Connect with us

News

വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാട്ടില്‍ 40 ദിവസം; അതിജീവനത്തിന്റെ പുത്തന്‍ പാഠം

മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്.

Published

on

ബഗോട്ട (കൊളംബിയ) : ദുരന്ത മുഖത്തുനിന്നുള്ള മനുഷ്യന്റെ അതിജീവനം ലോകത്തെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ അതിജീവനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്നലെ കൊളംബിയ സാക്ഷിയായത്. ചെറു യാത്രാ വിമാനം തകര്‍ന്ന് ലോകത്തെ ഏറ്റവും നിബിഡ വനമായ, വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാടുകളില്‍ അകപ്പെട്ടുപോയ നാലു സഹോദരങ്ങള്‍. ഒരു കുട്ടിക്ക് പ്രായം ഒരു വയസ്സു മാത്രം, മറ്റുള്ളവര്‍ക്ക് നാലും ഒമ്പതും 13ഉം വയസ്സ്. ലോകത്തെ അത്ഭുത പരതന്ത്രരാക്കി 40 ദിവസത്തിനു ശേഷം അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. അത്യപൂര്‍വ്വമായ രക്ഷാ പ്രവര്‍ത്തനത്തിലൂടെ.

മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്. ആമസോണ്‍ പ്രവിശ്യയിലെ ആരാകോറയില്‍ നിന്നും സന്‍ജോസ് ഡെല്‍ ഗുവാവിയറയിലേക്കുള്ള യാത്രക്കിടെയായിരുന്നു ദുരന്തം. കുട്ടികളുടെ അമ്മയും രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നു തന്നെ ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ കുട്ടികളെ ഇവിടെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് കൊളംബിയന്‍ ഭരണകൂടം സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി. സൈന്യത്തിനൊപ്പം വനാന്തര്‍ ഭാഗങ്ങളെക്കുറിച്ച് അറിവുള്ള ഗോത്രവര്‍ഗക്കാരേയും കൂട്ടി. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ ചുറ്റളവില്‍ കാടിന്റെ ഓരോ ഭാഗങ്ങളും അരിച്ചുപെറുക്കി. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന പല സൂചനകളും ലഭിച്ചു. കടിച്ചിട്ട പഴങ്ങളുടെ ബാക്കി ഭാഗങ്ങള്‍ കണ്ടതോടെ ആ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോന നടത്തി. എന്നാല്‍ എവിടെയെന്നു മാത്രം കണ്ടെത്താനായില്ല.

ഇതിനിടെ കുട്ടികള്‍ക്കായി വനത്തില്‍ റൊട്ടികള്‍ വിതറി. മുത്തശ്ശിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വനമേഖലയില്‍ കേള്‍പ്പിച്ച് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. ഒടുവില്‍ 40 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ സന്തോഷ വാര്‍ത്തയെത്തി. കുട്ടികളെ സൈന്യം കണ്ടെത്തി. ഒരു ജനതയുടെ മുഴുവന്‍ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടേയും കഠിനാധ്വാനത്തിന്റെയും വിലയായിരുന്നു ആ വിജയ വാര്‍ത്ത. ആഹ്ലാദത്തോടെയാണ് കൊളംബിയന്‍ ജനത വാര്‍ത്തയെ വരവേറ്റത്. ഇതൊരു മാന്ത്രിക ദിനമാണെന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് കൊളംബിയന്‍ പ്രസിഡണ്ട് ഗുസ്താവോ പെട്രോ നടത്തിയ പ്രതികരണം. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ദൃശ്യങ്ങളും പുറത്തുവന്നു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കൊളംബിയന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചെറിയ കുട്ടിക്ക് നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രഥമ പരിചരണം നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കുട്ടികളെ തലസ്ഥാനമായ ബഗോട്ടയിലെക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.13 വയസ്സുള്ള കുട്ടിക്ക് ആമസോണ്‍ കാടുകളെക്കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് സഹായമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടു പഴങ്ങള്‍ ഭക്ഷിച്ചാണ് 40 ദിവസവും നാലു കുരുന്നുകള്‍ അതിജീവിച്ചത്. അമ്മ ജോലിക്കു പോകുമ്പോള്‍ മറ്റ് മൂന്ന് കുട്ടികളേയും പരിചരിച്ചിരുന്നത് 13 വയസ്സുള്ള കുട്ടിയായിരുന്നു. ഇത് കാട്ടിലും സഹോദരങ്ങള്‍ക്ക് രക്ഷാകവചമൊരുക്കാന്‍ മൂത്ത കുട്ടിയെ സഹായിച്ചിട്ടുണ്ടാകണമെന്നാണ് കണക്കുകൂട്ടല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്‍

Published

on

ബലിപെരുന്നാൾ ദിനത്തിലും ഗസ്സയിൽ കൊടുംക്രൂരത തുടർന്ന്​ ഇസ്രായേൽ. സ്​ത്രീകളും കുട്ടികളുമുൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്തുനിൽപ്പിൽ 5 സൈനികർ കൊല്ലപ്പെടുകയും 17 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു.

പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ബലിപെരുന്നാൾ ദിനത്തിൽ 42 പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​. മൂന്ന്​ മാസത്തിലേറെയായി തുടരുന്ന ഉപരോധം മൂലം പട്ടിണിയിലായ മനുഷ്യർക്ക്​ ഒരു നേരത്തെ ആഹാരം പോലും കൈമാറാനും ഇസ്രായേൽ വിസമ്മതിക്കുകയാണ്​. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബദൽ ഭക്ഷ്യവിതരണ സംവിധാനം ഉണ്ടാകില്ലെന്നാണ്​ ഇസ്രായേൽ അറിയിച്ചത്​. കഴിഞ്ഞ ആഴ്ച ഭക്ഷണത്തിന്​ വരിനിന്നവർക്കു ​നേരെ നടന്ന വെടിവെപ്പ്​ സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ സമൂഹം ഉടനടി എന്തെങ്കിലും ചെയ്​തേ തീരൂവെന്ന്​ യുനിസെഫ്​ അഭ്യർഥിച്ചു.

പട്ടിണി ആയുധമാക്കി മാറ്റുന്നത്​ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ഗസ്സയുടെ കണ്ണീരൊപ്പാൻ അസാധാരണ നടപടികൾ ആവശ്യമാണെന്നും ഫ്രാൻസും കാനഡയും വ്യക്​തമാക്കി. അതിനിടെ, ഇരുപത്​ മാസം പിന്നിടുന്ന വേളയിലും ഗസ്സയിൽ ഹമാസിന്‍റെ പ്രതിരോധവീര്യം അത്ഭുതകരമാണെന്ന്​ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

 

Continue Reading

crime

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

Published

on

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Continue Reading

kerala

ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം

സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്

Published

on

ആലപ്പുഴ: ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഷേധം കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുകയാണ്. അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്തയച്ചു. മിനിട്സില്‍ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമര്‍ശം. ആദ്യം അംഗീകരിച്ച മിനിട്സില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.

 

 

Continue Reading

Trending