Connect with us

Video Stories

കാവേരി: കേന്ദ്രം ഇടപെടണം

Published

on

കാവേരി നദി ജല തർക്കത്തിന്റെ ചരിത്രം അറിയാത്തവരില്ല. പക്ഷേ അതിന്റെ വർത്തമാനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ ഭീതീതമായി മാറുന്നത് നമ്മുടെ സമാധാന ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നത് സംബന്ധിച്ചുളള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് മദ്രാസ് പ്രസിഡൻസിയും മൈസൂർ ഭരണക്കൂടവും ഇത് സംബന്ധമായി 1892 ലും 1924 ലും ഒപ്പിട്ട കരാറുകളിൽ തുടങ്ങിയ തർക്കം പലപ്പോഴും അതിക്രമങ്ങളിലേക്ക് കടക്കുമ്പോൾ അത് ദക്ഷിണേന്ത്യയുടെ പ്രശ്‌നമായി മാറുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി 1990 ൽ കാവേരി ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു. പക്ഷേ അവിടെയും പ്രശ്‌നം അവസാനിച്ചില്ല. 2007 ൽ ട്രൈബ്യുണൽ അന്തിമവിധി പ്രകാരം പ്രശ്‌ന പരിഹാരത്തിന് കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും രൂപവത്കരിക്കണമെന്ന് അന്തിമമായി നിർദ്ദേശിച്ചെങ്കിലും ഇത് രണ്ടും ഇത് വരെ നിലവിൽ വന്നിട്ടില്ല. സുപ്രീം കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത് 13 ടി.എം.സി അടി വെള്ളം കർണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ്. ഇത്രയും വെളളം വിട്ടുകൊടുത്താൽ തങ്ങളുടെ കൃഷി അവതാലളത്തിലാവുമെന്ന് പറഞ്ഞാണ് കർണാടകക്കാർ തെരുവ് യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കർണാടക സ്വീകരിക്കുന്ന സമീപനം അക്രമത്തിന്റേതാണ്. രണ്ട പേർ മരിക്കുകയും നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ അഗ്നികിരയാവുകയും ചെയ്തു.

കർണാടകയിലേക്ക് പോവാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം. കഴിഞ്ഞ ദിവസം ബന്ദും നടത്തി. കേരളം പോലെ കൊച്ചു സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ബക്രീദ്-ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും വാഹനങ്ങൾ ലഭിക്കാതെ നട്ടം തിരിഞ്ഞു. പലർക്കും അക്രമ സംഭവങ്ങളിൽ പരുക്കേറ്റു. കെ.എസ്.ആർ.ടി.സി സർവീസുകൾ പലതും നിർത്തി വെച്ചു. സുപ്രീം കോടതി നിലപാട് തങ്ങൾക്ക് പ്രതികൂലമായതിലെ പ്രകോപനം കർണാടകയിലെ ചിലർ ഈ വിധം തീർക്കുമ്പോൾ ഭരണകൂടം നിശ്ചലമായി നിൽക്കുന്നു. ജലം വിട്ടു നൽകുന്ന കാര്യത്തിൽ മുമ്പ് മുതലേ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്നാണ് കർണാടകയുടെ നിലപാട്. ഈ വിഷയത്തിൽ ഗഹന പഠനം നടത്തിയ എത്രയോ കമ്മീഷനകളും അന്വേഷണ ഏജൻസികളും രണ്ട് സംസ്ഥാനങ്ങളോടും നീതി പുലർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുളളത്. പക്ഷേ കർഷക സമൂഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും നിയന്ത്രണാതീതമാവുമ്പോഴാണ് കാര്യങ്ങൾ വഷളാവുന്നത്.

ഇന്ത്യയിലെ സുരക്ഷിത സംസ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുണ്ട് കർണാടകയെ. ഉദ്യാന നഗരമെന്ന് വിളിക്കുന്ന ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ എല്ലാ സംസ്ഥാനക്കാരും തിങ്ങിപ്പാർക്കുന്നു. വിദേശ വിനോദ സഞ്ചാരികൾ ദിവസവുമെത്തുന്ന ഇത്തരം സ്ഥലങ്ങൾ ഹർത്താലിലും അതിക്രമങ്ങളിലും അശാന്തിയുടെ കേന്ദ്രങ്ങളാവുമ്പോൾ അത് കർണാടകയെ തന്നെയായിരിക്കും ദോഷകരമായി ബാധിക്കുക എന്ന ചിന്ത പോലുമില്ലാതെയാണ് പെട്ടെന്ന് പ്രകോപിതരായി ജനം അക്രമമാർഗ്ഗം സ്വീകരിക്കുന്നത്. വാഹനങ്ങൾ കത്തിക്കുന്ന ഭീദീതമായ ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുമ്പോൾ അത് നൽകുന്ന സന്ദേശം നല്ലതല്ല. ലോകം ഒന്നടങ്കം ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ രാജ്യത്തിന്റെ സൽപ്പേരിനെയും അത് ബാധിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാവരും പ്രശ്‌നത്തിൽ ഇടപെടുകയും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതിനാൽ സ്ഥിഗതികളിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. പക്ഷേ ഈ ചെറിയ സമാധാനത്തിലും കർണാടകയിലേക്ക് യാത്ര ചെയ്യുകയെന്നത് സാഹസികമാണ്. കാരണം ഏത് സമയത്തും ജനം പ്രകോപിതരാവും. കർണാടക സർക്കാർ സമാധാനമാർഗ്ഗങ്ങളുമായി ശക്തമായി മുന്നോട്ട് പോവുക മാത്രമാണ് പോം വഴി. തമിഴ്‌നാടും ജാഗ്രത പാലിക്കണം. പക്ഷേ കാവേരി പ്രശ്‌നം എന്നുമിങ്ങനെ നീറുന്ന പ്രശ്‌നമായി തുടരുമ്പോൾ അത് അയൽ സംസ്ഥാന സൗഹൃദത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്.

കർണാടകയും തമിഴ്‌നാടും ദക്ഷിണേന്ത്യയിലെ പ്രമുഖരായ സംസ്ഥാനങ്ങളാണ്. നല്ല ബന്ധമാണ് ഇവർ തമ്മിലുള്ളത്. പക്ഷേ കാവേരി പ്രശ്‌നത്തിലേക്ക് വരുമ്പോൾ പരസ്പരം ശത്രുക്കളായി മാറുന്നു. നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും പ്രശ്‌ന പരിഹാരത്തിന് സഹായകമാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് നഷ്ടം…? പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകൽ ഇല്ലാതാക്കുമ്പോൾ അവർ അനുഭവിക്കുന്ന വേദനയും യാതനകളും കാണാതിരിക്കരുത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇന്ത്യക്കാരാണ് എന്ന ചിന്ത പോലുമില്ലാതെയുളള അതിക്രമങ്ങൾ ഒന്നിനും പരിഹാരമല്ല.

കേന്ദ്ര സർക്കാരാണ് ഇവിടെ ശക്തമായി ഇടപെടേണ്ടത്. കാവേരി ട്രൈബ്യുണലിന്റെ അന്തിമ വിധി പ്രകാരമുള്ള കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും ഉടൻ രൂപീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലെയും വിദഗ്ദ്ധർക്ക് ഈ ഘടകങ്ങളിൽ പ്രാതിനിധ്യം നൽകി പ്രശ്‌ന പരിഹാരത്തിനുളള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ കേന്ദ്രം മുൻകൈ എടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending