Video Stories
ഡോക്ടര്‍മാരുടെ ഭീഷണികേരളത്തോടുതന്നെ

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നാല്പത്താറുകാരനായ കുടുംബനാഥന് മുരുകന് വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് മൃതപ്രായനായ മുരുകനെ ആസ്പത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ തിരിച്ചയച്ചതാണ് മണിക്കൂറുകള്‍ വേദന തിന്നശേഷം മരണത്തിന് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അടുത്തകാലത്ത് ആരോഗ്യ മേഖലയില്‍ കേരളം ഇതുപോലെ ചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്കും പൊതുധാരണകള്‍ക്കും നിര്‍ഭാഗ്യവശാല്‍ സര്ക്കാര്ഡോക്ടര്മാര് പറയുന്ന മറുപടി ഏറെ കൗതുകകരവും സങ്കടജനകവുമായിരിക്കുന്നു.
പൊലീസ ്അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലെന്ന കാരണം പറഞ്ഞും തങ്ങളുടെ കൃത്യബോധം മറന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുരുകനെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍, പി.ജി ഡോക്ടര്‍ എന്നിവര്‍ക്ക് പിഴവ് സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുതരമായ കുറ്റം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും പ്രതിഷേധ സ്വരവുമായും ഭീഷണിയുമായും രംഗത്തിറങ്ങിയിരിക്കയാണ്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവരാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പൊലീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണത്തില്‍ കൂടുതലായി മുന്നോട്ടുപോകാനാകുകയുള്ളൂ.
രണ്ടു കുട്ടികളുടെ പിതാവായ തമിഴ്നാട് സ്വദേശിയുടെ ഭാര്യക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കവെയാണ് ഡോക്ടര്‍മാര്‍ സംഘടിത ശക്തിയുപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി എത്രയും പെട്ടെന്ന് ജീവന് രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കേണ്ടതിനുപകരം രോഗിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. എന്നാല്‍ തങ്ങളുടെ പിഴവല്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ആതുരസേവകരായ തങ്ങളുടെ അംഗങ്ങളെ ബലിയാടാക്കരുതെന്നുമാണ് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്താല്‍ പണിമുടക്കെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിരിക്കയാണ്. സര്‍ക്കാരിന് അവര്‍ പണിമുടക്ക് മുന്നറിയിപ്പു നോട്ടീസും നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സംഘടനയുടെ പക്ഷം. രോഗികളുടെ ജീവനിട്ട് പന്താടുന്ന രീതിയിലുള്ള പണിമുടക്ക് സമരത്തിനാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രബുദ്ധകേരളം പുച്ഛിച്ചുതള്ളുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ടോ ഓര്‍ക്കാതെ പോകുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ഇതിനകം പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കവെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഭീഷണി. അതേസമയം തങ്ങള്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പ്രതിതന്നെ കേസന്വേഷിച്ചാല്‍ ഉണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.
കൂണുകള്‍പോലെ ആസ്പത്രികള്‍ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍തന്നെയാണ് മുരുകന്മാര് സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ സംഖ്യയില്‍ കൊച്ചു കേരളം ഇന്ന് അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം 11 പേര് റോഡപകടങ്ങളില്‍പെട്ട് സംസ്ഥാനത്ത് മരണമടയുന്നുണ്ട്. വെന്റിലേറ്ററിന് സ്വകാര്യ ആസ്പത്രികള്‍ കാല് ലക്ഷം രൂപവരെയാണ് ദിവസം പ്രതി ഈടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ ആസ്പത്രികളിലേക്കുള്ള സാധാരണക്കാരുടെ നെട്ടോട്ടം. അടിയന്തിര ശുശ്രൂഷ ആവശ്യമുള്ളവര്‍ക്കെങ്കിലും അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആസ്പത്രികള്‍ക്കുള്ളത്. പാലക്കാട്, കോട്ടയം പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ഇന്ന് അത്യാധുനിക ഹൃദയശസ്ത്രക്രിയാസംവിധാനങ്ങള്‍ വരെയുണ്ട്. എന്നിട്ടും ഭിഷഗ്വരന്മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം തീര്‍ത്തും അരോചകമാകുന്ന അനുഭവമാണ് പൊതുവെയുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് വേതനം പറ്റുന്നവര്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും കരുണയുണ്ടാകേണ്ടത് ധാര്‍മികമായി മാത്രമല്ല, സാങ്കേതികമായിത്തന്നെ അനിവാര്യതയാണ്. ഇത് പക്ഷേ അര്‍ഹമായതിന്റെ ഏഴയലത്തുപോലുമില്ലെന്നതിന്റെ തെളിവാണ് മുരുകന്റെ മരണവും അന്വേഷണത്തിന്റെ പേരിലുള്ള പണിമുടക്കുഭീഷണിയും.
അതേസമയം സര്‍ക്കാര്‍ ആരോഗ്യ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിനാല്‍ പലപ്പോഴും മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും ആഴമുണ്ട്. ഡോക്ടര്‍മാരുടെയും അനസ്തറ്റിസ്റ്റുകളുടെയും നഴ്സുമാരുടെയും നിരവധി ഒഴിവുകളാണ് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലുമുള്ളത്. വാഹനാപകടങ്ങളില്‍പെടുന്ന രോഗികളെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ചാല്‍ മരണ സാധ്യത 85 ശതമാനമായി കുറയുമെന്ന് പഠനം പറയുന്നു. രക്തനഷ്ടമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമാകുന്നത്. ഇതിന് തക്കസംവിധാനങ്ങള്‍ ഉണ്ടായേ മതിയാകൂ. ഇതൊക്കെയാണെങ്കിലും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനവധാനതാഭാവം ഒന്നുവേറെതന്നെയാണ്. ലക്ഷങ്ങള്‍ കൊടുത്ത് മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രോഗീപരിലാളനയും സാമാന്യമായ നൈതികതയും പ്രതീക്ഷിക്കുക വയ്യെന്നായിരിക്കുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന പ്രാഥമികാരോഗ്യ രംഗത്തെ നേട്ടങ്ങളെയെല്ലാം ഒറ്റരാത്രികൊണ്ട് തല്ലിയൊടിക്കുന്ന കാഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ നാം കണ്ടത്. അതിലേറെ കഠിനമാണ് രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില കല്പിക്കാന് ഭരമേല്പിക്കപ്പെട്ടവരുടെ കാര്യത്തില്‍ നാമിപ്പോള്‍ കേട്ടും കണ്ടുമിരിക്കുന്നത്. ഹാ, കഷ്ടമെന്നേ പറയേണ്ടൂ.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം
-
Film2 days ago
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala2 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്