഫ് നേതാക്കളോട് വലിയ നന്ദിയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മാത്രമായ എന്നെ എം.പി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാകുക.
? ബ്ലോക്ക് പഞ്ചായത്തിലെയും പാര്‍ലമെന്റ് മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുകളെ എങ്ങനെ കാണുന്നു.
. ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രദേശത്തിന്റെ മാത്രമല്ലേ. മറിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതല്ലേ ഒരു ലോക്‌സഭാമണ്ഡലം. രണ്ടിനും രണ്ടിന്റേതായ പ്രചാരണരീതിയും അംഗീകാരവുമാണ്. പ്രത്യേകിച്ച് ആലത്തൂര്‍ പോലൊരു അവികസിത മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് തോന്നുന്നത്.
? എന്താണ് മണ്ഡലത്തില്‍ കാണുന്ന അത്യാവശ്യ ആവശ്യങ്ങള്‍.
. ചിറ്റൂര്‍ മേഖലയില്‍, പ്രത്യേകിച്ച്തമിഴ്‌നാടിനോട് ചേര്‍ന്ന പ്രദേശത്തെ വികസനരാഹിത്യം എന്നെ വല്ലാതെ ഉലച്ചു. അവിടെ സ്ത്രീകള്‍ ഇപ്പോഴും കുടിവെള്ളത്തിന് ക്യൂ നില്‍ക്കുകയാണ്. പാലങ്ങളാണ് മറ്റൊരു ആവശ്യം. തൃശൂരിലെ മൂന്നുമണ്ഡലങ്ങളിലും നിരവധി ചെയ്തുതീര്‍ക്കാനുണ്ട്.
? എതിര്‍സ്ഥാനാര്‍ത്ഥിയായ സിറ്റിംഗ് എം.പിയെക്കുറിച്ച് എന്തുപറയുന്നു.
. ഞാനെന്ത് പറയാന്‍. വ്യക്തിപരമായതല്ലല്ലോ തിരഞ്ഞെടുപ്പ്. ഇവിടെ ചര്‍ച്ച ചെയ്യുന്നതോ രാഷ്ട്രീയവും വികസനവുമല്ലേ.
? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ച്
. രാഹുല്‍ ബ്രിഗേഡിലെ അംഗമായാണ് ഞാന്‍ അറിയപ്പെടുന്നത്. അദ്ദേഹം 2011ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ വെച്ച് നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തുന്നത്. അപാരമാണ് അദ്ദേഹത്തിന്റെ നിരീക്ഷണശേഷി. നാലു സ്ത്രീകളെയാണ് അന്ന് തിരഞ്ഞെടുത്തത് ദേശീയതലത്തില്‍. രാഹുല്‍ജിയുടെ വയനാട്ടിലെ സാന്നിധ്യം നാടിന് വലിയ ഉണര്‍വുണ്ടാക്കും.
? വലിയൊരു വെല്ലുവിളിയല്ലേ വിജയം.
. ഇടതുമുന്നണിയുടെ കോട്ടയാണ് എന്നതിനെ വലിയ വെല്ലുവിളിയായി കാണുന്നുണ്ടെങ്കിലും ആലത്തൂരിലെ ജനങ്ങളുടെ എന്നോടുള്ള സ്‌നേഹത്തെയും താല്‍പര്യത്തെയും കാണുമ്പോള്‍ അത് മറികടക്കാമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നാണ് കരുതുന്നത്. പരിപൂര്‍ണ വിജയപ്രതീക്ഷയാണുള്ളത്.
? പാലക്കാടിനെക്കുറിച്ച്
. മുമ്പ് പലപ്പോഴും ഞാനിവിടെ വന്നിട്ടുണ്ട്. എന്റെ പ്രവര്‍ത്തനമേഖല ഒരുസമയത്ത് അട്ടപ്പാടിയിലെ ആദിവാസി മേഖലയായിരുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ പ്ലാച്ചിമടയിലും കോളഫാക്ടറിയുടെ ജലചൂഷണത്തിനെതിരായ സമരത്തിലും തൃശൂര്‍ കൈനൂരിലെ സമരത്തിലും നിലമ്പൂരിലും പങ്കെടുത്തിട്ടുണ്ട്. ദലിത് മേഖലയിലും പ്രവര്‍ത്തിക്കാനായി.
കോണ്‍ഗ്രസ് കുടുംബാംഗമായ രമ്യ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തേക്കിറങ്ങിയ ശേഷം യൂത്ത് കോണ്‍ഗ്രസിനുപുറമെ ഏകതാപരിഷത്ത്, ഗാന്ധിയുവ മണ്ഡലം എന്നിവയിലും സജീവമായി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്ററാണ് ഇപ്പോള്‍. ഈ കരുത്തുതന്നെയാണ് ഈ അവിവാഹിതയായ 33 കാരിയുടെ ഏത് ക്ഷുദ്രശക്തിക്കും തകര്‍ക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ കൈമുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending