Connect with us

Cricket

അത് കോലിക്കെതിരെ നടക്കും, സച്ചിനെതിരെ നടപ്പില്ല- വസീം അക്രം

Published

on

സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്‍. കളിക്കകത്തും പുറത്തും ശരിക്കും ഇതിഹാസം. പുതുതലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. ഒരുപക്ഷേ, സചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആധുനിക ക്രിക്കറ്റിലെ ഒരേയൊരു താരം. ബാറ്റിങ് സ്ഥിരതയാണ് കോലിയെ കളത്തില്‍ വേറിട്ടു നിര്‍ത്തുന്നത്.

സചിനോ കോലിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പാക് ബൗളിങ് ഇതിഹാസം വസീം അക്രം. ആകാശ് ചോപ്രയുമായുള്ള യൂ ട്യൂബ് ഷോയിലാണ് ഇരു താരങ്ങളെ കുറിച്ചും അക്രം മനസ്സു തുറന്നത്. പ്രകോപിപ്പിച്ച് വിക്കറ്റ് തെറിപ്പിക്കാന്‍ സാദ്ധ്യതയുള്ള താരമാണ് കോലിയെന്നും സചിനു മുമ്പില്‍ അതു നടപ്പില്ല എന്നുമാണ് അക്രം പറയുന്നത്.

‘അദ്ദേഹം (കോലി) ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ്. എന്നാല്‍ സചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ രണ്ടും വ്യത്യസ്തങ്ങളായ താരങ്ങളാണ്. രണ്ടു പേരും ആക്രമണോത്സുകരാണ്. എന്നാല്‍ അതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ട്. ഒരു ബൗളര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബാറ്റ്‌സ്മാന്റെ ശരീരഭാഷ വായിക്കാന്‍ കഴിയണം. ടെണ്ടുല്‍ക്കറെ സ്ലഡ്ജ് ചെയ്താല്‍ അദ്ദേഹം കുറച്ചു കൂടി നിശ്ചയദാര്‍ഢ്യമുള്ളയാളായി മാറും. കാരണം അദ്ദേഹം ആക്രമണോത്സുകള്‍ ആണ് എങ്കിലും പ്രകൃത്യാ ശാന്തനാണ്. അതേ കാര്യം കോലിയോട് ചെയ്താല്‍ അദ്ദേഹം ദേഷ്യപ്പെട്ട് എന്നെ ആക്രമിച്ചേക്കാം. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ എനിക്കവസരം കിട്ടുകയും ചെയ്യും’ – അക്രം പറഞ്ഞു.

സാങ്കേതികമേന്മ പരിഗണിക്കുമ്പോള്‍ വിരാട് കോലി ഇന്നത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ്. അദ്ദേഹം അങ്ങേയറ്റം ഫിറ്റുമാണ്. ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും പോകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 48.52 ശരാശരിയില്‍ 34,357 റണ്‍സ് അടിച്ചു കൂട്ടിയ താരമാണ് സചിന്‍. നൂറ് സെഞ്ച്വറികളും 164 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരിലുണ്ട്.
കോലി ഇതുവരെ കളിച്ചത് 416 അന്താഷ്ട്ര മത്സരങ്ങളാണ്. 56.15 ശരാശരിയില്‍ 21,901 റണ്‍സ് നേടിയിട്ടുണ്ട്. 70 സെഞ്ച്വറിയും 104 അര്‍ദ്ധ സെഞ്ച്വറിയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending