Video Stories
റേഷന്‍ കാര്‍ഡുടമകളെ പരീക്ഷിക്കുന്ന സര്‍ക്കാര്‍
പൊതുവിപണിയിലെ കൊള്ള ലാഭത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദരിദ്ര ജനതയെയും സാധാരണക്കാരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി നടപ്പാക്കിവരുന്ന പൊതുവിതരണ സമ്പ്രദായം ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ പ്രതിസന്ധി നിലവിലിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം പൊതുവിതരണ സമ്പ്രദായം ആകെ താളംതെറ്റിയത്. അതിന്റെ ആശങ്കാജനകമായ പ്രതിഫലനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ദൃശ്യമാകുന്നത്. മൂന്നു വര്‍ഷം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള ഫോറത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ന്യൂനതകളുടെയും പരാതികളുടെയും പ്രളയമാണ്.
ഇനി മുതല്‍ ബി.പി.എല്‍, എ.പി.എല്‍ എന്ന പേര് മാറ്റി മുന്‍ഗണനാപട്ടികയും അല്ലാത്തതും എന്നാക്കുകയാണ്. നിലവില്‍ രണ്ടു കോടിയോളം പേര്‍ക്കാണ് കേരളത്തില്‍ സൗജന്യനിരക്കില്‍ ഭക്ഷ്യ ധാന്യം നല്കിവന്നിരുന്നതെങ്കില് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് അതില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഇനി ആ ആനുകൂല്യം ലഭിക്കൂവെന്നാണ് സൂചന. കരടുപട്ടിക പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 20 മുതല്‍ തന്നെ കാര്‍ഡുകളെക്കുറിച്ച് പരാതി പ്രവാഹമാണ്്. പരാതി പരിഹരിക്കാനും തെറ്റുതിരുത്തുന്നതിനുമായി ഒരു ലക്ഷത്തിലധികം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. തെറ്റുതിരുത്താന്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ ചെല്ലണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ആദ്യ ദിവസം നിരവധി പേര്‍ക്ക് കുരുക്കായത്. മലപ്പുറത്തും തിരുവനന്തപുരത്തുമടക്കം നിരവധി ഓഫീസുകളില്‍ രണ്ടുദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില കുടുംബിനികള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.
പൊലീസെത്തിയാണ് രംഗം നിയന്ത്രിച്ചത്. തെറ്റുതിരുത്താനുള്ള അപേക്ഷ നവംബര്‍ അഞ്ചുവരെ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കയാണിപ്പോള്‍. ഫലത്തില്‍ കാര്‍ഡുടമകളുടെ ക്ഷമയും ആരോഗ്യവും പരീക്ഷിക്കുകയാണ് സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത്. കാര്‍ഡുടമകള്‍ നല്കിയ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഭക്ഷ്യ സുരക്ഷാനിയമം പാര്‍ലമെന്റ് പാസാക്കിയിട്ട് മൂന്നുവര്‍ഷമായി. ദീര്‍ഘ ദൃഷ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ ഭക്ഷ്യസുരക്ഷാനിയമമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാദമുണ്ട്. റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുക എന്നതാണ് അതിലൊന്ന്. കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും കൂടുതല്‍ നിത്യോപയോഗ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്യുമെന്ന് നിയമം അനുശാസിക്കുന്നു. ഇതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും തടയാന്‍ കഴിയും.
എന്നാല്‍ സര്‍ക്കാരിന്റെ വിഹിതം കുറച്ചുകൊണ്ട് പരമാവധി പേരെ സൗജന്യ നിരക്കില്‍ നിന്ന് അകറ്റാനുള്ള തീരുമാനം രാജ്യം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നീതിയുക്തമായ പൊതുവിതരണ രീതിക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും എതിരാണ്. പലസംസ്ഥാനങ്ങളും ഇതിനകം നിയമം നടപ്പാക്കിയെങ്കിലും കേരളം പരമാവധി സമയം നീട്ടിവാങ്ങുകയായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് ഉപഭോക്തൃപട്ടിക സംബന്ധിച്ച പ്രശ്നമുയര്‍ന്നത്. ഒരേക്കര്‍ വരെ ഭൂമി, ആയിരം ചതുരശ്രയടി വീട്, നാലു ചക്രവാഹനമുള്ളവര്, നാലാം ഗ്രേഡൊഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്.
ഇതനുസരിച്ച് കേരളത്തില്‍ 1.54 കോടി കുടുംബങ്ങളെയാണ് മുന്‍ഗണനാ പട്ടിക (നിലവിലെ ബി.പി.എല്‍)യില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതിലാണ് വ്യാപകമായ പരാതിയുയര്‍ന്നിട്ടുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയും അത് വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.റേഷന്‍ കടകള്‍ ഒരുകാലത്ത് കല്ലും ദുര്‍ഗന്ധവും നിറഞ്ഞ ധാന്യങ്ങള്‍ കാരണം അധികമാരും തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു. എഫ്.സി.ഐയില്‍ നിന്നുള്ള ധാന്യ ലോഡുകള്‍ പലപ്പോഴും പോയത് സ്വകാര്യ ഗോഡൗണുകളിലേക്കും. ശക്തമായ പരിശോധനകളും പൊതു വിപണിയിലെ വിലക്കയറ്റവും മൂലം ഇതിന് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെക്കുറെ മാറ്റം വന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ സമ്പന്നമാണെന്നതാണ് കൂടുതല്‍ പേരെ പി.ഡി.എസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്ന ന്യായം.
അതേസമയം പട്ടികജാതി-വര്‍ഗക്കാരും മറ്റുപിന്നാക്കക്കാരുമടക്കം 40 ശതമാനത്തിലധികം പേര് ഇപ്പോഴും റേഷന്‍ സാധനങ്ങള്‍ കാത്തുകഴിയുന്നുണ്ടെന്നത് മറക്കാനാവില്ല. എ.പി.എല്‍ ഉപഭോക്താക്കള്‍ക്കുള്ള അരി വിഹിതം കഴിഞ്ഞ മാസം പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഇവരെ പ്രതിസന്ധിയിലാക്കി. മുന്‍ഗണനാ പട്ടിക പ്രകാരം 14.24 ലക്ഷം ടണ്‍ ധാന്യമാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. നവംബര്‍ ഒന്നുമുതല്‍ നിലവിലെ നിരക്കില്‍ അരി നല്‍കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനകം സാധനങ്ങള്‍ അധികമായി വാങ്ങിയെങ്കില്‍ ആ ധാന്യത്തിന്റെ വില തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഫലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണിത്.
കൂനിന്മേല് കുരുവെന്നപോലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ തിങ്കളാഴ്ച പണിമുടക്ക് നടത്തുകയുണ്ടായി. നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല കടയടപ്പിനും തീരുമാനിച്ചിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വന്‍ പ്രയാസം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. ജനങ്ങളെയും വ്യാപാരികളെയും ആശ്വസിപ്പിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്ന് പൊതുവെയും ഉണ്ടാവേണ്ടത്. കേന്ദ്രത്തെ കുറ്റപ്പെടുത്തി മാത്രം രക്ഷപ്പെടാമെന്ന സമീപനം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനിടെ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ചതും അധികൃതരുടെ വിവരക്കേടിന്റെ വിളംബരമായി. കേരളത്തിലെ ഇത്രയും വീടുകളിലെ അംഗങ്ങള്‍, വരുമാനം, ഫോണ്‍, ബാങ്ക്- വൈദ്യുതി- പാചക വാതക അക്കൗണ്ട് നമ്പരുകള്‍ തുടങ്ങിയ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് പരസ്യമാക്കിയത്.
ഏതൊരാള്‍ക്കും ദുരുപയോഗം ചെയ്യാവുന്ന വിധത്തിലായി ഇത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്തത് കടുത്ത അപരാധമാണ്. പരാതിയെതുടര്‍ന്ന് ഇതു പിന്‍വലിച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ സര്‍ക്കാരിന്റെ ധാരണക്കുറവാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
Video Stories
പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് അധിക്യതര്‍

ചൈന: പാസ്പ്പോര്‍ട്ടിലെ ഫോട്ടുയുമായി ബന്ധമിലെന്ന കാരണത്താല്‍ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് ജീവനക്കാരി.ചൈനയിലെ ഷാങ്ഷായ് എയര്‍പ്പോര്‍ട്ടിലാണ് സംഭവം.പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യത വരും വരെ മേക്കപ്പ് തുടച്ചുകളയാന്‍ ജീവനക്കാര്‍ ആവിശ്യപ്പെടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപ്പോയിട്ടുണ്ടെന്നും,ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും റ്പ്പോര്‍ട്ടുകള്‍.
Video Stories
സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.
കാസിം പാക്കിസ്ഥാന് സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി