Connect with us

kerala

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : മുസ്‌ലിം യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം ഒക്ടോബർ 12 ന് കോഴിക്കോട്

സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാട്ടം നടത്തുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി തീർക്കുന്ന യുദ്ധ വിരുദ്ധ വലയത്തിൽ കണ്ണിചേരാൻ മുഴുവൻ മനുഷ്യ സ്നേഹികളോടും തങ്ങളും ഫിറോസും അഭ്യർത്ഥിച്ചു. യുദ്ധ വിരുദ്ധ വലയം വിജയിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരോടും രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

Published

on

കോഴിക്കോട് : പശ്ചിമേഷ്യയിൽ അശാന്തിയുടെ കാർമേഘങ്ങൾ സൃഷ്ടിച്ച് ഫലസ്തീനെതിരെ അക്രമം ശക്തമാക്കിയ ഇസ്റായേലിൻ്റെ ഭരണകൂട ഭീകരതക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒക്ടോബർ 12 വ്യാഴാഴ്ച്ച രാത്രി 8മണിക്ക്  കോഴിക്കോട് യുദ്ധവിരുദ്ധ വലയം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും അറിയിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന് ചുറ്റുമാണ് യുദ്ധവിരുദ്ധ വലയം തീർക്കുക.

പലസ്തീനെതിരെ ശക്തമായ അക്രമണത്തിനാണ് ഇസ്രയേൽ നേതൃത്വം നൽകുന്നത്. അറബ് -ഇസ്റായേൽ സംഘർഷം തുടങ്ങുന്നത് 1948ൽ ഇസ്റായേലിൻ്റെ രൂപീകരണത്തോടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജൂതർക്ക് വേണ്ടി മാത്രം ഒരു രാഷ്ട്രം നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അതിന് പലസ്തീൻ തന്നെ കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം . ഇസ്റായേലിൻ്റെ രൂപീകരണത്തിന് ശേഷം ഫലസ്തീൻ്റെ ഭാഗമായിരുന്ന കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഇസ്റായേൽ പിടിച്ചെടുത്തതാണ് സംഘർഷങ്ങളുടെ പ്രധാന കാരണം. ഇസ്റായേലായി മാറിയ പലസ്തീൻ പ്രദേശത്ത് 1948 ൽ 9 ലക്ഷം പേർ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ഏഴേകാൽ ലക്ഷത്തോളം പലസ്തീൻ ജനതയെ പുറത്താക്കിയാണ് ജൂത രാഷ്ട്രം സ്ഥാപിക്കുന്നത്. യു എൻ രക്ഷാസമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധിനിവേശ പ്രദേശങ്ങളിൽ നിന്നും മാറാൻ ഇസ്റായേൽ തയ്യാറായിരുന്നില്ല. നിരവധി അക്രമണങ്ങളിലൂടെയും കൂട്ടക്കൊലയിലൂടെയും കുട്ടികളും വൃദ്ധരും ഉൾപ്പെടെ പതിനായിരങ്ങളെയാണ് ഇസ്റായേൽ കൊന്നൊടുക്കിയത്. ഫലസ്തീനികളെ ഇല്ലാതാക്കുന്നത് വിനോദമാക്കിയ ഇസ്റായേലിനെതിരെ ലോക മനസാക്ഷി ഉണരണമെന്ന് നേതാക്കൾ പറഞ്ഞു.

സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാട്ടം നടത്തുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി തീർക്കുന്ന യുദ്ധ വിരുദ്ധ വലയത്തിൽ കണ്ണിചേരാൻ മുഴുവൻ മനുഷ്യ സ്നേഹികളോടും തങ്ങളും ഫിറോസും അഭ്യർത്ഥിച്ചു. യുദ്ധ വിരുദ്ധ വലയം വിജയിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരോടും രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending