Connect with us

Video Stories

ചിതയക്കു തീ കൊളുത്തല്‍ മാനവികവും ഖബറടക്കല്‍ അമാനവികവും ആകുന്നതെങ്ങനെ ?

Published

on

സാഹിത്യ നിരൂപകന്‍ എന്‍ ഇ സുധീരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറ്റായി വിവരങ്ങള്‍ ധരിപ്പിച്ചതിനെതിര സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. . നിപ ബാധിച്ച് മരിച്ച് റാസിന്റെ ഉമ്മയോട് മകനെ ഹി്ന്ദു വിശ്വാസ പ്രകാരം സംസ്‌കരിക്കട്ടെ എന്ന് ചോദിച്ചെന്നും. ആ ഉമ്മ അതിന് അനുവാദം നല്‍കിയെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഇത് ദുരന്തങ്ങള്‍ മനുഷ്യനെ മതത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പ്രാപ്തനാക്കുന്നു എന്നാണ് സുധീറി്‌ന്റെ നിരീക്ഷണം.

എന്നാല്‍ ഈ സംഭവം തന്നെ തെറ്റാണെന്നും ഒരു എബിവിപി പ്രവര്‍ത്തകനാണ് നിപ ബാധിച്ച് മരിച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ സുധീര്‍ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഒരാള്‍ ഇസ്ലാമിക ആചാരങ്ങള്‍ ഉപേക്ഷിക്കലും ഹിന്ദു അന്ത്യകര്‍മ്മങ്ങള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നതാണ് മതേതരത്വമെന്ന് സമൂഹത്തെ ധരിപ്പിക്കുന്ന പ്രവണതയൊണ് അബുദുല്‍ കരീം യു.കെ ചോദ്യം ചെയ്യുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

 

‘റാസിന്റെ ഉമ്മയോടു ചോദിച്ചു, ഹിന്ദുവിശ്വാസപ്രകാരം ഞാനവന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തോട്ടെയെന്ന്. അവര്‍ സമ്മതിച്ചു. ഞാനവന്റെ ജഡം ശ്മശാനത്തിലെത്തിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീകൊളുത്തി’.

‘ദി ഹിന്ദു’ കോഴിക്കോട്ടെ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാറിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു സാഹിത്യ നിരൂപകന്‍ എന്‍ ഇ സുധീര്‍ പോസ്റ്റിടുന്നു. ‘നിപ മലയാളിയെ മനുഷ്യനാക്കിയതിന്റെ വലിയ ചിത്രമാണിത്. മതത്തിന്റെ അതിരുകള്‍ ഇല്ലാതാകുന്ന ജീവിതാവസ്ഥകള്‍ ഓരോ മലയാളിയും ഇത്തരം ‘നിപ’കഥകള്‍ ഉള്ളില്‍ തട്ടി അറിയണം. ദുരന്തങ്ങളെങ്കിലും നമ്മളെ മനുഷ്യനാക്കട്ടെ’ എന്ന പ്രത്യാശയോടെ.

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അതിനു ലൈക്കടിച്ചു പുളകം കൊള്ളുന്നു.

അങ്ങനെയൊരു മുസ്ലീം യുവാവ് നിപ ബാധിച്ചു മരിച്ചിട്ടില്ല, മരിച്ചത് എബിവിപി പ്രവര്‍ത്തകനായ ഒരാളാണ് എന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ സുധീര്‍ പോസ്റ്റ് പിന്‍വലിച്ചു.

നേരത്തേ നിപ ബാധിച്ച് മരണപ്പെട്ട പേരാമ്പ്രയിലെ മൂസയുടെ മയ്യത്ത് മുസ്ലിം ആചാരപ്രകാരം സംസ്‌കരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ കള്ളകഥയും പ്രചാരണങ്ങളും.

സുധീറിന്റെ കള്ളക്കഥ മതേതര കേരളവും അതിന്റെ മാധ്യമലോകവും ഏറ്റെടുത്ത് ആഘോഷിക്കാന്‍ ശ്രമിച്ചതില്‍ ആവര്‍ത്തിച്ചു തെളിയുന്ന ചില കാര്യങ്ങളുണ്ട്.

– മുസ്ലീങ്ങളുടെ സവിശേഷമായ ജീവിത / ആചാര രീതികള്‍ മതേതര കേരളത്തിനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നുള്ളത്.

– മുസ്ലീം ജീവിതങ്ങളില്‍ ഇടപെടാനുള്ള മതേതര ശ്രമങ്ങള്‍, സ്റ്റേറ്റിന്റെ ശ്രമങ്ങള്‍, മുസ്ലീങ്ങളാല്‍ പ്രതിരോധിക്കപ്പെടുമ്പോള്‍ ഭാവനയിലെങ്കിലും അതിനു വിജയം സാധ്യമാക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമം.

– ‘നിപ’ പോലെ ഒരു ‘ശാസ്ത്രീയ’ പ്രശ്‌നത്തെ മുസ്ലീമിന്റെ മതകീയതയ്ക്ക് എതിരെ നിര്‍ത്തി മുസ്ലീം ജീവിതങ്ങളെ ശാസ്ത്ര വിരുദ്ധം, അതുകൊണ്ട് മനുഷ്യവിരുദ്ധവും എന്ന് സ്ഥാപിക്കാനുള്ള ശ്രമം.

– ‘കര്‍മ്മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീകൊളുത്തി’ എന്നത് ശാസ്ത്രീയവും മതേതരവും മാനുഷികവും ആകുന്ന, ‘ഖബറടക്കല്‍’ ഇതിന്റെയൊക്കെ നിഷേധവുമാകുന്ന വ്യവഹാരം.

മൂസയുടെ മയ്യത്ത് ഖബറടക്കുന്നവരുടെ ചിത്രം ഇതു വായിക്കുന്ന മിക്കവരുടേയും മനസ്സിലുണ്ടാവും. ബഹിരാകാശ പര്യടനത്തിനു പോവുന്നവര്‍ എന്നു പരിഹസിക്കപ്പെട്ട ചിത്രം.

ആ ഖബറടക്കല്‍ ഉറപ്പാക്കിയവര്‍ മൂസയുടെ പരലോക അവകാശം ഉറപ്പാക്കുക മാത്രമല്ല ചെയ്തത്, മുസ്ലീങ്ങളുടെ ഇഹലോക പ്രതിരോധങ്ങളെ അടയാളപ്പെടുത്തുക കൂടിയായിരുന്നു. അസ്വസ്ഥതകളെ പുറത്തു ചാടിച്ച അടയാളപ്പെടുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending