Connect with us

india

വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സ്പീക്കർക്ക് നോട്ടീസ് നൽകി

Published

on

വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖ്ഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖ്ഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നന്നായി നടന്നുവരുന്ന വഖ്ഫ് ബോര്‍ഡുകളെ തകര്‍ത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുന്ന വിവിധ വകുപ്പുകള്‍ ബില്ലിലുണ്ട്.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടു കാലം വ്യവസ്ഥാപിതമായി നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വഖ്ഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും സ്വന്തക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സൗകര്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ചെയ്യുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിച്ചുരുക്കി, അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഇടപെടാനും വഖ്ഫ് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും ഉന്നംവെക്കുന്ന വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കഴിഞ്ഞകാലത്തെ മാറിവന്ന സര്‍ക്കാറുകള്‍ വഖ്ഫ് പരിരക്ഷിക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമാണ് നിയമപരമായ നടപടികള്‍ കൈക്കൊണ്ടതെങ്കില്‍ ഈ സര്‍ക്കാര്‍ അതിനെ സ്വന്തമാക്കാനും അന്യാധീനപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോള്‍ പുതിയ നിയമങ്ങളുമായി വന്നിരിക്കുന്നത്. ഭരണഘടനാപരമായി സ്ഥാപിതമായ, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ബന്ധപ്പെട്ട ധാര്‍മ്മികവും പവിത്രവുമായ സ്ഥാപനങ്ങളിലാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈവെക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളടക്കം രാജ്യത്തെ എല്ലാ മതേതരകക്ഷികളും പൊതുസമൂഹവും ഈ അന്യായമായ ബില്ലിനെ എതിര്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

Published

on

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.

രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

Trending