Connect with us

Video Stories

‘കറന്‍സി യുദ്ധം’ ആര്‍ക്കുനേരെ

Published

on

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം, ജനജീവിതത്തെ അസാധാരണമായ വിധത്തിലുള്ള ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യത്തെ മുഴുവന്‍ അപ്രഖ്യാപിത ‘സാമ്പത്തിക അടിയന്തരാവസ്ഥ’യില്‍ നിര്‍ത്തുന്ന തരത്തില്‍ വേണമായിരുന്നോ ഇത്തരമൊരു തീരുമാനമെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നിത്യച്ചെലവിനുള്ള പണത്തിന് തിക്കിത്തിരക്കുകയാണ് കോടിക്കണക്കിന് ജനങ്ങള്‍. സാമ്പത്തിക മേഖല ഒന്നാകെ നിശ്ചലമായി. വിപണികള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പോലും ആസ്പത്രികള്‍ പണപ്രശ്‌നം പറഞ്ഞ് നിഷേധിക്കുകയോ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു.

ബാങ്ക് അക്കൗണ്ടും എ.ടി.എമ്മും സി.ഡി.എമ്മും ഓണ്‍ലൈന്‍ ഇടപാടുകളുമൊന്നും പരിചയിച്ചിട്ടില്ലാത്ത സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ് മോദിയുടെ ‘തുഗ്ലക് പരിഷ്‌കാര’ത്തില്‍ വേട്ടയാടപ്പെടുന്നതും നിസ്സഹായരാകുന്നതും. സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി നടത്തിയതെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാവുകയാണ് ഇതിലൂടെ. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കറന്‍സി അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ചേര്‍ന്ന് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് രാജ്യം നേരിടുന്ന കറന്‍സി പ്രതിസന്ധി. പണം കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ചെറിയൊരു തുക മാത്രമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനിടെ മാറിയെടുക്കാവുന്നത് പരമാവധി 4,000 രൂപ. അക്കൗണ്ടില്‍നിന്ന് നേരിട്ട് പിന്‍വലിക്കാവുന്നത് 10,000 രൂപ. എ.ടി.എമ്മില്‍നിന്ന് ഒരു ദിവസം ലഭിക്കുന്നത് 2000 രൂപ മാത്രം. എന്നിട്ടും ഇതിന് ആവശ്യമായ കറന്‍സികള്‍ ബാങ്കുകളില്‍ ലഭ്യമാകുന്നില്ല എന്നത് മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കിയതിന്റെ തിക്ത ഫലങ്ങളാണ്.

ആവശ്യത്തിന് കറന്‍സി ബാങ്കുകളില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറയുമ്പോഴും ക്ലീന്‍ നോട്ട് നയം പിന്‍വലിക്കേണ്ടി വന്നത് പാളിച്ച തുറന്നു സമ്മതിക്കലാണ്. വിപണിയില്‍നിന്ന് പിന്‍വലിച്ച കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഇന്നലെ മുതല്‍ ബാങ്കുകള്‍ വഴി വീണ്ടും വിപണിയില്‍ എത്തിത്തുടങ്ങി. നാലു ദിവസം കൊണ്ട് മാത്രം പ്രത്യക്ഷത്തില്‍ പ്രകടമായ ദുരന്തങ്ങളാണിത്. കറന്‍സി അസാധുവാക്കല്‍ നടപടിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നാലു ദിവസത്തിനിടെ മാത്രം ശതകോടികളുടെ ബിസിനസ് നഷ്ടമാണ് വിപണിയില്‍ നേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഈ നഷ്ടം ഇടംപിടിക്കണമെന്നില്ല. കാരണം റിലയന്‍സും അദാനിയും പോലുള്ള വന്‍കിടക്കാരെയല്ല ഇത് ബാധിക്കുന്നത്, തെരുവു കച്ചവടക്കാരെയും ചെറുകിട, ഇടത്തരം ബിസിനസുകളില്‍നിന്ന് ജീവിതോപാധി കണ്ടെത്തുന്നവരെയുമാണ്.

മോദി സര്‍ക്കാറിന്റെ കണക്കു പ്രകാരം അണ്‍ അക്കൗണ്ടഡ് മണി(കണക്കില്‍പെടാത്ത പണം) കൊണ്ടാണ് ഈ കച്ചവടക്കാര്‍ ജീവിതം നെയ്യുന്നത്, അവരുടെ കുടുംബങ്ങള്‍ പുലരുന്നത്. അവരെ ആശ്രയിച്ചു നില്‍ക്കുന്നവരുടെ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ചികിത്സയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കൂലിപ്പണിയും കാര്‍ഷിക വൃത്തിയും ജീവിതോപാധിയായവരെയും തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന കറന്‍സികള്‍ അസാധുവായതോടെ തൊഴില്‍ മേഖല സ്തംഭിച്ചു. നിര്‍മാണ മേഖലയും നിശ്ചലമായി. സ്ഥിതിഗതികള്‍ നേരെയാവാന്‍ 50 ദിവസം എടുക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. അത്രയും ദിവസം ഈ വിപണികളെല്ലാം മാന്ദ്യത്തിലോ നിശ്ചലാവസ്ഥയിലോ ആയിരിക്കുമെന്ന് ചുരുക്കം. വന്‍കിട കുത്തകകളുടെ ഒരു ദിവസത്തെ വ്യാപാര നഷ്ടം എത്രയെന്ന് മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാറിന് കണക്കെടുക്കാന്‍ കഴിയും.

എന്നാല്‍ ഒരു നെറ്റ്‌വര്‍ക്കിലും ബന്ധിതമല്ലാത്ത ഈ നാട്ടുവിപണിയുടെ നഷ്ടത്തിന്റെ കണക്കെടുക്കല്‍ എളുപ്പമാവില്ല. സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയിലൂടെ മാത്രമേ അത് അടയാളപ്പെടുത്തപ്പെടൂ. സാധാരണക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും വരാനിരിക്കുന്ന ഈ വിപത്തിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ക്ഷതമേല്‍ക്കുമ്പോള്‍ ആദ്യം ബാധിക്കുക സംസ്ഥാന ഖജനാവിനെയായിരിക്കും. നികുതി വരുമാനത്തിലും രജിസ്‌ട്രേഷന്‍ വരുമാനത്തിലുമെല്ലാം ഇപ്പോള്‍ തന്നെ കോടികളുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ വ്യാപാരികള്‍ 15 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാകും. ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്ന ചോദ്യം ബാക്കിയാകുന്നു.

കറന്‍സി അസാധുവാക്കല്‍ നടപടിയിലൂടെ ഹവാല, കള്ളനോട്ട് റാക്കറ്റുകളെ തല്‍ക്കാലത്തേക്ക് പ്രതിസന്ധിയിലാക്കാന്‍ കഴിയുമെന്നതൊഴിച്ചാല്‍ ഒരു ഫലവും ഉണ്ടാകില്ല. ചെറിയൊരു ഭാഗം ഹവാല പണവും വ്യാജ കറന്‍സികളും വിപണിയില്‍നിന്ന് അപ്രത്യക്ഷമായേക്കാം. എന്നാല്‍ അത് തല്‍ക്കാലത്തേക്ക് മാത്രമായിരിക്കും. അധിക സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് 2,000 രൂപ കറന്‍സി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു മാസം മുമ്പ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ ഉര്‍ജിത് പട്ടേലാണ് കറന്‍സിയില്‍ ഒപ്പുവെച്ചിരിക്കുന്നത് എന്നതും നോട്ടില്‍ വിവിധ ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയ ഭാഗത്ത് പിഴവുകള്‍ സംഭവിച്ചതും അസാധാരണമായ ധൃതി കേന്ദ്ര സര്‍ക്കാറും റിസര്‍വ്ബാങ്കും ഇക്കാര്യത്തില്‍ കാണിച്ചതിന് തെളിവാണ്. പത്തു മാസം എടുത്താണ് തീരുമാനം നടപ്പാക്കുന്നതെന്ന മോദിയുടെ വാദവും ഇത് പൊളിക്കുന്നുണ്ട്.

ഇപ്പോള്‍ വിപണിയില്‍ എത്തിച്ച 2000 രൂപ കറന്‍സിക്ക് നിലവിലുള്ള 1000, 500 രൂപ കറന്‍സികളേക്കാള്‍ വലിയ സുരക്ഷാ സവിശേഷതകള്‍ ഒന്നുമില്ലെന്നാണ,് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്. കൂടിയ മൂല്യമുള്ള കറന്‍സി വിപണിയില്‍ എത്തുന്നതോടെ കള്ളനോട്ട് വ്യാപകമാകാനുള്ള സാധ്യതയും കൂടുതലാണ്. ഫലത്തില്‍ കള്ളനോട്ട് മാഫിയക്ക് ഒത്താശയാവുകയാണ് മോദി സര്‍ക്കാറിന്റെ നടപടി. ഫലത്തില്‍ മോദിയുടെ ഇപ്പോഴത്തെ ‘കള്ളപ്പണവേട്ട’ പാഴ്‌വേലയായി മാറും. വിപണിയിലുള്ള കള്ളപ്പണത്തിന്റെ വലിയൊരു പങ്കും ഇപ്പോഴത്തെ നീക്കത്തിന്റെ മറവില്‍ വൈറ്റ് മണിയായി മാറിയേക്കാം.

കള്ളപ്പണ വേട്ടയെന്ന മോദിയുടെ പ്രഖ്യാപനത്തിലെ കാപട്യവും ഇതിലൂടെ തുറന്നു കാണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ കള്ളപ്പണ നിക്ഷേപമുള്ളവരെ തൊടാന്‍ ധൈര്യം കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ‘നോട്ടുമാറ്റല്‍ യുദ്ധ’ത്തിന് ഇറങ്ങിയിരിക്കുന്നത്. കള്ളപ്പണനിക്ഷേപം തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മോദി സര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ കാണിക്കുന്ന നാടകം മാത്രമായേ ഇതിനെ വിലയിരുത്താനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending