Connect with us

More

ജറൂസലം: ചാക്കിട്ടുപിടിക്കാന്‍ ഇസ്രാഈല്‍

Published

on

 

ടെല്‍അവീവ്: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ശ്രമം തുടങ്ങി. ജറൂസലമിലേക്ക് എംബസികള്‍ മാറ്റുന്നതിന് പത്തോളം രാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ ഉപ വിദേശകാര്യ മന്ത്രി സിപ്പി ഹൊറ്റോവലി പറഞ്ഞു.
അമേരിക്കയെ ചുവടുപിടിച്ച് ജറൂസലമിലേക്ക് എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹൊറ്റോവലിയുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് അവര്‍ പറഞ്ഞു. ഏതെല്ലാം രാജ്യങ്ങളാണ് എംബസി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഹൊറ്റോവലി വെളിപ്പെടുത്തിയില്ല. എന്നാല്‍ യൂറോപ്പിലെ ചില രാജ്യങ്ങളും കൂട്ടത്തിലുണ്ടെന്നാണ് സൂചന.
ട്രംപിന്റെ തീരുമാനം കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരു രാജ്യത്തിനും ജറൂസലമില്‍ എംബസിയില്ല. ജൂറസലമിനെ തലസ്ഥാനമായി അംഗീകരിക്കണമെന്ന ഇസ്രാഈലിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളിയിട്ടുണ്ട്. ജറൂസലം വിഷയത്തില്‍ നിലപാട് മാറ്റാന്‍ തയാറല്ലെന്നും കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.
എന്നാല്‍ യൂണിന്റെ ഔദ്യോഗിക നിലപാടിനെ ധിക്കരിച്ച് ഏതെങ്കിലും രാജ്യങ്ങള്‍ അമേരിക്കയോടൊപ്പം ചേരുമോ എന്ന് വ്യക്തമല്ല.
ട്രംപിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന പ്രമേയത്തെ യു.എന്‍ പൊതുസഭ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. ഇസ്രാഈലിനും അമേരിക്കക്കും പുറമെ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടോഗോ, മൈക്രോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്. ഒരു യൂറോപ്യന്‍ രാജ്യവും പ്രമേയത്തെ എതിര്‍ത്തിരുന്നില്ല. പക്ഷെ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടിങില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ഗ്വാട്ടിമാലയുടെ തീരുമാനത്തെ ഇസ്രാഈല്‍ സ്വാഗതം ചെയ്തപ്പോള്‍ ഫലസ്തീന്‍ ശക്തമായി അപലപിച്ചു.
യു.എന്‍ പൊതുസഭയുടെ പ്രമേയത്തിനും ജറൂസലമിലെ സഭാ അധികാരികളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി നീങ്ങുന്ന ഗ്വാട്ടിമാലയുടെ തീരുമാനം നിയമവിരുദ്ധവും ലജ്ജാകരവുമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗ്വാട്ടിമാലയുടെ നടപടിയെ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് വിമര്‍ശിച്ചു. അന്താരാഷ്ട്ര സമൂഹത്തെ പരിഹസിക്കുകയാണ് ഗ്വാട്ടിമാലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്റെ തീരുമാനത്തിനെതിരെ ഫലസ്തീനില്‍ തുടരുന്ന പ്രക്ഷോഭങ്ങളെ ഇസ്രാഈല്‍ അടിച്ചമര്‍ത്തുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ 2900 പേര്‍ക്ക് പരിക്കേറ്റു. 500ലേറെ പേരെ ഇസ്രാഈല്‍ ജയിലിലടച്ചു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending