Connect with us

crime

13,000 ഇട്ടാൽ 44,000കിട്ടും; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതി, ഇരയായത് വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണലുകൾ വരെ

വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി

Published

on

ആദിൽ മുഹമ്മദ്

മലപ്പുറം: മണി ചെയിനുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾ എത്രതന്നെ കണ്ടാലും പഠിക്കില്ല എന്ന കാര്യം ഉറപ്പുവരുത്തുകയാണ് ഇന്ത്യക്കാർ ഒരിക്കൽ കൂടി. ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ജി എസ്എ (global sea food alince) കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി. 500 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാനാകും. ഉദാഹരണത്തിന് 5000 രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അത് 13,000 രൂപയായി തിരികെ ലഭിക്കും. കുറഞ്ഞത് 50 ദിവസത്തിനുള്ളിൽ ഈ പണം തിരികെ ലഭിക്കുന്നു എന്നതുകൊണ്ട് ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിന്റെ വഴി ഇങ്ങനെ

Gsa (global sea food alince) എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ഇതുവഴി സാധനങ്ങൾ അവതരിപ്പിച്ച് നിക്ഷേപം നടത്തുന്നവർക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്യുന്നു. 500 രൂപ ഇട്ടാൽ 900, 13000 രൂപ ഇട്ടാൽ 44,000.. തുടങ്ങിയ രീതിയിലാണ് നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നത്. തുടക്കത്തിൽ കൃത്യമായ ലാഭം എല്ലാവർക്കും കൊടുക്കുന്നു. ഇതിൽ ആകർഷരായ ഇവർ സ്വാഭാവികമായും അവരുടെ ചുറ്റുപാടുള്ള ആളുകളെയും ഇതിലേക്ക് ക്ഷണിക്കുന്നു.

തട്ടിപ്പിന് ഉപയോഗിക്കുന്ന മാർഗം

തുടക്കത്തിൽ വെബ്സൈറ്റ് വഴിയായിരുന്നു. പിന്നാലെ കൃത്യമായി പണം ലഭിച്ചവർ തന്റെ ചുറ്റുപാടുള്ള ആളുകളെ ഇതിലേക്ക് ക്ഷണിക്കുകയും നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വാട്സാപ്പും ഇതിന് മാർഗമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി ഉത്തരം ലഭിക്കുന്ന ചാറ്റ് ബോട്ടുകളെയും ഇതിനായി നിയോഗിച്ചു.

തട്ടിപ്പിൽ പെട്ടത് ആയിരങ്ങൾ

നിക്ഷേപം എടുത്ത് പണം തിരികെ ലഭിച്ചവരാണ് ഇതിലേക്ക് കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണൽസ് വരെയുണ്ട്. ഇന്ത്യയിൽ മുഴുവൻ 10,000 കണക്കിന് പേർ ഈ തട്ടിപ്പിൽ ഇരയായി എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപം നടത്തിയവരിൽ ചിലർ തട്ടിപ്പിൽ അകപ്പെട്ടതായി പറഞ്ഞുകൊണ്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തു വന്നിട്ടുണ്ട്. ഇവർ പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ മൊത്തം പത്ത് ലക്ഷത്തിൽ പരം ആളുകൾ ഈ തട്ടിപ്പിനിരയായി എന്നാണ് പറയുന്നത്.

കേരളത്തിൽ മാത്രം ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ 700 ൽ പരം ആക്ടീവ് മെമ്പേഴ്സ് ഉണ്ടായിരുന്നു. ഇതിൽ പലരും 500 രൂപ 2 ലക്ഷം വരെ നിക്ഷേപിച്ചവരാണ്.

അതേസമയം നിലവിൽ കഴിഞ്ഞ ഒരു ഒരു മാസത്തോളമായി കമ്പനിയെ കുറിച്ച് യാതൊരുവിധ വിവരവുമില്ല. കമ്പനിയുടെ പേരിൽ പ്രവർത്തിച്ചിരുന്ന വെബ്സൈറ്റും ബന്ധപ്പെടാൻ തന്നിരുന്ന ഫോൺ നമ്പറും എല്ലാം പ്രവർത്തനരഹിമായിട്ടുണ്ട്.

കമ്പനിയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയൻ കമ്പനിയായ ജിഎസ്എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതിനെതിരെ നിരവധി പേർ സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും നാണക്കേട് ഭയന്ന് മിണ്ടാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

crime

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു

Published

on

 പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.

Continue Reading

Trending