Connect with us

india

ബി.ജെ.പിയുടേത് വിലകെട്ട പ്രവൃത്തി’; ഒരു വോട്ട് പോലും കൊടുക്കരുതെന്ന് സിദ്ധരാമയ്യ

സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Published

on

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു വോട്ട് പോലും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി 7 കിലോ അരി വിതരണം ചെയ്തിരുന്നു. പിന്നീട് ബി.ജെ.പി അത് നാലും അഞ്ചും കിലോ ആയി ചുരുക്കി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അധികമായി 5 കിലോ അരി നിങ്ങളിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.’ ക്ഷീര ഭാഗ്യ പദ്ധതിയുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ അന്ന ഭാഗ്യ പദ്ധതിക്കായി അരി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്‌സിഐക്ക് കത്തയച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എഫ്‌സിഐയെ വിശ്വസിച്ചു. എന്നാല്‍ കേന്ദ്രം നമുക്ക് അരി നിഷേധിച്ചു. ബിജെപി പാവങ്ങളുടെ പക്ഷത്താണോ?, അല്ല. സൗജന്യമായല്ല കേന്ദ്രത്തോട് അരി ചോദിച്ചത്. ആദ്യം അരി തരാന്‍ തയ്യാറാവുകയും പിന്നീട് അതില്‍ നിന്നും പിന്മാറുകയുമായിരുന്നു. അവര്‍ എത്ര വിലകെട്ട പ്രവര്‍ത്തിയാണ് ചെയ്തതെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കൂ. അവര്‍ ദരിദ്രര്‍ക്കൊപ്പമല്ല. മനുഷ്യത്വമില്ല.’ സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയ്ക്ക് അരി നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോയതിന് പിന്നിലെ കാരണം വിശദീകരിച്ച മുഖ്യമന്ത്രി, പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി നല്‍കിയാല്‍ സംസ്ഥാനങ്ങള്‍ പാപ്പരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending