Connect with us

Video Stories

മധുരം നിറച്ച് ലിവയില്‍ മത്സരം

Published

on

ദുബൈ: വേദിയില്‍ മധുരം നിറച്ച് 12ാമത് ലിവ ഇത്തപ്പഴ ഉത്സവത്തിലെ മത്സര വിഭാഗങ്ങള്‍. മത്സരവിധി കാത്ത് ഈത്തപ്പഴം നിറച്ച നൂറുകണക്കിന് ബക്കറ്റുകളാണ് അടുക്കി വെച്ചിരിക്കുന്നത്. പകുതി പാകമായ റബത് മത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളും വിവിധ പാകത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ കണ്ണിനും നാവിനും ഒരുപോലെ കുളിര്‍മയുണ്ടാക്കും. ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ 35ഓളം കര്‍ഷകരാണ് പങ്കെടുത്തത്. 105 കിലോ വരെയുള്ള ഈത്തപ്പഴ കുലകള്‍ ആര്‍ക്കും കൗതുകമുണ്ടാക്കും. ഈ ഇനത്തില്‍ വിജയിക്ക് 50,000 ദിര്‍ഹമാണ് സമ്മാനം. വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്ത ഈത്തപ്പനകളില്‍ നിന്നുള്ള പഴങ്ങള്‍ക്കു വേണ്ടിയും മത്സരമുണ്ട്. ഒരു ലക്ഷം മുതല്‍ 5000 ദിര്‍ഹം വരെയാണ് ആദ്യ 15 സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക.

ഉയര്‍ന്ന നിലവാരമുള്ള ഈത്തപ്പഴ ഇനങ്ങളാണ് മത്സരത്തിനെത്തുക. റതബ് ഇനങ്ങളുടെ മത്സരത്തില്‍ വലിപ്പം, നിറം, തൂക്കം, രുചി, കീടനാശിനി മുക്തമാണോ എന്നിവയാണ് പരിശോധിക്കുക. എന്നാല്‍ ഇക്കുറി മത്സരത്തിനെത്തിയ എല്ലാ ഇനങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്ന് റത്തബ് മത്സരത്തിലെ വിധികര്‍ത്താവായ ഖലീഫ മക്തൂം അല്‍ മസ്രൂയി പറഞ്ഞു. ലിവയില്‍ പ്രസിദ്ധമായ ഇടത്തരം വലിപ്പമുള്ള മധുരമുള്ള പഴമാണ് ദബ്ബ. ആദ്യ പാകമാകുന്നതിനാലാണ് റത്ബ് മത്സരങ്ങളും ഇവ ഉപയോഗിച്ച് നടത്തുന്നതെന്ന് റത്തബ് മത്സര വിധികര്‍ത്താവ് കൂടിയായ ഡോ. ഹസ്സന്‍ ഷഹാന പറഞ്ഞു.

അബുദാബിയില്‍ പുതുതായി വിളവെടുക്കുന്ന ഈത്തപ്പഴങ്ങളുടെ മഹോത്സവം സംഘടിപ്പിക്കുന്നത് അബുദാബി സാംസ്‌കാരിക പരിപാടി, പൈതൃകോത്സവ സമിതിയാണ്. ഈമാറാത്തി പൈതൃകത്തിന്റെ ആഘോഷവും പടിഞ്ഞാറന്‍ മേഖലയുടെ സാമ്പത്തിക മേഖലയിലെ ജനങ്ങള്‍ക്ക് നല്ലൊരു പിന്തുണയും കൂടിയാണ് ഈത്തപ്പഴ മഹോത്സവം. ദശദിന മസ്തരം സമാപിക്കുന്ന ജൂലൈ മ30ന് വിവിധ ഇനങ്ങള്‍ കാഷ് അവാര്‍ഡുകള്‍ക്കായി മാറ്റുരക്കും. മൊത്തത്തില്‍ 6 ദശലക്ഷം ദിര്‍ഹമിന്റെ 220 സമ്മാനങ്ങളാണ് വിതരണം ചെയ്യുക. മികച്ച മാതൃകാ തോട്ടം, മികച്ച പഴക്കൊട്ട, മികച്ച മാങ്ങ, മികച്ച നാരങ്ങ, മികച്ച പാരമ്പര്യ മാതൃക, ഫോട്ടോഗ്രഫി മത്സരങ്ങളും ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ പഴങ്ങളും യു.എ.ഇയില്‍ നിന്നുള്ളതാകണമെന്ന് നിബന്ധനയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്‌

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

Published

on

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.

Continue Reading

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

Trending