Connect with us

Video Stories

കരുത്തിന്റെ ആ ശബ്ദം

Published

on

ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്‌ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്‌ലിംകളില്‍ നിന്ന് ആദ്യ നിയമബിരുദ ധാരികളില്‍പെട്ട ഇംഗ്ലീഷ് ഭാഷയിലെ ഉജ്ജ്വല പ്രഭാഷകനുമായിരുന്ന ബി. പോക്കര്‍ സാഹിബ് ചെയ്ത പ്രസംഗം:
”മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രമേയത്തെ ഞാന്‍ പിന്താങ്ങുന്നു.
”വകുപ്പ് 35ന് യുക്തിസഹവും മിതവുമായ ഭേദഗതിയാണത്. ഇവിടെ ആക്രമിച്ചു കയറിയ ബ്രട്ടീഷുകാര്‍ക്ക് കഴിഞ്ഞ 150 വര്‍ഷക്കാലം ഇന്ത്യ ഭരിക്കാന്‍ സാധിച്ചതിനുള്ള ഒരു കാരണം ഈ രാജ്യത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും അവരവരുടെ വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നതാണ്. വിജയത്തിന്റെ ഒരു രഹസ്യമായിരുന്നു ഇത്. നീതിയോടെ ഭരിക്കാന്‍ ഒരു വിദേശ ഭരണകൂടം പോലും തെരഞ്ഞെടുത്ത മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്.
സര്‍, ഞാന്‍ ചോദിക്കട്ടെ നാമീരാജ്യത്തിന് നേടിയ സ്വാതന്ത്ര്യം വഴി മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിനിയമങ്ങളനുസരിക്കാനുള്ള സ്വാതന്ത്ര്യവും പണയപ്പെടുത്തുകയാണോ നാം ചെയ്യുന്നത്? രാജ്യത്തിന്റെ മുതുകത്തൊട്ടാകെ ഒറ്റ സിവില്‍കോഡ് കെട്ടിവെക്കാന്‍ വേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്?
”സിവില്‍ നടപടിച്ചട്ടങ്ങള്‍ പോലുള്ള നിയമങ്ങളാണ് സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഇപ്പോള്‍ തന്നെ ഒന്നാണ്. ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ആഗ്രഹം ഇതിനെയൊക്കെ കടന്നുചാടി വ്യക്തിനിയമങ്ങളുടെ കാര്യത്തിലും ഒരേക നിയമം അവരുടെ മേല്‍ അടിച്ചേല്‍പിക്കാനാണെങ്കില്‍ ഈ വകുപ്പ് വിഭാവനം ചെയ്യുന്നത് നിഷ്ഠൂരമായി സ്വേച്ഛാധിപത്യമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ വെച്ചുപൊറുപ്പിച്ചു കൂടാത്ത ഒന്നാണിത്. ഈ രാജ്യത്തെ ഒട്ടനവധി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അവരുടെ വികാരം ഞാനിവിടെ രേഖപ്പെടുത്തുകയാണ്.
”ഈ സഭക്ക് അവരുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള അധികാരത്തെ ഭരണഘടനാപരമായ വീക്ഷണത്തിലുടെത്തന്നെ അവര്‍ ചോദ്യം ചെയ്യുന്നു. അവര്‍ ചോദിക്കുന്നു, മതപരമായ അവകാശങ്ങളിലും കര്‍മ്മങ്ങളിലും കൈകടത്താന്‍ ആലോചിക്കുന്ന ഭരണഘടനാ അസംബ്ലി അംഗങ്ങളായ ഇവരാര്?….. ഹിന്ദു സമൂഹത്തിന്നിടയില്‍ ഓരോ വിഭാഗങ്ങള്‍ തമ്മിലും അനന്തരാവകാശം പോലുള്ള കാര്യങ്ങളില്‍ വലിയ അന്തരമുണ്ടെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായാന്തരങ്ങളൊക്കെത്തീര്‍ത്ത് അവരെ ഒന്നാക്കാന്‍ ഈ അസംബ്ലിക്ക് സാധിക്കുമോ?
”മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന വകുപ്പുകളിലൊന്നാണല്ലോ 19-ാം വകുപ്പ്. അതിന് തീര്‍ത്തും വിരുദ്ധമാണീ വകുപ്പ്. വൈവിധ്യങ്ങളുള്ള ധാരാളം സമുദായങ്ങള്‍ വ്യത്യസ്ത ആചാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് സഹസ്രാബ്ദങ്ങളായും നൂറ്റാണ്ടുകളായും ഇവിടെ ജീവിക്കുന്നു. പേനയുടെ ഒരൊറ്റ ചലനം വഴി ഇവരെയൊക്കെ ഒരുപോലെ ആകാമെന്ന് നിങ്ങള്‍ കരുതുന്നു. ആഗ്രഹിക്കുന്നു. എന്താണിത് കൊണ്ട് നേട്ടം? ജനങ്ങളുടെ മനസ്സാക്ഷിയെ കൊല്ലാനും മതപരമായ അവകാശങ്ങളെയും കര്‍മ്മങ്ങളെയും സംബന്ധിച്ചേടത്തോളം ഈ കാര്യങ്ങളില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു എന്നവരെ തോന്നിപ്പിക്കാനും അല്ലാതെ മറ്റെന്തിന് ഇതുപകരിക്കും? ഭൂരിപക്ഷ സമുദായം ഇതിന്നനുകൂലമാണെന്ന് കണക്കുകൂട്ടിയാല്‍ തന്നെ ഞാന്‍ പറയുന്നു, ഇതനുവദിക്കരുത്. ഇത് അധിക്ഷേപിക്കപ്പെടണം. കാരണം ജനാധിപത്യത്തില്‍ ഓരോ ന്യൂനപക്ഷത്തിന്റെയും പാവനമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം മര്‍ദ്ദിച്ചൊതുക്കുന്ന സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കുന്നത് അനുചിതമാകുന്നു, അത് ജനാധിപത്യമല്ല, ഏകാധിപത്യമാകുന്നു”
ഭേദഗതികളൊക്കെ വോട്ടിനിട്ട് തള്ളി. പക്ഷേ ലീഗതിന്റെ സമരം തുടര്‍ന്നു. ഏകീകൃത സിവില്‍കോഡിനുള്ള ശ്രമം വളഞ്ഞ വഴിയിലൂടെ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നൊക്കെ തുടര്‍ന്നു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗിന്റെ എതിര്‍പ്പും അതേ ശക്തിയില്‍ തുടര്‍ന്നു. വ്യക്തിനിയമ പരിഷ്‌കരണത്തിന് നിയമിക്കപ്പെടുമായിരുന്ന കമ്മീഷന്റെ കാര്യത്തിലുണ്ടായ എതിര്‍പ്പ് ഒരുദാഹരണം. പ്രത്യേക വിവാഹ ബില്ലിന് (ുെലരശമഹ ാമൃൃശമഴല യശഹഹ) എതിരായി പോക്കര്‍ സാഹിബ് ഒറ്റക്കു നിന്ന് നടത്തിയ പോരാട്ടം മറ്റൊരുദാഹരണമാണ്. ഈ നിയമം മുസ്‌ലിംകളടക്കം ആരുടെമേലും അടിച്ചേല്‍പിക്കുകയില്ലെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോക്കര്‍ സാഹിബിന് ഉറപ്പ് കൊടുത്തത് സമരത്തിന്റെ വിജയമായിരുന്നു.
മര്‍ഹൂം ഗുലാം മഹമൂദ് ബനാത്ത്‌വാലാ സാഹിബാണ് ഈ സമരം നിയമനിര്‍മ്മാണ സഭകളില്‍ രൂക്ഷമായി തുടര്‍ന്നത്. 1971 ഏപ്രില്‍ 6ന് മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരിക്കെ സഭയില്‍ ബഹുഭാര്യത്വം നിരോധിക്കാനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. മുസ്‌ലിം വ്യക്തിനിയമം നിലവിലുള്ള ഏത് നിയമത്തെക്കാളും പുരോഗമനപരമാണെന്നദ്ദേഹം എഡ്മണ്ട്ബക്ക്, എഡ്വാഡ് ഗിബ്ബണ്‍, ലിയോ ടോള്‍സ്റ്റോയി, ലിബാന്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധ ചിന്തകരെ ഉദ്ധരിച്ചു സമര്‍ത്ഥിച്ചു. പ്രസംഗം സമാപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ”അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം ഞാന്‍ പറയട്ടെ, വ്യക്തിനിയമം എന്ന സിദ്ധാന്തം ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. അംഗീകൃത തത്വമാണിത്. മതേതരത്വം ഓരോരുത്തര്‍ക്കും ജീവിതരീതിയുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഉറപ്പു വരുത്തുന്നത്. ന്യൂനപക്ഷങ്ങളുടെ ജീവിത രീതിയെ ചവിട്ടിത്തേക്കാന്‍ നടത്തുന്ന ഏത് ശ്രമവും ഇന്ത്യയുടെ മതേതരത്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചീത്തയും ആത്മഹത്യാപരവുമായിരിക്കും.” മഹാരാഷ്ട്ര എം.എല്‍.എ ആയിരിക്കെ വേറെയും സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ധീരമായി പോരാടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവയിലേറ്റവും പ്രസിദ്ധമാണ് ബഹുജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍ബന്ധ വന്ധീകരണത്തിരെ നടത്തുകയും വിജയിക്കുകയും ചെയ്ത സമരം.
പിന്നീടദ്ദേഹം എം.പി.യായി 1977ലെ തെരഞ്ഞെടുപ്പില്‍. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം ലോക്‌സഭയില്‍ മര്‍ഹൂം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിന്തുണയോടെ അദ്ദേഹം തുടര്‍ന്നു. ഇവയിലേറ്റവും പ്രസിദ്ധങ്ങളായ പോരാട്ടങ്ങള്‍ നാലെണ്ണമാണ്. ഒന്ന് മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളില്‍നിന്ന് അന്നേക്ക് 44-ാം വകുപ്പായിത്തീര്‍ന്ന് ഏകീകൃത സിവില്‍ നിയമം അനുശാസിക്കുന്ന വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് അവതരിപ്പിച്ച സ്വകാര്യ ബില്‍, രണ്ട്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവശ്യപ്പെട്ടു കൊണ്ട് ശ്രീ ആതിഥ്യനാഥ് അവതരിപ്പിച്ച സ്വകാര്യ ബില്ലിന്നെതിരായി നടത്തിയ പോരാട്ടം, മൂന്ന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വകുപ്പ് 125ഉം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടവതരിപ്പിച്ച സ്വകാര്യ ബില്‍, നാല്, മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ (ബനാത്ത്‌വാല അവതരിപ്പിച്ചതും പിന്നീട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം പിന്‍വലിച്ച് ഗവണ്‍മെന്റ് അവതരിപ്പിച്ചതുമായ ബില്‍).
ഏകീകൃത സിവില്‍ കോഡിനെപ്പറ്റി പറയുന്ന മാര്‍ഗ നിര്‍ദ്ദേശകതത്വങ്ങളിലെ വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലില്‍ അദ്ദേഹം ഊന്നിയത് താഴെ പറയുന്ന കാര്യങ്ങളിലാണ്. 1) വകുപ്പ് 44 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണം. 2) ഏകീകൃത സിവില്‍ കോഡ് എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളെയും അസാധുവാക്കുന്നു. ഇത് ഒട്ടാകെ അനിശ്ചിതത്വം ഉണ്ടാക്കും. 3) മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഇസ്‌ലാമിക കല്‍പനകളുടെ ഭാഗമാണ്. ഇതനുസരിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണ്. ദിവ്യവെളിപാടുകളിലൂടെ ലഭ്യമായ സത്യം അവ്യയവും സ്ഥായിയുമാകുന്നു. 4) ഏകീകൃത സിവില്‍ കോഡ് എന്ന ആശയം സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചിന്തകള്‍ക്കെതിരാണ്. 5) എല്ലാം തട്ടി നിരപ്പാക്കി ഒറ്റ ഒന്നാക്കുക മതേതരത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിനും കടകവിരുദ്ധമാണ്. 6) മൂല്യങ്ങളുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുടെ (രീിരെശലിരല) പ്രശ്‌നമാണ്. ശാസ്ത്ര (രെശലിരല) വിഷയമല്ല. 7) ഖുര്‍ആനിനെയും സുന്ന:യെയും മുസ്‌ലിം രാജ്യങ്ങള്‍ കൈവിട്ടിരിക്കുന്നുവെന്ന വിശ്വാസം അബദ്ധമാണ്. ഈ കാര്യങ്ങളുടെ വിശദാംശങ്ങളായിരുന്നു ബില്ലവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗം. 1985 ലാണ് ഈ ബില്‍ അവതരിപ്പിച്ചത്.
ആദിഥ്യനാഥ് എം.പിയുടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നിയമം നിര്‍മ്മിക്കാനാവശ്യപ്പെടുന്ന സ്വകാര്യ ബില്ലിനെ പല്ലും നഖവുമുപയോഗിച്ചാണ് ബനാത്ത്‌വാലാ സാഹിബ് എതിര്‍ത്തത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന്: ”ഏകീകൃത സിവില്‍ കോഡ് മതേതര ജനാധിപത്യത്തെ കൊല്ലുകയും ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യും” പ്രസംഗം ഊന്നിയത് ഇക്കാര്യങ്ങളിലായിരുന്നു. 1) ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെ മരണമണിയായിരിക്കും. 2) ഏകീകൃത സിവില്‍ കോഡ് ദേശീയൈക്യം ശക്തിപ്പെടുത്തുമെന്നത് വളരെ തെറ്റായ ഒരു മിഥ്യ മാത്രമാണ്. 3) സമുദായങ്ങളെയും ഗോത്രങ്ങളെയും അവരുടെ വ്യക്തിനിയമം കയ്യൊഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. 4) ജനങ്ങള്‍ തള്ളിക്കളഞ്ഞ ആശയമാണ് ഏകീകൃത സിവില്‍ കോഡ്. 5) ശരീഅത്ത് സമ്പൂര്‍ണമായ ഒരു സാമൂഹ്യക്രമമാണ് അവതരിപ്പിക്കുന്നതെന്നത് കൊണ്ട് ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണം. ഇതിന്റെ വേറെ പതിപ്പുകളായിരുന്നു മറ്റു രണ്ട് ബില്ലുകളിലും കാണാനാവുക.(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending