Connect with us

News

16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍; 2026 ആവേശം

:16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍- പറയുന്നത് ഖത്തര്‍ ലോകകപ്പിനെക്കുറിച്ചല്ല. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടത്തപ്പെടുന്ന ലോകകപ്പിനെക്കുറിച്ചാണ്.

Published

on

ന്യൂയോര്‍ക്ക്::16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍- പറയുന്നത് ഖത്തര്‍ ലോകകപ്പിനെക്കുറിച്ചല്ല. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടത്തപ്പെടുന്ന ലോകകപ്പിനെക്കുറിച്ചാണ്. സംസാരിക്കുന്നതാവട്ടെ ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും.

2026 ലെ ലോകകപ്പ് മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാറുന്ന സാഹചര്യങ്ങളും ലോകകപ്പ് ആവേശം വര്‍ധിക്കുന്നതുമെല്ലാം ഫിഫ തലവന്‍ വീശദീകരിച്ചത്. ഇത് വരെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ചത് 32 ടീമുകളാണ്. നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പോടെ അത് അവസാനിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ക്കാണ് അവസരം വരുന്നത്. 32 ല്‍ നിന്നും ടീമുകളുടെ അംഗസംഖ്യ 48 ആയി മാറുമ്പോഴുള്ള വലിയ മാറ്റം മല്‍സരങ്ങളുടെ എണ്ണം മാത്രമല്ല ആതിഥേയ നഗരങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതാദ്യമായി ലോകകപ്പ് മൂന്ന് രാജ്യങ്ങളിലാണ് നടക്കാന്‍ പോവുന്നത്. ഇത് വരെ രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2002 ലെ ഏഷ്യന്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ജപ്പാനും ദക്ഷിണ കൊറിയയുമായിരുന്നു. അതിന് ശേഷം ആദ്യമായാണ് കൂടുതല്‍ രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോവുന്നത്. കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി 16 വലിയ നഗരങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കാന്‍ പോവുന്നത്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ വെച്ചാണ് ഫിഫ പ്രസിഡണ്ട് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. 2026 ല്‍ ഇവിടെ എന്താണ് നടക്കാന്‍ പോവുന്നത് എന്ന് പോലും ഒരു പക്ഷേ ഈ ഭാഗത്തെ ജനങ്ങള്‍ അറിയില്ല എന്നാണ് തോന്നുന്നതെന്ന് ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതാദ്യമായി മൂന്ന് രാജ്യങ്ങളില്‍ ലോകകപ്പ് നടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഈ രാജ്യത്തേക്ക് ഒഴുകുമെന്നും മൂന്ന് രാജ്യങ്ങളിലെയും ആഘോഷം തന്നെ മാറുകയാണ്.

ഫുട്‌ബോളെന്നാല്‍ അത് ഗവേഷണമാണ്. ആതിഥേയ രാജ്യങ്ങളും നഗരങ്ങളും തേടി ആഗോള ജനത വരുമ്പോള്‍ രാജ്യങ്ങളുടെ ചിത്രവും ആഘോഷവും മാറും. ഉത്തര അമേരിക്കന്‍ വന്‍കരയിലെ മൂന്ന് രാജ്യങ്ങളും സാമ്പത്തികമായി കരുത്തരാണ്. നല്ല ചരിത്രവും പാരമ്പര്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്. പക്ഷേ വലിയ മാറ്റമായി മാറാന്‍ പോവുന്നത് ഫുട്‌ബോളാണ്. ഉത്തര അമേരിക്ക എന്ന വന്‍കരയിലെ 2026 ലെ ലോകകപ്പോടെ ഫുട്‌ബോള്‍ ഏറ്റവും വലിയ വിനോദമായി മാറുമെന്നും ഇന്‍ഫാന്‍ഡിനോ പറഞ്ഞു. തന്റെ വന്‍കര തന്നെ ആകെ മാറുമെന്നാണ് കോണ്‍കാകാഫ് പ്രസിഡണ്ട് വിക്ടര്‍ മോണ്ടഗിലാനി പറയുന്നത്. ഞാനും ഫിഫ പ്രസിഡണ്ടും കുടിയേറ്റക്കാരുടെ മക്കളാണ്. എന്നാല്‍ ഫുട്‌ബോളാണ് എല്ലാത്തിനുമപ്പുറം എല്ലാവരെയും ഒരുമിപ്പിക്കുന്നത്. ലോകകപ്പ് എന്നാല്‍ അത് വലിയ ചാമ്പ്യന്‍ഷിപ്പാണ്. എല്ലാവരും ആഗ്രഹിക്കുന്നു അതിലൊന്ന് മുത്തമിടാന്‍. ഞങ്ങളുടെ വന്‍കരയിലേക്ക് ലോകകപ്പ് വരുമ്പോള്‍ അതില്‍പരം സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending