Connect with us

Video Stories

മതസ്ഥാപനങ്ങളുടെ ഭൂമി പൊതു ആവശ്യത്തിന് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

Published

on

ന്യൂഡല്‍ഹി: ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെ മത സംഘടനകളുടെയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഭൂമി പൊതു ആവശ്യത്തിനു വേണ്ടി സര്‍ക്കാറുകള്‍ക്ക് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ആറുവരിപ്പാത നിര്‍മാണത്തിനായി ദേവാലയവും സെമിത്തേരിയും ഉള്‍കൊള്ളുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

പൊതു ആവശ്യത്തിന് ഭൂമി വേണ്ടിവരികയും 1956ലെ ദേശീയ പാത നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. 2012 ഓഗസ്റ്റില്‍ ഭൂമി ഏറ്റെടുക്കാനായി ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിനെതിരെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്. ഫിറോസാബാദ് ജില്ലയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന ഇറ്റാവ വഴിയുള്ള ബൈപാസിനായി സ്ഥലമേറ്റെടുക്കാനാണ് ദേശീയ പതാ അതോറിറ്റി ഉത്തരവിറക്കിയത്.

നിര്‍ദിഷ്ട അലൈന്‍മെന്റിലൂടെ പാത കടന്നുപോകുമ്പോള്‍ നാലിടത്ത് സെമിത്തേരിയും ദേവാലയങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം, ആരാധാന സ്വാതന്ത്ര്യം എന്നിവയുടെയും ആരാധനാലയ നിയമ(സ്‌പെഷ്യല്‍ പ്രൊവിഷന്‍)ത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും വിധത്തില്‍ ഒരു വിഭാഗത്തിന്റെ ആരാധാനാലയം മറ്റൊരു വിഭാഗമോ വ്യക്തികളോ കൈയേറുന്നതില്‍നിന്ന് സംരക്ഷണം നല്‍കുന്നതാണ് ആരാധനാലയ നിയമമെന്നും പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഇത് തടസ്സമല്ലെന്നും ജസ്റ്റിസുമാരായ വി.കെ ശുക്ല, എം.സി ത്രിപാഠി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

അതേസമയം ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള അടുത്തു വരുന്ന സാഹചര്യത്തില്‍ ദേവാലയം പൊളിക്കാന്‍ ഉത്തരവിടരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് അടുത്ത ഒരു മാസത്തേക്ക് ദേവാലയങ്ങള്‍ പൊളിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം ചര്‍ച്ച് അധികൃതരും ദേശീയപാതാ അതോറിറ്റി അധികൃതരും ചര്‍ച്ച ചെയ്ത് ദേവാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ വേണ്ട തീരുമാനം കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending