Connect with us

Video Stories

18,62,909 പേര്‍ ഹജ്ജ് നിര്‍വഹിച്ചു; പുണ്യകര്‍മം പരിസമാപ്തിയിലേക്ക്

Published

on

പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ച ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. മോക്ഷം തേടി പാപഭാരങ്ങള്‍ ലോകൈകനാഥനു മുന്നില്‍ ഇറക്കിവെച്ച് സ്ഫുടം ചെയ്‌തെടുത്ത ശാന്തവും നിര്‍മലവുമായ മനസ്സുമായി അല്ലാഹുവിന്റെ അതിഥികളില്‍ നല്ലൊരു പങ്കും ഇന്ന് തമ്പുകളുടെ നഗരമായ മിനയോട് വിടപറയും. ഇന്ന് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി പകുതിയിലേറെ ഹജ്ജ് തീര്‍ഥാടകര്‍ മിനാ വിടുമെന്നാണ് കണക്കാക്കുന്നത്. വിശുദ്ധ ഹറമില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിന് പകുതിയിലേറെ തീര്‍ഥാടകരെ ഇന്ന് മിന വിടാന്‍ അനുവദിക്കരുതെന്നും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കും ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 18,62,909 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇവരില്‍ 5,37,537 പേര്‍ സഊദി അറേബ്യക്കകത്ത് നിന്ന് എത്തിയവരാണ്. 2,07,425 പേര്‍ സഊദിയിലെ മറ്റ് പ്രവിശ്യകളില്‍ നിന്നും 3,30,112 പേര്‍ മക്കയില്‍ നിന്നുമാണ് ഹജ്ജ് നിര്‍വഹിക്കുന്നതിന് എത്തിയത്. വിദേശങ്ങളില്‍ നിന്ന് 13,25,372 പേരാണ് ഹജ്ജിനെത്തിയത്. ഹജ്ജ് നിര്‍വഹിച്ചവരില്‍ 16,92,417 പേര്‍ വിദേശികളും 1,70,492 പേര്‍ സ്വദേശികളുമാണ്. ഹാജിമാരില്‍ പുരുഷന്മാര്‍ 10,82,228 പേരും വനിതകള്‍ 7,80,681 പേരുമാണ്. അടുത്ത കാലത്ത് ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഇത്രയും കുറയുന്നത് ആദ്യമാണ്. ഈ കൊല്ലം ഇറാനില്‍ നിന്ന് തീര്‍ഥാടകര്‍ ഇല്ലാത്തത് ഹാജിമാരുടെ എണ്ണം കുറയാനിടയാക്കി. ഇറാന്‍ ഈ വര്‍ഷം ഹജ്ജ് കരാര്‍ ഒപ്പുവെക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു.
സഊദി അറേബ്യക്കകത്ത് നിന്നുള്ളവര്‍ നിയമം ലംഘിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും മൂന്നര ലക്ഷത്തോളം പേര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമ വിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ചവരില്‍ മഹാഭൂരിഭാഗവും മക്ക നിവാസികളും മക്കയില്‍ ജോലി ചെയ്യുന്ന വിദേശികളുമാണ്. ഹജ്ജ് തസ്‌രീഹ് ഇല്ലാത്തവരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നവര്‍ക്ക് തടവും പിഴയും വാഹനം കണ്ടുകെട്ടലും നാടുകടത്തലും ശിക്ഷ ലഭിക്കും. തസ്‌രീഹ് നേടാതെ ഹജ്ജ് നിര്‍വഹിക്കുന്നവരെയും നാടുകടത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending