Connect with us

Video Stories

ആരോഗ്യകരമാണ് ഈ ഭക്ഷണരീതികള്‍

Published

on

ഭക്ഷണത്തൊടൊപ്പം തന്നെ വ്യായാമവും ശീലമാക്കിയാലേ ആരോഗ്യകരമായ ഒരു ജീവിതം കൈവശമുണ്ടാകൂ. എന്നാല്‍ ഭക്ഷണം തന്നെ കൃത്യമായി കഴിക്കാതെ വരുമ്പോഴെങ്ങനെയാണ് വ്യായാമം കൂടി നോക്കുന്നത്. നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും സദാ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണശീലങ്ങള്‍ ഇവിടെ നമുക്ക് പരിചയപ്പെടാം.

വെള്ളം കുടി എത്രമാത്രം പ്രധാനമാണ്?

‘ബിസി ലൈഫി’ല്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത് കാരണം നിര്‍ജ്ജലീകരണം ഉള്‍പ്പെടെ നിരവധി അസ്വസ്ഥതകള്‍ ശരീരത്തെ ബാധിക്കാം. നമ്മുടെ തലച്ചോറിന്റെ ഭൂരിഭാഗവും വെള്ളം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയാമോ? അതെ. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. പച്ചവെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് കലോറി രഹിത പാനീയങ്ങളും ശീലമാക്കാം.

നാരുകളടങ്ങിയ ഭക്ഷണം ശരീര പ്രവര്‍ത്തനത്തിന് അനിവാര്യം
ഈ പൊറോട്ട യുഗത്തില്‍ ഫൈബര്‍ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ ദഹനപ്രക്രിയയെയും കിഡ്‌നി, ആമാശയം, കുടലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും അത് സാരമായി ബാധിക്കും. അതിനാല്‍ ഇലക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുക. അതുവഴി ഫൈബര്‍ ലഭ്യത നിലനിര്‍ത്താം.

ശരീരത്തിന്റെ ആവശ്യകത അറിഞ്ഞ് ഭക്ഷണം

മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി ഇരിക്കുകയും വാരിവലിച്ച് കഴിക്കുകയും ചെയ്യുന്ന രീതി ഉപേക്ഷിച്ച് വിശപ്പിനനുസരിച്ചാവട്ടെ ഭക്ഷണത്തിന്റെ അളവും രീതിയും. ഭക്ഷണശേഷം ക്ഷീണം അനുഭവത്തക്ക രീതിയില്‍ ആമാശയത്തിന് ഭാരമാകാതെ വിശപ്പ് മാറി എന്ന തോന്നല്‍ വന്നാല്‍ നിര്‍ത്തുന്നത് ശീലമാക്കൂ.
തൈര്, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ പ്രോട്ടീന്‍ ദായക പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക വഴി ശരീരത്തിന്റെ ഊര്‍ജസ്വലത നിലനിര്‍ത്തുകയും അതുവഴി അമിതഭാരം വരാതെ നോക്കുകയും ചെയ്യാം.
ആരോഗ്യകരമായ ശരീരവും മനസ്സും കാത്തുസൂക്ഷിക്കുന്നതില്‍ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന ചില പഴം, പച്ചക്കറി വര്‍ഗങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ലെമണ്‍: ‘വിറ്റാമിന്‍ സി’യാല്‍ സമ്പന്നമായ ലെമണ്‍ ഒഉഘ (നല്ല കൊളസ്‌ട്രോള്‍) വര്‍ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ലെമണിലടങ്ങിയ സിട്രസ് ഫ്‌ളവനോയ്ഡ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഒരു മികച്ച ആന്റി ഇന്‍ഫഌമേറ്ററി ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
2. ബ്രൊക്കോളി: അസ്ഥികളുടെ സുസ്ഥിരതയില്‍ മുഖ്യപങ്ക് വഹിക്കുന്ന വിറ്റമിന്‍ കെ, വിറ്റമിന്‍ സി എന്നിവയുടെ കലവറയായ ബ്രൊക്കോളി ഗുണമേ• ഏറെയടങ്ങിയ ഒരു വിഭവമാണ്.
3. ഡാര്‍ക്ക് ചോക്കലേറ്റ്: ബ്ലഡ് പ്രഷര്‍ നിയന്ത്രിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരുത്തമ ഭക്ഷണ പദാര്‍ത്ഥമാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ്‌സ് ഘഉഘ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും ഒഉഘ കൂട്ടാന്‍ സഹായകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
4. വാല്‍നട്ട്: ഒമേഗ 3യാല്‍ സമ്പുഷ്ടമായ വാല്‍നട്ട് പതിവാക്കുകവഴി ഉ•േശം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാനും സാധിക്കുന്നു.
5. വെളുത്തുള്ളി: ഇ – കോളിയുള്‍പ്പെടെയുള്ള മാരക ബാക്ടീരിയകളുടെ വ്യാപനത്തെ തടയുകവഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്തുന്നതില്‍ വെളുത്തുള്ളി കാര്യമായ പങ്ക് വഹിക്കുന്നു.
6. ചീര: കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന ചീര ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു.
7. ബെറി: വിറ്റാമിന്‍ സി, സിങ്ക്, പൊട്ടാസ്യം, കാല്‍സ്യം, മെഗ്നീഷ്യം, ഫൈബര്‍ തുടങ്ങി എണ്ണമറ്റ പോഷകങ്ങളാല്‍ സമൃദ്ധമായ ബെറി ശീലമാക്കിയാല്‍ ചുറുചുറുക്കും ഉ•േഷവും ചോരാതെ നിലനിര്‍ത്താം.
8. ഒലിവ്: മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റിനാല്‍ സമ്പന്നമായ ഒലിവിന് കാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കും.
9. അവക്കാഡോ: പൊട്ടാസ്യം, വിറ്റാന്‍ ബി 6, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമായ അവക്കാഡോ പ്രകൃതിയിലെ ഒരു മികച്ച ഊര്‍ജ ദാതാവാണ്.
10. കിവി: ഫോസ്ഫറസ്, കോപ്പര്‍, മെഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളമടങ്ങിയ കിവിക്ക് മനുഷ്യ ഡി.എന്‍.എയെ സംരക്ഷിക്കുന്നതിലുള്‍പ്പെടെ ശരീരത്തിന് ധാരാളം സംഭാവന നല്‍കാന്‍ കഴിയും.
ഇവ കൂടാതെ ആല്‍മണ്ട്, മുട്ട, പാല്‍ തുടങ്ങി നിസ്സാരമെന്ന് നാം കരുതുന്ന സമീകൃതാഹാരങ്ങള്‍ കൃത്യമായ അളവിലും സമയത്തും കഴിക്കല്‍ ശീലമാക്കുകവഴി ആരോഗ്യവും പ്രസരിപ്പും നമ്മെത്തേടി വരും. എങ്കിലും ശാരീരികാധ്വാനം അടങ്ങിയ കായിക വിനോദങ്ങളും വ്യായാമവും നിലനിര്‍ത്തുക വഴിയല്ലാതെ കുറുക്കുവഴികളിലൂടെ ശാരീരിക സൗന്ദര്യം വര്‍ധിപ്പിക്കാനോ മസില്‍ പെരുപ്പിക്കാനോ നടത്തുന്ന ഏത് ശ്രമവും വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന സത്യം വിസ്മരിക്കാവതല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Video Stories

വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്

Published

on

വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന്‍ എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്‍കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്‌ക്യൂ, റഷ്യയില്‍ സാലിന്‍, ലെനിന്‍ എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്‌സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്‍മാര്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന്‍ സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്‍, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.

ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്‌ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending