Connect with us

Culture

സിറസിനെതിരെ ടാറ്റാ സണ്‍സ് കേവിയറ്റ് ഫയല്‍ ചെയ്തു

Published

on

ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര്‍ ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ എന്നിവ മുമ്പാകെ മൂന്ന് കേവിയറ്റ് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിനെതിരെ സിറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും കമ്പനി കാര്യ ട്രൈബ്യൂണലില്‍ കേവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്.
പുറത്താക്കല്‍ നടപടിക്കു പിന്നാലെ രത്തന്‍ ടാറ്റയുടെ ടാറ്റാ സണ്‍സും സിറസ് മിസ്ത്രിയുടെ പല്ലോന്‍ജി ഗ്രൂപ്പും തമ്മില്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

സിറസിനെ പുറത്താക്കിയ നടപടി ഏതെങ്കിലും കോടതികള്‍ സ്‌റ്റേ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് കേവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ടാറ്റാ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ പുറത്താക്കല്‍ നടപടിക്കെതിരെ സിറസ് കോടതിയെ സമീപിച്ചാലും ടാറ്റാ ഗ്രൂപ്പിന്റെ വാദം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ. ടാറ്റാ ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ പുറത്താക്കല്‍ നടപടി റദ്ദാക്കാനോ, സ്റ്റേ ചെയ്യാനോ കോടതിക്ക് കഴിയില്ല.
തിങ്കളാഴ്ച ചേര്‍ന്ന ടാറ്റാ ഗ്രൂപ്പ് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് സിറസിനെ ചെയര്‍മാന്‍ പദവിയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി ഡയരക്ടര്‍ബോര്‍ഡ് നിയമിക്കുകയും ചെയ്തിരുന്നു.

നാലു മാസത്തേക്കാണ് രത്തന്‍ ടാറ്റ വീണ്ടും കമ്പനി മേധാവി സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഇടക്കാലത്തേക്കു മാത്രമാണ് തന്റെ നിയമനമെന്നും പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും രത്തന്‍ ടാറ്റ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെയും അതിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെയും സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് നിലവിലെ മാറ്റം. കമ്പനി ബോര്‍ഡും പ്രധാന ഓഹരി നിക്ഷേപകരും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സണ്‍സിന്റെയും താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ് തീരുമാനമെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

സിറസിനെ പുറത്താക്കിയതിനു പിന്നാലെ ഇന്നലെ ടാറ്റാ ഗ്രൂപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്നു. കമ്പനി നേതൃത്വത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും സ്വന്തം ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് രത്തന്‍ ടാറ്റയുടെ നിര്‍ദേശം.
സിറസ് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള പല്ലോന്‍ജി മിസ്ത്രി ഗ്രൂപ്പിന് ടാറ്റാ ഗ്രൂപ്പില്‍ 18 ശതമാനം ഓഹരികളാണുള്ളത്. ശേഷിക്കുന്ന ഓഹരികളില്‍ ഭൂരിഭാഗവും ടാറ്റാ സണ്‍സ്, ടാറ്റ ട്രസ്റ്റ്(സര്‍ ദോറബ്ജി ട്രസ്റ്റ്) എന്നിവയുടേതാണ്. ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ള ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നുള്ള സ്ഥാപനമാണ് പല്ലോന്‍ജി ഗ്രൂപ്പ്.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Film

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ

പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Continue Reading

Trending