Video Stories
സി.പി.എം ആവശ്യപ്പെടേണ്ടത് ഇ.പി ജയരാജന്റെ രാജി

അപ്പുക്കുട്ടന് വള്ളിക്കുന്ന്
അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഇ.പി ജയരാജന് വിട്ടുനിന്നത് കാരണവും നീതീകരണവും എന്തുതന്നെയായാലും കേരളത്തിലെ ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രഗവണ്മെന്റിന്റെ നടപടിയെ തുടര്‍ന്ന് രാജ്യത്താകെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ പൊതു പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം കൂടി തിരുത്തിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിയും യു.ഡി.എഫും യോജിച്ചു മുന്നോട്ടുവന്നു. ഈ അസാധാരണ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായിരുന്നു ചൊവ്വാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമ സഭാ സമ്മേളനം.
ബി.ജെ.പിയുടെ ഏക പ്രതിനിധി അതില്‍ ആദ്യന്തം ഭാഗഭാക്കായി ഒടുവില്‍ എതിര്‍ത്ത് വോട്ടുചെയ്തു. യു.ഡി.എഫിന്റെയും ഇരു മുന്നണികളിലുമില്ലാത്ത എം.എല്‍.എമാരുടെയും പിന്തുണ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ചു. എന്നിട്ടും എല്‍.ഡി. എഫിന്റെ ഒരു വോട്ടു കുറഞ്ഞു. അതാകട്ടെ ഈ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന, സി.പി.എം സെക്രട്ടേറിയറ്റില്‍ സഹകരണ വിഷയത്തിന്റെ പാര്‍ട്ടിച്ചുമതലക്കാരനും കേന്ദ്രകമ്മറ്റിയംഗവുമായ സി.പി.എം എം.എല്‍. എയുടെ.
ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടിവന്ന ഇ.പി ജയരാജനു പകരം പുതിയൊരംഗത്തെ മന്ത്രിസഭയിലേക്ക് തീരുമാനിച്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയ ഇ.പി ജയരാജന് ആ തീരുമാനത്തിന് അംഗീകാരം നല്‍കേണ്ട സംസ്ഥാന കമ്മറ്റി യോഗം ബഹിഷ്ക്കരിച്ചാണ് കണ്ണൂരിലേക്ക് മടങ്ങിയത്. പാര്‍ട്ടി നേതൃത്വം തന്നോട് അനീതി കാണിച്ചതായി കേന്ദ്ര കമ്മറ്റിക്ക് അദ്ദേഹം പരാതി നല്‍കിയതായി പിന്നീട് വാര്‍ത്തവന്നു. പാര്‍ട്ടിയിലെ സഹ പ്രവര്‍ത്തകനായ നിയുക്ത മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൂടിയാകണം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകൊണ്ടുള്ള ഈ നിയമസഭാ ബഹിഷ്കരണം.
താനുമായി ബന്ധപ്പെട്ട പ്രശ്നം പാര്‍ട്ടിക്കകത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേന്ദ്ര കമ്മറ്റിയംഗമായ ജയരാജന്റെയും സി.പി.എമ്മിന്റെയും ഉള്‍പ്പാര്‍ട്ടിപ്രശ്നമാണ്. നാടുനീളെ കത്തുമ്പോള്‍ ഉടന്തടിചാടി പ്രതികരിക്കേണ്ടതല്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനാവാതെ ആളുകള്‍ ആത്മഹത്യചെയ്യുകയും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂനിന്ന് കുഴഞ്ഞു വീണു മരിക്കുകയുമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഒരു ദിവസത്തെ നിയമ സഭാ സമ്മേളനം പ്രത്യേകം വിളിച്ചത്. അതില്‍ നിന്ന് ഒരു ഇടതുപക്ഷ നിയമസഭാ സാമാജികന് വിട്ടുനിന്നത് ജനാധിപത്യത്തില്‍ പൊറുക്കാനാവാത്ത തെറ്റാണ്.
43,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്കി നിയമസഭയിലെത്തിച്ച് ഇ.പി ജയരാജനെ മന്ത്രിയാക്കിയത് കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തിലെ ജനങ്ങളാണ്. സഹകരണ മേഖലയെ തകര്‍ക്കുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ ഭാഗമാകാനുള്ള മണ്ഡലത്തിലെ 1,78,000 ഓളം വരുന്ന സമ്മതിദായകരുടെ അവകാശമാണ് എം.എല്‍.എ സ്വയം തടഞ്ഞത്. ജനങ്ങളോടുള്ള വിശ്വാസ വഞ്ചന കൂടിയാണ് ഇ.പി ജയരാജന് കാണിച്ചത്. കാലാവധി പൂര്‍ത്തിയാകും വരെ നിയമ സഭയുടെ പടി കയറാനുള്ള തന്റെ അര്‍ഹത ഇതോടെ ജയരാജന് ധാര്‍മ്മികമായി നഷ്ടപ്പെടുത്തി.
വേറിട്ടൊരു പാര്‍ട്ടിയാണെന്ന് നാഴികക്ക് നാല്പതുവട്ടം മേനി പറയുന്ന സി.പി.എം മുഖം രക്ഷിക്കണമെങ്കില്‍ എം.എല്‍.എ പദവിയില്‍ നിന്നുള്ള ഇ.പി ജയരാജന്റെ രാജി 24 മണിക്കൂറിനകം ആവശ്യപ്പെടണം. വില പേശലിനും സമ്മര്‍ദ്ദ തന്ത്രത്തിനും വഴങ്ങിക്കൊടുക്കാതെ കേന്ദ്ര കമ്മറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും ജയരാജനെ നീക്കുകയും വേണം. തെരുവില്‍ പരസ്പരം ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന് വി.എസിനെയും പിണറായിയെയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കിയ സി.പി.എം നേതൃത്വം ജയരാജന്റെ മുമ്പില്‍ പകക്കുന്നതെന്താണ്. ലോട്ടറി രാജാവ് മാര്ട്ടിന്, വി.എം രാധാകൃഷ്ണന് തുടങ്ങി കളങ്കിത ബന്ധങ്ങളുടെ തെറ്റുകളുടെ ചക്രംമാത്രമുരുട്ടി നടന്ന ജയരാജനെ അധികാര പദവികളിലേക്ക് വീണ്ടും വീണ്ടും ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്വം. അവരിപ്പോള്‍ അനുഭവിക്കുന്നത് വെറും കാവ്യനീതി.
ലോക്സഭയില്‍ കോണ്‍ഗ്രസ് – ഇടത് എം.പിമാര്‍ യോജിച്ച് സത്യഗ്രഹം നടത്തുകയും നിയമസഭാ വോട്ടെടുപ്പില്‍ വരെ ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാല്‍ സജീവമാകുകയും ചെയ്തു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ കലാപക്കൊടിയുയര്‍ത്തി കണ്ണൂരിലെ വീട്ടില്‍ പോയി വാതില്‍ കൊട്ടിയടച്ച് ധ്യാനത്തിലിരിക്കുകയാണ് ഇ.പി ജയരാജന് ചെയ്തത്. താന്‍ പറയുമ്പോള്‍ ഇനി വന്നാല്‍ മതിയെന്ന് തന്റെ മണ്ഡലം കമ്മറ്റി ഓഫീസിലെ ചുമതലക്കാരെ വിരട്ടി വിടുകയും ചെയ്തു. ഇത്തരമൊരു നേതാവിനെ സി.പി.എം എങ്ങനെ പേറി മുന്നോട്ടുപോകും.
കാള്‍ ജാസ്പേഴ്സ് എന്ന വൈദ്യ ശാസ്ത്രജ്ഞന് ഒരു നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ മനോരോഗമാണ് ‘ഡെലൂഷന്’. സത്യം മറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ക്കു മുമ്പിലും തന്റെ തോന്നലാണ് ശരിയെന്ന് വിശ്വസിക്കുന്ന അവസ്ഥ. മുഹമ്മദലി ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മലപ്പുറത്തുകാരനാണെന്നും രാജ്യ സേവനം നടത്തുന്ന തന്റെ രക്തത്തിനു ദാഹിക്കുന്നവരാണ് ബന്ധു വിവാദമുണ്ടാക്കി രാജിവെപ്പിച്ചതെന്നും തന്നോട് കൂടിയാലോചിക്കാതെയാണ് പുതിയ മന്ത്രിയെ പാര്‍ട്ടി നിശ്ചയിച്ചതെന്നും മറ്റുമുള്ള ഉറച്ച വിശ്വാസ പ്രഖ്യാപനങ്ങളില്‍ ഈ ഡെലൂഷന്റെ ലക്ഷണങ്ങളുണ്ട്. ഇത് വിദഗ്ധ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പൊതുപ്രവര്‍ത്തകനും നിയമസഭാ പ്രതിനിധിയുമായ ജയരാജന് ജനങ്ങളോട് കാണിച്ച കൊടും പാതകമോര്‍ക്കുമ്പോള്‍ ഈ അവസ്ഥയില്‍ സഹതപിക്കാന്‍ പോലും പക്ഷേ കഴിയുന്നില്ല.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി