Connect with us

crime

13,000 ഇട്ടാൽ 44,000കിട്ടും; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതി, ഇരയായത് വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണലുകൾ വരെ

വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി

Published

on

ആദിൽ മുഹമ്മദ്

മലപ്പുറം: മണി ചെയിനുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾ എത്രതന്നെ കണ്ടാലും പഠിക്കില്ല എന്ന കാര്യം ഉറപ്പുവരുത്തുകയാണ് ഇന്ത്യക്കാർ ഒരിക്കൽ കൂടി. ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ജി എസ്എ (global sea food alince) കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി. 500 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാനാകും. ഉദാഹരണത്തിന് 5000 രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അത് 13,000 രൂപയായി തിരികെ ലഭിക്കും. കുറഞ്ഞത് 50 ദിവസത്തിനുള്ളിൽ ഈ പണം തിരികെ ലഭിക്കുന്നു എന്നതുകൊണ്ട് ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിന്റെ വഴി ഇങ്ങനെ

Gsa (global sea food alince) എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ഇതുവഴി സാധനങ്ങൾ അവതരിപ്പിച്ച് നിക്ഷേപം നടത്തുന്നവർക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്യുന്നു. 500 രൂപ ഇട്ടാൽ 900, 13000 രൂപ ഇട്ടാൽ 44,000.. തുടങ്ങിയ രീതിയിലാണ് നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നത്. തുടക്കത്തിൽ കൃത്യമായ ലാഭം എല്ലാവർക്കും കൊടുക്കുന്നു. ഇതിൽ ആകർഷരായ ഇവർ സ്വാഭാവികമായും അവരുടെ ചുറ്റുപാടുള്ള ആളുകളെയും ഇതിലേക്ക് ക്ഷണിക്കുന്നു.

തട്ടിപ്പിന് ഉപയോഗിക്കുന്ന മാർഗം

തുടക്കത്തിൽ വെബ്സൈറ്റ് വഴിയായിരുന്നു. പിന്നാലെ കൃത്യമായി പണം ലഭിച്ചവർ തന്റെ ചുറ്റുപാടുള്ള ആളുകളെ ഇതിലേക്ക് ക്ഷണിക്കുകയും നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വാട്സാപ്പും ഇതിന് മാർഗമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി ഉത്തരം ലഭിക്കുന്ന ചാറ്റ് ബോട്ടുകളെയും ഇതിനായി നിയോഗിച്ചു.

തട്ടിപ്പിൽ പെട്ടത് ആയിരങ്ങൾ

നിക്ഷേപം എടുത്ത് പണം തിരികെ ലഭിച്ചവരാണ് ഇതിലേക്ക് കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണൽസ് വരെയുണ്ട്. ഇന്ത്യയിൽ മുഴുവൻ 10,000 കണക്കിന് പേർ ഈ തട്ടിപ്പിൽ ഇരയായി എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപം നടത്തിയവരിൽ ചിലർ തട്ടിപ്പിൽ അകപ്പെട്ടതായി പറഞ്ഞുകൊണ്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തു വന്നിട്ടുണ്ട്. ഇവർ പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ മൊത്തം പത്ത് ലക്ഷത്തിൽ പരം ആളുകൾ ഈ തട്ടിപ്പിനിരയായി എന്നാണ് പറയുന്നത്.

കേരളത്തിൽ മാത്രം ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ 700 ൽ പരം ആക്ടീവ് മെമ്പേഴ്സ് ഉണ്ടായിരുന്നു. ഇതിൽ പലരും 500 രൂപ 2 ലക്ഷം വരെ നിക്ഷേപിച്ചവരാണ്.

അതേസമയം നിലവിൽ കഴിഞ്ഞ ഒരു ഒരു മാസത്തോളമായി കമ്പനിയെ കുറിച്ച് യാതൊരുവിധ വിവരവുമില്ല. കമ്പനിയുടെ പേരിൽ പ്രവർത്തിച്ചിരുന്ന വെബ്സൈറ്റും ബന്ധപ്പെടാൻ തന്നിരുന്ന ഫോൺ നമ്പറും എല്ലാം പ്രവർത്തനരഹിമായിട്ടുണ്ട്.

കമ്പനിയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയൻ കമ്പനിയായ ജിഎസ്എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതിനെതിരെ നിരവധി പേർ സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും നാണക്കേട് ഭയന്ന് മിണ്ടാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും.

crime

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.

പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.

Continue Reading

crime

ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി

എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.

വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.

Continue Reading

crime

ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.

നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്‌.

ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending