Connect with us

Video Stories

കരുത്ത് ഗ്യാലറി

Published

on

കൊച്ചി: കേരള ബ്ലാസ്‌റ്റേഴസിനു 2014 ഡിസംബര്‍ 20 ശനിയാഴ്ച ഒരിക്കലും മറക്കാനാവില്ല. മുംബൈയിലെ ഡി.വൈ. പാട്ടില്‍ സറ്റേഡിയത്തിലെ 36,484 പേരോളം വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ ഐഎസ്എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ കപ്പ് നേടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹത്തിനുമേല്‍ കൊല്‍ക്കത്തയുടെ കരിനിഴല്‍ വീഴുമ്പോള്‍ കേരളം ഒന്നാകെ തൊട്ടുമുന്നിലെത്തിയ കിരീട നേട്ടം നഷ്ടമായ വിഷമത്തിലായിരുന്നു.

വെറും ഒരു ഗോളിനാണ് അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനു കപ്പ് നഷ്ടപ്പെട്ടത്. വീണ്ടും ഐഎസ്എല്ലിന്റെ ഫൈനല്‍ എത്തിയിരിക്കുന്നു. പഴയ എതിരാളികള്‍ തന്നെ കലാശക്കളിക്ക് ഇത്തവണയും മുഖാമുഖം വരുന്നതോടെ ഓര്‍മ്മയില്‍ ഓടിയെത്തുന്ന കളി നിമിഷങ്ങള്‍ നിരവധി. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ പാടെ മാറി മറിഞ്ഞു. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലാണ് കേരള ബ്ലാസറ്റേഴ്‌സ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ടിലെ അരലക്ഷത്തോളം വരുന്ന ആരാധകരുടെ കരുത്തോടെ, ഉജ്ജ്വല ഫോമില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളാണ് ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഈ ഒരു മുന്‍തൂക്കം ആയിരിക്കും കേരളത്തിന്റെ സാധ്യത ഉയര്‍ത്തുക.

ഇത്തവണ ബ്ലാസറ്റേഴ്‌സിനു വേണ്ടി മുഹമ്മദ് റഫീഖ് ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ഗോള്‍ നേടിയാല്‍ കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കുക എന്ന പഴഞ്ചോല്ല് ആയിരിക്കും സംഭവിക്കുക . 2014 ലെ ഫൈനലില്‍ കേരളത്തിനെ തോല്‍പ്പിച്ച 90 ാം മിനിറ്റിലെ കൊല്‍ക്കത്തയുടെ വിജയഗോള്‍ വലയില്‍ എത്തിച്ചത് മുഹമമദ് റഫീഖ് ആയിരുന്നു. അന്ന് ഫൈനില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഉണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിങ്കന്‍, മൈക്കല്‍ ചോപ്ര, മെഹ്താബ് ഹൂസൈന്‍, എന്നിവരാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്. അതേസമയം അന്ന് കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചിരുന്ന മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയപ്പോള്‍ 2014ലെ ബ്ലാസറ്റേഴ്‌സിന്റെ ഹീറോ ആയ ഇയാന്‍ ഹ്യൂമും സ്റ്റീഫന്‍ പിയേഴ്‌സണും ഇപ്പോള്‍ കൊല്‍ക്കത്തയുടെ കൂടെയാണ്. രണ്ടുവര്‍ഷം മുന്‍പ് കളിച്ച ടീമില്‍ നിന്നും ഏതാനും പേര്‍ മാത്രമെ ഇപ്പോള്‍ ടീമില്‍ ഉള്ളു.അന്ന് വിജയഗോള്‍ നേടിയ റഫീഖ് ഇന്ന് നമ്മുടെ കൂടെയുണ്ടെന്ന്് ബ്ലാസറ്റേഴ്‌സ്‌കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അന്ന് റഫീഖ് സബ്സ്റ്റിറ്റൂഷന്‍ ബെഞ്ചില്‍ നിന്നും കളിക്കാനായി ഇറങ്ങിയതും ഗോള്‍ നേടിയതുംഎക്‌സട്രാ ടൈമിലാണ് . കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസിനെതിരായി വിജയം നേടിയ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ഗോളിന്റെ ഉടമയായി മാറിയതും ബെഞ്ചില്‍ നിന്നും വന്നാണെന്നതാണ് പ്രധാന സവിശേഷത.

അതേ സമയം ജയിക്കാന്‍ പ്രതികാരം വേണ്ടെന്നും ടീം സ്പിരിറ്റും വിജയദാഹവും മതിയെന്നും കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞുഅന്നത്തെ ഫൈനലില്‍ നിന്നും ഇന്ന് വളരെയേറെ മാറിക്കഴിഞ്ഞു. ഇത് തീര്‍ച്ചയായും മറ്റൊരു ഗെയിം ആയിരിക്കുമെന്നും , ഇവിടെ പ്രതികാരത്തിനായിരിക്കില്ല ഊന്നല്‍ നല്‍കുക, പകരം ടീം സ്പിരിറ്റും ഫൈനല്‍ ജയിക്കണമെന്ന വാശിക്കായിരിക്കും പ്രധാന്യമെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടി.

മികച്ച ടീമിനെതിരെയാണ് കളിക്കാനുള്ളത്. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്ന പലരും രണ്ടു വര്‍ഷം മുന്‍പ് കേരള ബ്ലാസറ്റേഴ്‌സിനുവേണ്ടി കളിച്ചവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് സാഹചര്യങ്ങള്‍ നേരത്ത തന്നെ പരിചിതമാണ്. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ പ്രധാന ശക്തി. 90 മിനിറ്റും ആരാധകരുടെ പൂര്‍ണ പിന്തുണ ഇല്ലാതെ വിജയത്തിനു ഒട്ടും ഗ്യാരണ്ടി ഇല്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഫേവറേറ്റ് ടീമെന്നും കോപ്പല്‍ പറഞ്ഞു

ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ആദ്യസീസണ്‍ ജേതാക്കളായ അത്‌ലറ്റേിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കിരീട നേട്ടത്തിനു തയ്യാറെടുത്തു കഴിഞ്ഞു . ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും സെമി ഫൈനലില്‍ എത്തിയ ഏക ടീമും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടു കീരീട നേട്ടങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിക്കാനാണ് കൊല്‍ക്കത്ത ടീം കൊച്ചിയില്‍ എത്തുന്നത്.
മറ്റൊരു രസകരമായ സവിശേഷത രണ്ടു ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ടീമുകളാണ് ഫൈനലിനു കൊമ്പുകോര്‍ക്കുന്നത്. സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കേരള ബ്ലാസറ്റേഴ്‌സും സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending