Connect with us

Video Stories

നാണം കെട്ട് പാകിസ്താന്‍; സമനില ഉറപ്പിച്ച മത്സരത്തില്‍ അവിശ്വസനീയ തോല്‍വി

Published

on

മെല്‍ബണ്‍: ഇതാണ് പാകിസ്താന്‍. തങ്ങളുടേതായ ദിനത്തില്‍ കൊലകൊമ്പന്‍മാരെ പോലും വിറപ്പിക്കുകയും തൊട്ടടുത്ത ദിവസം സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിച്ച് തോല്‍വി ഇരന്നു വാങ്ങുകയും ചെയ്യുന്ന ലോക ക്രിക്കറ്റിലെ അസ്ഥിരതയുടെ പര്യായം. സമനിലയിലേക്കെന്ന് ഉറപ്പിച്ച ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്താന്‍ തോറ്റു. അവസാന ദിനത്തില്‍ ഇന്നിംഗ്‌സിനും 18 റണ്‍സിനുമാണ് നാടകീയമായി പാകിസ്താനെ ഓസ്‌ട്രേലിയ തോല്‍പിച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി. ആറു വിക്കറ്റിന് 465 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് എട്ട് വിക്കറ്റിന് 624 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസിനു വേണ്ടി ക്യാപ്റ്റന്‍ സ്മിത്ത് 165 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് സിക്‌സറുകളുടേയും മൂന്നു ബൗണ്ടറികളുടേയും സഹായത്തോടെ 84 റണ്‍സ് അടിച്ചു കൂട്ടിയ മിച്ചല്‍ സ്റ്റാര്‍ക് ആണ് ഓസീസ് ഇന്നിങ്‌സിന് വേഗം കൂട്ടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താനെ 163 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയോണുമാണ് പാക് ബാറ്റിങിന്റെ അടിവേരിളക്കിയത്. 15.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തിയത്. 14 ഓവറില്‍ 33 റണ്‍സ് വഴങ്ങി ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഹസില്‍വുഡ് രണ്ടും, ബേഡ് ഒന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച പാകിസ്താന്‍ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് ആറു റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ഇടവേളക്കു ശേഷം കളി് പുനരാരംഭിച്ച പാകിസ്താന് അതേ സ്‌കോറില്‍ തന്നെ ബാബര്‍ അസമിന്റെ വ്ിക്കറ്റും നഷ്ടമായെങ്കിലും സമനില ഉറപ്പായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഇരട്ട ശതകം നേടിയ അസ്ഹര്‍ അലിയും വെറ്റിറന്‍ താരം യൂനുസ്ഖാനും അല്‍പ നേരം പിടിച്ചു നിന്നെങ്കിലും സ്‌കോര്‍ 63ല്‍ എത്തി നില്‍ക്കെ യൂനുസ് ഖാന്‍ (24) പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (00) വിക്കറ്റ് കളഞ്ഞു കുളിക്കുന്നതിനായാണ് ആദ്യ പന്ത് മുതല്‍ ശ്രമിച്ചത്. നാലം പന്തില്‍ ഈ ശ്രമം അദ്ദേഹത്തെ പവലിയനില്‍ എത്തിക്കുകയും ചെയ്തു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആസാദ് ഷഫീഖ് (16) ലയോണിനു മുന്നില്‍ വീണു. അഞ്ചിന് 89 എന്ന നിലയിലേക്കു മൂക്കു കുത്തിയ പാകിസ്താന്‍ നിരയില്‍ ആറാമനായി ഇറങ്ങിയ സര്‍ഫറാസ് അഹമ്മദ് (43) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. സുഹൈല്‍ ഖാന്‍ (10) റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് ആമിര്‍ (11), വഹാബ് റിയാസ് (0), യാസിര്‍ ഷാ (0) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സംഭാവന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending