Connect with us

Video Stories

അമേരിക്കയെ വിറപ്പിച്ച ക്യൂബയുടെ സ്വന്തം ഫിദല്‍

Published

on

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില്‍ 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്‌സാന്‍ഡ്രോ കാസ്‌ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക് നിങ്ങളുടെ സാമ്രാജ്യത്തിന്റെ യാതൊന്നും ആവശ്യമില്ല.’

നീണ്ട എണ്‍പത്തെട്ടുകൊല്ലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും അവിശ്വാസത്തിനും ശേഷം അമേരിക്കയുടെ ഒരു പ്രസിഡണ്ട് ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വാക്കുകളായിരുന്നു ഇവ. ശീതയുദ്ധകാലത്തിനുശേഷം അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായിരുന്നു. കമ്യൂണിസ്റ്റ്-പാശ്ചാത്യ ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് ക്യൂബയിലേക്ക് ഒരു അമേരിക്കന്‍ ഭരണാധികാരി കടന്നുവരുന്നത്. ബറാക് ഒബാമയുടെ വിദേശനയവും താരതമ്യേനയുള്ള മിതവാദവുമാണ് ഇതിന് കാരണമായത്. എന്നിട്ടും തന്റെ വാക്കുകളിലെ സ്വതസ്സിദ്ധമായ തീക്ഷ്ണത ഫിഡല്‍ ചീറ്റുക തന്നെ ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളന വേദിയില്‍ വെച്ച് അവസാനമായി നടത്തിയ പ്രസംഗത്തിലും ഈ വിപ്ലവനേതാവിന്റെ തളരാത്ത വാക്കുകളാണ് ക്യൂബന്‍ ജനത കേട്ടത്. തൊണ്ണൂറാം വയസ്സില്‍ തന്റെ മരണം പ്രവചിച്ചെന്ന പോലെ അദ്ദേഹം പറഞ്ഞു. ‘ വൈകാതെ എനിക്ക് 90 വയസ്സാകും. നമ്മള്‍ തമ്മില്‍ ഇനി കാണണമെന്നില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, ഞാന്‍ മരിച്ചാലും ആത്മാഭിമാനത്തോടെ ക്യൂബയുടെ കമ്യൂണിസ്റ്റ് നയം തുടരുക തന്നെ ചെയ്യും. ‘ ലോകത്തോടും ലാറ്റിന്‍ അമേരിക്കന്‍ സഹോദരങ്ങളോടും നമുക്ക് പറയാം ക്യൂബന്‍ ജനത വിജയികളാണെന്ന്്. ‘ ലോകത്ത് അവശേഷിക്കുന്ന ചൈന, ലാവോസ്, കൊറിയ, വിയറ്റ്‌നാം എന്നീ അഞ്ച് കമ്യൂണിസ്്റ്റ് രാജ്യങ്ങളിലൊന്നാണ് ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ.

സ്‌പെയിന്‍കാരും അമേരിക്കക്കാരുമാണ് ദീര്‍ഘകാലം രാജ്യം അടക്കിഭരിച്ചത്. വെറും ഒരുകോടി പത്തുലക്ഷത്തിച്ചില്ലാനം മാത്രം ജനസംഖ്യ. തെക്കേ അമേരിക്കയിലെ ഒരു കൊച്ചുദ്വീപുരാഷ്ട്രം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കിഴക്കിന്റെ പ്രായോഗികാശയമായ കമ്യൂണിസത്തെ വരിച്ചപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ഫുള്‍ഗെന്‍സിയോ ബാറ്റിസ്റ്റയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ രണ്ടുവര്‍ഷം നീണ്ട സായുധപോരാട്ടത്തിലൂടെയാണ് ഫിഡല്‍ കാസ്‌ട്രോ ക്യൂബയുടെയും അങ്ങനെ ലോകകമ്യൂണിസ്റ്റുകളുടെയും താരപദവിയിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. തെക്കേ അമേരിക്കയിലെ കൊടിയ ദാരിദ്ര്യവും ചെ ഗുവേരയുടെ പിന്തുണയുമെല്ലാം ഫിദലിന് ‘ക്യൂബന്‍ മോചന’ ത്തിന് സഹായകമായി. 1959 ജനുവരി എട്ടിനാണ് ക്യൂബയിലേക്ക് ഫിഡലിന്റെ സൈന്യം ഇരച്ചുകയറി അധികാരം പിടിച്ചെടുത്തത്. ഇതോടെ അമേരിക്കയില്‍ നിന്നും മറ്റും നീണ്ട കാലത്തെ ഉപരോധമാണ് രാജ്യത്തിന് സഹിക്കേണ്ടിവന്നത്. കഷ്ടപ്പാടേറെ അനുഭവിച്ചെങ്കിലും നായകനൊപ്പം ജനത അടിയുറച്ചുനിന്നതിലൂടെ ഉപരോധത്തിന്റെ ദൂഷ്യമെല്ലാം ക്യൂബ കുടഞ്ഞെറിഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയാണ് താന്‍ യുദ്ധം ചെയ്തതെന്നും അവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പല തവണ പറഞ്ഞു.

1959ല്‍ ഹവാനയിലേക്ക് നീങ്ങിയ ഫിദലും സൈന്യവും ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചു; ഇത് ലോകത്തെ അത്യപൂര്‍വമായ വിപ്ലവമുന്നേറ്റമാണെന്ന് .ജനക്കൂട്ടം ഹര്‍ഷാരവത്തോടെ ‘ഫിദല്‍, ഫിദല്‍ ‘ എന്ന് ഉദ്‌ഘോഷിച്ച് തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ ശിരസ്സാവഹിക്കാനൊരുങ്ങുകയായിരുന്നു. തന്റെ 49 വര്‍ഷം നീണ്ട രാഷ്ട്രനേതൃപദവിയില്‍ ആറുതവണയാണ് ‘തെരഞ്ഞെടുക്കപ്പെട്ടത’്. പ്രായാധിക്യം മൂലമുള്ള അനാരോഗ്യം ബാധിച്ച് 2006ല്‍ വിടവാങ്ങുമെന്ന് കരുതിയപ്പോഴും രണ്ടുവര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയായിരുന്ന തന്റെ ഇളയസഹോദരന് രാജ്യത്തിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കുകയാണ് ഈ കമ്യൂണിസ്റ്റ് നേതാവ് ചെയ്തത്. ഇതിന് മുമ്പുതന്നെ ലോകത്ത് സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ അവയുടെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് മാറിപ്പോയിരുന്നു. കാള്‍ മാര്‍ക്‌സിനെയും സോവിയറ്റ് യൂണിയനിലെ വഌഡിമീര്‍ ലെനിന്‍ എന്നിവരെക്കാള്‍ കമ്യൂണിസത്തിന് തികഞ്ഞ പ്രായോഗികവാദിയായ നേതാവായിരുന്നു ഫിഡല്‍ കാസ്‌ട്രോ എന്ന പച്ചമനുഷ്യന്‍. ലാറ്റിന്‍ അമേരിക്കയുടെ വിശപ്പും വേദനയും പോരാട്ടവീര്യുവുമൊക്കെ ഒരാളില്‍ പതിച്ചതായിരുന്നു ആ വ്യക്്തിത്വം.

നീണ്ട ഏഴുപതിറ്റാണ്ടുകാലം ലോകസാമ്രാജ്യത്വശക്തിക്ക് മുമ്പില്‍ മുട്ടുമടക്കാതെ പിടിച്ചുനിന്നെന്നുമാത്രമല്ല, പാശ്ചാത്യശക്തികളുടെ എല്ലാവിധ കുതന്ത്രങ്ങളെയും ചെറുത്തുതോല്‍പിക്കാനും ഉദാരീകരണകാലത്തുപോലും രാജ്യത്തെ സാമ്പത്തികമായി ഇളക്കം തട്ടാതെ നിലനിര്‍ത്താനും കഴിഞ്ഞത് ഒരു ജനതയുടെ അടങ്ങാത്ത ആത്മവിശ്വാസവും അതിലുപരി ഒരു നേതാവിന്റെ വിപ്ലവവീര്യവും കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രായോഗികവാദിയായ നേതാവാണ് ഇദ്ദേഹമെന്ന് പലരും വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല. വെറും 150 കിലോമീറ്ററകലെയുള്ള അമേരിക്കയോട് ഗറില്ലായുദ്ധമുറകളിലൂടെ പോരാടി ഭരണസാരഥ്യത്തില്‍ ലോകം കണ്ട ഏതുഭരണാധികാരിയെക്കാളും കൂടുതല്‍ കാലം ഇരിക്കാന്‍ കഴിഞ്ഞതും ഫിഡലിന് മാത്രം സ്വന്തം. സഹോദരനെ വാഴിക്കുകയും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ഫിദലിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഭരണമേറ്റശേഷം പതിനായിരക്കണക്കിനാളുകളെ തൂക്കിക്കൊന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. ആദ്യമൊക്കെ അനുകൂലിച്ചെങ്കിലും കാര്‍ഷികഭൂമി ഏറ്റെടുത്തതും മറ്റും അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സൈന്യത്തിന് ആഫ്രിക്കയില്‍ വന്‍ പിന്തുണയാണ് ക്യൂബ നല്‍കിയത്.

അന്താരാഷ്ട്ര രംഗത്ത് ഏറെ വെല്ലുവിളികള്‍ അമേരിക്കയുള്‍പെടുന്ന സാമ്രാജ്യത്വശക്തികളോട് നേരിടേണ്ടി വരുമ്പോഴും അതിനെതിരെ ലോകസമൂഹത്തെ കൂടെ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചതിന് ഇന്ത്യയും ചേരിചേരാപ്രസ്ഥാനവുമടക്കം ഏറെയുണ്ട് ഉദാഹരണങ്ങള്‍. ഇന്ത്യയും ഈജിപ്തും ഇന്തോനേഷ്യയും നേതൃത്വം നല്‍കി രൂപം കൊടുത്ത ചേരിചേരാപ്രസ്ഥാനം അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കണ്ടപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ അതിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. രണ്ടുതവണ 120 രാജ്യങ്ങളടങ്ങുന്ന ഈ സംഘടനയുടെ അമരക്കാരനായി അദ്ദേഹം. ഇന്ദിരാഗാന്ധിയില്‍ നിന്നാണ് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം നേതൃത്വമേറ്റെടുത്തത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യാസര്‍ അറഫാത്തുമായി നല്ല സഹകരണമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഇസ്്‌ലാമിക രാജ്യങ്ങളുമായും ഫിഡല്‍ പ്രായോഗികമായ ബന്ധം നിലനിര്‍ത്തുകയുണ്ടായി. അതേസമയം തന്നെ തികഞ്ഞ മനുഷ്യാവകാശലംഘനമാണ് ക്യൂബയിലെന്ന് ലോകത്ത് പ്രചാരമുണ്ടായി. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നു. ഇതിന് ഫിഡല്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടത്തുന്ന നടപടികള്‍ ചിലര്‍ക്ക് അസ്വസ്ഥതയുളവാക്കുന്നുണ്ടെങ്കില്‍ അതവര്‍ സഹിക്കുക എന്നായിരുന്നു അത്. പതിനായിരക്കണക്കിനാളുകളാണ് ഫിഡലിന്റെ കാലത്ത് ക്യൂബ വിട്ട് അമേരിക്കയിലേക്ക് കുടിയേറിയത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഉത്തരവാദി ഫിഡലാണെന്നായിരുന്നു അവരുടെ പക്ഷം. ഇന്നലെ രാത്രി അമേരിക്കന്‍ നഗരമായ മിയാമിയില്‍ തടിച്ചുകൂടിയ ക്യൂബയില്‍ നിന്ന് കുടിയേറിയവരുടെ പുതിയ തലമുറക്കാര്‍ ഫിഡലിന്റെ മരണവാര്‍ത്ത ബാന്‍ഡ് കൊട്ടിയാണ് വരവേറ്റത്.

ഫിഡലിന്റെ കാലത്ത് രാജ്യം വിവരസാങ്കേതിക മേഖലയിലും ജൈവസാങ്കേതികവിദ്യയിലും മുന്നേറ്റം നടത്തി. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലും മെച്ചപ്പെട്ട നിലവാരമാണ് ക്യൂബയുടേത്. ലാറ്റിന്‍ അമേരിക്കയിലും പരിസരങ്ങളിലും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് വസന്തം തകര്‍ന്നപ്പോഴും ക്യൂബ പിടിച്ചുനിന്നത് ഈ വിപ്ലവനായകന്റെ നടപടികള്‍ മൂലമായിരുന്നു. ലോകത്തിന് അത്യാവശ്യമുള്ള പഞ്ചസാരയിലാണ് ക്യൂബ പിടിച്ചുനിന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന നാടാണിത്. നിക്കരാഗ്വ, ബൊളീവിയ ,വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണങ്ങകൂടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ക്യൂബ അവിടെത്തന്നെ നിന്നു. കമ്പോഡിയ, വടക്കന്‍ കൊറിയ മുതലായ രാജ്യങ്ങളില്‍ കമ്യൂണിസത്തിന്റെ പേരില്‍ കൊടിയ സ്വേഛാധിപതികള്‍ വാണപ്പോഴും ക്യൂബക്ക് മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം വലിയ സ്വേഛാധിപത്യരീതികളുണ്ടായില്ലെന്നത് വേറിട്ട വസ്തുതയായി. എന്നാല്‍ സോവിയറ്റിന്റെ പതനം ക്യൂബയെ നന്നായിത്തന്നെ ഉലച്ചു. കോടിക്കണക്കിന് ഡോളറിന്റെസഹായമാണ് പെട്ടെന്ന് നിലച്ചത്. വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞത് ഇതാണ്: എന്റെ പേരില്‍ ലോകത്ത് എവിടെയെങ്കിലും ഒരു ഡോളറെങ്കിലും സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ രാഷ്ട്രീയം വിട്ട് നിങ്ങള്‍ പറയുന്നത് ചെയ്യാം. ഇന്നിപ്പോള്‍ ക്യൂബ സോവിയറ്റ് രാജ്യമാണോ എന്ന് ചോദിച്ചാല്‍ അതെയെന്നൊന്നും ഉത്തരം നല്‍കാന്‍ റൗള്‍ കാസ്‌ട്രോക്ക് പോലുമാകില്ല.

അമേരിക്കയുമായും മറ്റും ഉദാരീകരണസാമ്പത്തികനയങ്ങള്‍ അനുവര്‍ത്തിച്ചുള്ള സമ്മിശ്രനയമാണ് ക്യൂബക്കുള്ളത്. ഫിഡല്‍ കാസ്‌ട്രോ നാടുനീങ്ങുമ്പോള്‍ ലോകവും അമേരിക്കയും ക്യൂബയും തന്നെയും ചോദിക്കുന്നത് കമ്യൂണിസ്റ്റ് നയവുമായി ആ രാജ്യത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നാണ്. 636 തവണയാണ് ഫിഡലിനെ വകവരുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ശ്രമിച്ചത്. ഭക്ഷണത്തിലും ഫിഡലിന്റെ പ്രസിദ്ധമായ താടിരോമങ്ങളില്‍ പോലും വിഷം കലര്‍ത്താന്‍ അവര്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മുന്‍ കാമുകിയെ പോലും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും കഥയുണ്ട്. അങ്ങകലെയുള്ള ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളെയും അവയുടെ നേതാക്കളെയും തിരഞ്ഞുപിടിച്ചുകൊലപ്പെടുത്തിയ അമേരിക്കക്ക് ഫിദലിന്റെ കാര്യത്തിലെന്തുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. .

  • കെ.പി ജലീല്‍
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending