Connect with us

Video Stories

മതപ്രബോധകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: മുസ്്ലിംലീഗ്

Published

on

മതപ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് വിലക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നഈം അക്തര്‍, ഖുറം അനീസ് ഉമര്‍, രാജ്യസഭാംഗം പി.വി അബ്ദുല്‍വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മതപണ്ഡിതനായ സാക്കിര്‍ നായികിനു നേരെ നടന്ന ക്രൂരമായ നീതി നിഷേധം കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കുകയാണ്. പല പ്രമുഖ പണ്ഡിതരുടെയും പേരില്‍ യു.എ.പി.എ പ്രകാരം കേസെടുത്തിരിക്കുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതിവായിച്ച് അതിന്റെ അടിസ്ഥാനത്തില്‍ യാതൊരു തെളിവുമില്ലാതെ യു.എ.പി.എ ചുമത്തുന്ന ക്രൂര വിനോദമാണ് നടക്കുന്നത്. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ മതവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ജനങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ദയും വര്‍ഗീയതയും ഉണ്ടാക്കുന്ന ഫാഷിസ്റ്റുകളുടെ സ്ഥാപനങ്ങളും ധാരാളമുണ്ട്. രാജ്യത്തു നടത്തിയിട്ടുള്ള ഒട്ടനവധി പ്രഭാഷണങ്ങള്‍ യൂ-ട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലുണ്ട്. അവയില്‍ തീപാറുന്ന പ്രസംഗങ്ങള്‍ നടത്തിയ ഒട്ടേറെ പേരുണ്ട്.

അവരാരുടെയും പേരില്‍ യാതൊരു കേസും എടുക്കാത്ത എന്‍. ഐ.എ, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രബോധകരുടെ പേരില്‍ കള്ളക്കേസുകളെടുക്കുകയാണ്. രാജ്യത്തിന്റെ കുറ്റാന്വേഷണ ഏജന്‍സി എന്ന നിലയില്‍ വിശ്വസ്തതയും നീതിബോധവും കാണിക്കേണ്ട എന്‍.ഐ. എ കടുത്ത പക്ഷപാത നിലപാടാണ് സ്വീകരിക്കുന്നത്. 2008ലെ മലേഗാവ് സ്‌ഫോടന കേസ്സില്‍ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറോട് പ്രതികള്‍ക്ക് അനുകൂല നിലപാടെടുക്കണമെന്ന് പറഞ്ഞതുതൊട്ട് എന്‍.ഐ.എ കുപ്രസിദ്ധമായ പല സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ട്.

ഇതാവര്‍ത്തിക്കുകയാണ്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ജനമനസാക്ഷി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമാന ചിന്താഗതിയുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ഖാദര്‍ മൊയ്തീന്‍ അടക്കമുള്ള തമിഴ്‌നാട് പ്രതിനിധികള്‍ക്ക് യോഗത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending