Connect with us

india

23 സീറ്റുകളില്‍ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെ; ഏതു നിമിഷവും ഫലം മാറിമറിയാം

ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.

Published

on

പട്‌ന: ബിഹാറില്‍ 23 സീറ്റിലെ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. മൊത്തം 67 സീറ്റുകളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ഫലം മാറി മറിയാം എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ 243 അംഗ സഭയില്‍ 129 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 99 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ചിടത്തും മറ്റു കക്ഷികള്‍ പത്തു സീറ്റിലും മുമ്പില്‍ നില്‍ക്കുന്നു.

2015നെ അപേക്ഷിച്ച് 11 സീറ്റിന്റെ കുറവാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. എന്‍ഡിഎ മൂന്നു സീറ്റ് വര്‍ധിപ്പിച്ചു. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിയിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കുന്നത്. 73 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. ആര്‍ജെഡി 64 സീറ്റിലും ജെഡിയു അമ്പത് സീറ്റിലും മുമ്പിട്ടു നില്‍ക്കുന്നു. 21 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ചൈന്‍പൂര്‍ സീറ്റില്‍ ബിജെപി മന്ത്രി ബ്രിജ് കിഷോര്‍ ബിന്ദ് എതിര്‍ സ്ഥാനാര്‍ത്ഥി ബിഎസ്പിയുടെ മുഹമ്മദ് ഹംസ ഖാനേക്കാള്‍ 321 വോട്ടിന് മാത്രമാണ് മുമ്പില്‍ നില്‍ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. ജെഡിയുവിന്റെ രാജ് കുമാര്‍ റായ് ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ഉറച്ച കോട്ടയാണിത്.

ജെഡിയു മുന്‍ നേതാവ് ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് ബിഹാറിഗഞ്ച് മണ്ഡലത്തില്‍ പിന്നിലാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ 20.5 ശതമാനം വോട്ടിന് ജയിച്ച മണ്ഡലമാണിത്.

പതിനൊന്നരയിലെ കണക്കുകള്‍ പ്രകാരം മുവ്വായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഇവര്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ നിരഞ്ജന്‍ കുമാര്‍ മേത്തയ്ക്ക് 9470 വോട്ടുകള്‍ കിട്ടിയപ്പോള്‍ സുഭാഷിണിക്ക് ലഭിച്ചത് 6213 വോ്ട്ടുകളാണ്.

അതിനിടെ, അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

india

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി

Published

on

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിച്ചേക്കും. ഇന്നലെ രാവിലെ സഭയിലേക്കെത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹത്തെ പ്രവേശിക്കാനാകാത്തവിധം സമ്മേളനം പിരിഞ്ഞ സഭ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നടപടി നിര്‍വഹിച്ചത.് രണ്ടുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷിച്ചാല്‍ ലോക്‌സഭാംഗത്വ ംറദ്ദാക്കാമെന്ന വകുപ്പുപയോഗിച്ചാണ് നടപടിയെങ്കിലും അതിന് പിന്നില്‍ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിപക്ഷവിരോധം എത്രയുണ്ടെന്നാണ് തെളിയിക്കപ്പെടുന്നത്.

മോദിയെ അപമാനിച്ചുവെന്നതാണ്കുറ്റമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതിലധികം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള പലരും മുമ്പുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നാണ ്അന്ന് പ്രതിപക്ഷം വിളിച്ചിരുന്നത്. അതിനുമേല്‍ ആരും കോടതിയില്‍ പോയിരുന്നില്ല. മോദി തന്നെ നിരന്തരം പണ്ഡിറ്റ് നെഹ്രുവിനെയും ഗാന്ധികുടുംബത്തെയുംരാഹുലിനെതന്നെയും പലതരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതിനിടെ രാഹുലിനെതിരെ മാത്രം ഒറ്റതിരിഞ്ഞ് നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൂടിച്ചേരലിനും കാരണമായേക്കും. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിനാണ ്‌നാട് സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി.

Continue Reading

india

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി

കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി

Published

on

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

കഴിഞ്ഞദിവസം അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഒരുമാസത്തേക്ക് അപ്പീലിന് സമയം അനുവദിക്കുകയും ചെയ്‌തെങ്കിലും അത് പരിഗണിക്കാതെയാണ് പൊടുന്നനെ നടപടി. സഭാസമ്മേളനം ചേര്‍ന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്. മോദിയുടെ പേര് വെച്ച് കള്ളന്മാര്‍ക്കെല്ലാം മോദിയുടെ പേര് വന്നതെങ്ങനെ എന്ന് പ്രസംഗിച്ചതിനെതിരെ ബി.ജെ.പി ഗുജറാത്ത് നേതാവാണ് കേസ് ഫയല്‍ചെയ്തത്. നീരവ് മോദി തുടങ്ങിയ കൊള്ളക്കാര്‍ വന്‍തുക ബാങ്കുകളെ വെട്ടിച്ച് നാടുവിട്ടതാണ് രാഹുലിന്റെ പ്രസംഗത്തിന് കാരണം.

കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ ശ്രീ രാഹുൽ ഗാന്ധി, ആർട്ടിക്കിൾ 102(1)(ഇ)യിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷിക്കപ്പെട്ട തീയതി മുതൽ അതായത് 2023 മാർച്ച് 23 മുതൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാണ്. ” ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു.

Continue Reading

Trending