Connect with us

kerala

അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി നല്‍കിയ സ്ഥലം തിരിച്ചെടുക്കണം; യോഗിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്

2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്

Published

on

യുപി: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി സുപ്രിം കോടതി സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്. ഇവിടെ പള്ളി നിര്‍മിക്കാനായിരുന്നില്ല ഉദ്ദേശ്യം എന്നും സിങ് അവകാശപ്പെട്ടു.

നീണ്ട അയോധ്യ തര്‍ക്കത്തിന് ശേഷം 2019 നവംബര്‍ ഒമ്പതിന് വിധി വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. വിധി പ്രകാരം ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുകയും അയോധ്യയിലെ തന്നെ ധന്നിപൂരില്‍ പള്ളി പണിയുന്നതിനായി അഞ്ചേക്കര്‍ അനുവദിക്കുകയുമായിരുന്നു.

മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡിനായിരുന്നു മസ്ജിദ് നിര്‍മിക്കാന്‍ അനുവാദം ലഭിച്ചത്. മസ്ജിദിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്തോഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മസ്ജിദ് നിര്‍മിക്കാനല്ല മുസ്‌ലിം സമുദായം ശ്രമിക്കുന്നത്, ഒരു മസ്ജിദിന്റെ മറവില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
‘സുപ്രിം കോടതിയുടെ വിധിക്ക് വിപരീതമായി സുന്നി സെന്‍ട്രന്‍ വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിര്‍മാണത്തിനായി ഏല്‍പ്പിച്ചവര്‍ മറ്റ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യം ഒരിക്കലും അനുവദിച്ച സ്ഥലത്ത് പള്ളി നിര്‍മിക്കലായിരുന്നില്ല, പള്ളി എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കലായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ലക്ഷ്യം താങ്കളുടെ ഭരണത്തിന്റെ കീഴില്‍ നടത്താനായിട്ടില്ല’ എന്നാണ് രജനീഷ് സിങ് യോഗിക്കെഴുതിയ കത്തില്‍ കുറിച്ചിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിന് പ്രാര്‍ഥനയ്ക്ക് പള്ളികള്‍ ആവശ്യമില്ലെന്നും പള്ളി നിര്‍മാണം എന്ന പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഭിന്നതയും നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും ബിജെപി നേതാവ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

2022ല്‍ താജ്മഹല്‍ തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചയാളാണ് രജനീഷ് സിങ്. ബിജെപി നേതാവിന്റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ അയോധ്യ മസ്ജിദ് സെക്രട്ടറി അത്തര്‍ ഹുസൈന്‍ വിസമ്മതിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവം; അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

Continue Reading

kerala

സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം; സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്

സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Published

on

വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്‌ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന്‍ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

Continue Reading

kerala

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

Published

on

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.

സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.

Continue Reading

Trending