Connect with us

Video Stories

ഒരടയാളവും ബാക്കിവെക്കാതെ ജീവിതത്തോട് വിട പറയുകയോ

Published

on

പി.മുഹമ്മദ് കുട്ടശ്ശേരി

അമൂല്യവും അതേ അവസരം ഹ്രസ്വവുമായ ഈ ജീവിതം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ധനം സമ്പാദിക്കുകയും ചെയ്തങ്ങനെ സുഖാനുഭൂതികളില്‍ രമിച്ച് തീര്‍ക്കാനുള്ളതാണോ? അങ്ങനെ ചിന്തിക്കുന്നവര്‍ ജീവിതത്തിന്റെ അര്‍ത്ഥവും മഹത്വവും മനസിലാക്കാത്ത ബുദ്ധി ശൂന്യരാണ്. പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഇബ്‌നുല്‍ ജൗസിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ: ‘സ്ത്രീകളുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പ നേരത്തെ സുഖം അനുഭവപ്പെടുന്നു. അത് അവസാനിക്കുമ്പോള്‍ ശരീരത്തിന് തളര്‍ച്ച തോന്നുകയും ചെയ്യുന്നു. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കുന്ന ധനം നഷ്ടപ്പെടുമോ എന്ന് ഭയന്ന് എപ്പോഴും അതിന് കാവലിരിക്കണം. കുറച്ചു നേടിയാല്‍ പിന്നെയും കിട്ടണമെന്ന മോഹം. വിശക്കുമ്പോള്‍ കിട്ടുന്ന ആഹാരം എത്ര മോശപ്പെട്ടതാണെങ്കിലും രുചിയുള്ളതായി അനുഭവപ്പെടുന്നു. അധികം കഴിച്ചാലോ ആപത്തും’ ഇമാം അലിയുടെ വാക്കുകള്‍ ഇങ്ങനെ: ‘സ്ത്രീയുടെ നേരെ ഭ്രമമുണ്ടായാല്‍ ജീവിത സുഖം നശിച്ചത് തന്നെ: ദിനാറിനെയും ദിര്‍ഹമിനെയും കാമിച്ചാല്‍ ജീവിത കാലം മുഴുവന്‍ അതിന്റെ അടിമയായി കഴിയേണ്ടി വരും.’

ഈ ജീവിതത്തില്‍ മനുഷ്യന് വ്യക്തിപരമായ ഭൗതിക താല്‍പര്യങ്ങള്‍ക്കും സുഖഭോഗങ്ങള്‍ക്കുമപ്പുറം ഉയര്‍ന്ന ചിന്തയും ഉല്‍ക്കര്‍ഷ വാഞ്ഛയും അനിവാര്യമാണ്. ഇപ്പോള്‍ നിലകൊള്ളുന്ന അവസ്ഥയില്‍ സംതൃപ്തിയടയുന്നതില്‍ പരിമിതമാകാന്‍ പാടില്ല അവന്റെ ചിന്ത. ഉയരത്തിലേക്ക് കയറാനും മനുഷ്യര്‍ക്ക് തന്റേതായ സംഭാവനയര്‍പ്പിക്കാനും തയ്യാറാകണം. ഇതിന് കഠിനാധ്വാനവും നിരന്തര പരിശ്രമവും അനിവാര്യമാണ്. താനും തന്റെ കുടുംബവും വീടും സ്വത്തും എന്ന ചിന്തയില്‍ മാത്രം വ്യാപരിച്ച് ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി കഴിഞ്ഞിരിക്കാന്‍ ഒരു വിശ്വാസിക്ക് നിവൃത്തിയില്ല. ഇവിടെ പ്രസിദ്ധ പണ്ഡിതനും ആധുനിക അറബി എഴുത്തുകാരനുമായ ആഇദുല്‍ ഖര്‍നിയുടെ ഗ്രന്ഥത്തില്‍ നിന്ന് ഒരു കഥ ഉദ്ധരിക്കട്ടെ; കഴുത കുതിരയോട്: ‘താന്‍ എന്തിനിങ്ങനെ ഓടിക്കിതച്ചു ശരീരത്തെ ദണ്ഡിപ്പിക്കുന്നു. സാവധാനം സഞ്ചരിച്ചു കൂടെ’ കുതിര: ‘ഞാന്‍ ഓടുന്നത് കൊണ്ടല്ലേ രാജാക്കന്മാരും പ്രഭുക്കന്മാരുമെല്ലാം എന്റെ പുറത്ത് കയറുന്നത്. സാവധാനം സഞ്ചരിക്കുന്ന നിന്റെ പുറത്ത് വിറകും മാലിന്യക്കെട്ടുകളുമല്ലേ കയറ്റുന്നത്’ ഇതുപോലെ കഴുതപ്പുലിയും സിംഹവും തമ്മിലും ഒരു സംഭാഷണം നടന്നു. കഴുതപ്പുലി: ‘എന്റെ ഇര ഞാന്‍ കിടക്കുന്നിടത്തെത്തുന്നു. ഞാന്‍ അത് തിന്ന് തടിച്ചു കൊഴുക്കുന്നത് കണ്ടില്ലേ? നിനക്ക് ഇര കിട്ടാന്‍ എത്ര പാട് പെടണം.’ ഇതിന് മറുപടിയായി സിംഹം: ‘നീ ശവവും ജീവികളുടെ അവശിഷ്ടങ്ങളുമാണ് തിന്നുന്നത്. ഇത്തരം താണ വസ്തുക്കളെക്കൊണ്ട് നീ തൃപ്തിയടയുന്നു. ഞാനാകട്ടെ ജീവനുള്ള തടിച്ചുകൊഴുത്ത ജീവികളെ വേട്ടയാടി തിന്നുന്നു’. വിശ്വാസികള്‍ ഇങ്ങനെ കഴുതയെയും കഴുതപ്പുലിയെയും പോലെ അധമ ചിന്തയുള്ളവരാകാന്‍ പാടില്ല. മറിച്ചു കുതിരയെപ്പോലെ ഉയരത്തിനുള്ള ആര്‍ത്തിയും ഊര്‍ജ്വസ്വലതയും സിംഹത്തിന്റെ ശൗര്യവും ഉള്‍ക്കൊള്ളുന്നവരാകണം.

ഉയര്‍ന്ന ചിന്ത ഉള്ളില്‍ രൂഢമൂലമായാല്‍ അതിന്റെ മാര്‍ഗത്തില്‍ എന്ത് പ്രയാസങ്ങള്‍ സഹിക്കാനും സുഖഭോഗങ്ങള്‍ ത്യജിച്ചു കര്‍മ്മ നിരതനാകാനും മനുഷ്യന്‍ തയ്യാറാകും. ആഇദുല്‍ ഖര്‍നിയുടെ വാക്കുകള്‍: ‘അമൂല്യവും മഹത്തരവുമായ ഏത് കാര്യം സാധിക്കണമെങ്കിലും അതിന്റെ മാര്‍ഗത്തില്‍ നീണ്ട യാത്ര നടത്തുകയും കഠിനമായി അധ്വാനിക്കുകയും വേണം. അറിവാണ് ഈ ദുനിയാവില്‍ മനുഷ്യന് ആര്‍ജിക്കാനുള്ള അത്യുന്നതമായ കാര്യം’. ‘വിശ്വസിക്കുകയും അറിവ് നേടുകയും ചെയ്തവരെ ദൈവം പല ഉന്നത പദവികളിലേക്കും ഉയര്‍ത്തും’-ഖുര്‍ആന്‍. പൂര്‍വകാല പണ്ഡിതന്മാര്‍ ശേഖരിച്ച വിജ്ഞാനങ്ങളുടെ ഫലങ്ങളാണ് ഇന്നുള്ളവര്‍ അനുഭവിക്കുന്നത്. വ്യക്തി താല്‍പര്യങ്ങളും സുഖസൗകര്യങ്ങളും പരിത്യജിച്ചാണ് അവര്‍ ദീര്‍ഘസഞ്ചാരം നടത്തിയത്. ഒരു പൂര്‍വകാല മഹാപണ്ഡിതന്‍ എഴുതുകയാണ്. ‘അലീസ തിന്നാന്‍ കൊതിച്ച് ഞാന്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. കാരണം അത് വില്‍ക്കുന്ന സമയത്ത് ഞാന്‍ ഏതെങ്കിലും പണ്ഡിതന്റെ ദര്‍സിലായിരിക്കും’ വിവാഹം കഴിക്കാന്‍ തന്നെ മറന്ന പണ്ഡിതന്മാരുടെ ചരിത്രം ‘അല്‍ ഉലമാഉല്‍ അആസിബ്’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. അധ്വാനിച്ചു ധാരാളം പണമുണ്ടാക്കി ഔദാര്യത്തില്‍ പ്രശസ്തി നേടിയ പണക്കാര്‍, ജനസേവനം കൊണ്ട് മനുഷ്യ വര്‍ഗത്തെ അമ്പരപ്പിച്ചവര്‍, സത്യവും നീതിയും മുറുകെ പിടിച്ചു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരികള്‍, മഹത്തായ സ്ഥാപനങ്ങള്‍ നിര്‍മിച്ചവര്‍, ദൈവാരാധന പോലെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ നിരവധി മനുഷ്യരെ പ്രകാശത്തിലേക്ക് നയിച്ച പ്രബോധകന്മാര്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞര്‍ ഇങ്ങനെ കര്‍മ്മരംഗത്ത് ശോഭിച്ച എത്ര നക്ഷത്ര തുല്യരായ മനുഷ്യരുണ്ട്. ഏതൊരു മനുഷ്യനും തന്റേതായ ഒരു കര്‍മ്മപഥം അതെത്ര ചെറുതായാല്‍ പോലും- തെരഞ്ഞെടുത്ത് ഈ ദുനിയാവില്‍ തന്റെ ജീവിതം അടയാളപ്പെടുത്താവുന്നതാണ്.

എന്തേ സ്വന്തം ശരീരം, വീട്, കുടുംബം, സ്വത്ത് എന്നിവയില്‍ മാത്രം ഒതുങ്ങി നന്മയുടെ മാര്‍ഗത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നു എന്ന ചോദ്യത്തിന് ചിലര്‍ക്ക് നല്‍കാനുള്ള മറുപടി ഇതാണ്: ‘എന്റെ സാഹചര്യം അതിന് അനുകൂലമല്ല’ ഇത് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയത്വത്തിനുള്ള ഒരു ന്യായീകരണവും ഒഴികഴിവും മാത്രമാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാനാണ് മനുഷ്യന് ദൈവം ബുദ്ധിയും കഴിവും നല്‍കിയത്. സമര രംഗത്തിറങ്ങാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഒരു വിഭാഗം ദുര്‍ബ്ബല വിശ്വാസികള്‍ പറഞ്ഞു: ‘ഇപ്പോള്‍ കൊടും ചൂടാണ്’. ഇതിന് അവര്‍ക്ക് നല്‍കിയ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നതിങ്ങനെ: ‘പറയുക, നരഗാഗ്നിയുടെ ചൂട് ഇതിനേക്കാള്‍ ശക്തമാണ്’. ഇമാം അലി സമരരംഗത്തേക്കിറങ്ങാതെ മടിച്ചുനിന്നവരോട് പറഞ്ഞു: ‘നിങ്ങള്‍ ആണുങ്ങളല്ല; ആണുങ്ങളുടെ ശരീരപ്രകൃതിയുള്ളവര്‍ മാത്രമാണ്’. ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവന് ഒരിക്കലും പ്രതികൂല സാഹചര്യം പ്രവര്‍ത്തനത്തിന് തടസ്സമാകില്ല. ചരിത്രത്തില്‍ ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതവായ ഇബ്‌നു അബ്ബാസിന് അവസാന കാലത്ത് കാഴ്ച നഷ്ടപ്പെട്ടെങ്കിലും അത് സേവനത്തിന് തടസ്സമായില്ല. തളര്‍ വാതം പിടിപെട്ട മഹാ പണ്ഡിതന്‍ അത്വാഅ്, മുടന്തനായ അഹ്‌നഫ്, കാല്‍മുറിക്കപ്പെട്ട സമഖ്ശരി, ശരീര സ്വാധീനം നഷ്ടപ്പെട്ട റൂസ് വെല്‍റ്റ്, ഹെലന്‍ കെല്ലര്‍ തുടങ്ങി ഈ പട്ടികയില്‍ എത്രയോ പേരെ ഉദ്ധരിക്കാന്‍ കഴിയും. എന്നാല്‍ യാതൊരു വൈകല്യവുമില്ലാത്ത നല്ല തടിമിടുക്കും ആരോഗ്യവും ബുദ്ധിയുള്ള മനുഷ്യര്‍ നിഷ്‌ക്രിയരായി കഴിയുകയോ? ആരും ഖുര്‍ആന്‍ വിശേഷിപ്പിക്കും പോലെ ‘ചാരിവെച്ച മരത്തടികള്‍’ ആകാന്‍ പാടില്ല. മുകളിലേക്ക് കയറാന്‍ ശ്രമിച്ചിട്ട് താഴെ വീഴുന്നവനേ പരാജയപ്പെട്ടവന്‍ എന്ന വാക്ക് ഉപയോഗിക്കാവൂ. മേലോട്ട് നോക്കുക പോലും ചെയ്യാതെ നിലത്ത് കിടക്കുന്നവര്‍ക്ക് വീഴുന്ന പ്രശ്‌നം തന്നെയില്ലല്ലോ.

ജീവിതത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസത അഥവാ മടി ആണ്. ഇത് വിശ്വാസി അത്യധികം സൂക്ഷിക്കേണ്ട ഒരു തിന്മയായത് കൊണ്ടാണ് ‘അലസതയില്‍ നിന്നും മുഷിപ്പില്‍ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നത്. ‘അലസമായ ബുദ്ധി ചെകുത്താന്റെ പണി സ്ഥലമാണ്’ എന്നര്‍ത്ഥമുള്ള ഇംഗ്ലീഷ് പഴമൊഴി ശ്രദ്ധേയമാണ്. മനുഷ്യന്‍ എപ്പോഴും ചലിച്ചു കൊണ്ടിരിക്കണം. ബര്‍ട്ടന്‍ പറയുന്നു: ‘എപ്രകാരമാണോ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വൃത്തികെട്ട കൃമികളും ജന്തുക്കളും വര്‍ധിക്കുന്നത് അപ്രകാരമാണ് അലസനായ മനുഷ്യനില്‍ നീചമായ വിചാരങ്ങളും’. എത്ര സ്വത്തുണ്ടായിരുന്നാലും അധ്വാനിക്കാതെ മുട്ടും കെട്ടിയിരുന്നു അത് ചെലവാക്കാന്‍ തുനിഞ്ഞാല്‍ തുലഞ്ഞതു തന്നെ എന്ന അര്‍ത്ഥത്തില്‍ ‘മടി കുടി കെടുക്കും’ എന്ന പഴമൊഴിയും, അലസന്‍ കഷ്ടപ്പെടും എന്ന അര്‍ത്ഥത്തില്‍ ‘മടിയന്‍ മല ചുമക്കും’ എന്നതും മലയാളത്തില്‍ പ്രസിദ്ധമാണല്ലോ. ആലസ്യത്തോടെ പ്രാര്‍ത്ഥന നടത്തുന്നതുപോലും ഖുര്‍ആന്‍ കപട വിശ്വാസികളുടെ സ്വഭാവമായി ചിത്രീകരിക്കുന്നു. ഈ പ്രകൃതിയില്‍ നിരവധി ഗോളങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളുമുണ്ടെങ്കിലും മടി മനുഷ്യന് മാത്രമേയുള്ളൂ.

അതിനാല്‍ ഓരോ വിശ്വാസിയും സ്വന്തത്തിന്റേയും കുടുംബത്തിന്റെ ഭൗതിക താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങി കഴിയാതെ ഊര്‍ജ്വസ്വലതയോടെ കര്‍മ്മരംഗത്തിറങ്ങി താന്‍ ഇവിടെ ജീവിച്ചു എന്നതിന് ദൈവത്തിങ്കല്‍ സ്വീകാര്യവും പുണ്യദായകവുമായ അടയാളങ്ങള്‍ ബാക്കിവെച്ച് ജീവിതം സഫലമാക്കാന്‍ ശ്രമിക്കട്ടെ.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending