Connect with us

kerala

ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാന്‍ അനുവദിക്കരുത് മുജാഹിദ് സമ്മേളനം

സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട് (സലഫി നഗര്‍): ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. മത വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയാണ് ഇന്ത്യയില്‍ വസിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്ന് സുരക്ഷ നല്‍കുന്നതാണ് മതനിരപേക്ഷത. മതസഹിതമായ ഇന്ത്യന്‍ മതേതരത്വത്തെ അഭിമാനത്തോടെ നെഞ്ചേറ്റാന്‍ തയ്യാറാവണം. സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.
പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ എം എച്ച് ഇല്യാസ്, ശിഹാബ് തൊടുപുഴ, ആദില്‍ അത്വീഫ് സ്വലാഹി, മുസ്തഫ തന്‍വീര്‍ അന്‍ഫസ് നന്മണ്ട, യഹ്‌യ കാളികാവ് പ്രസംഗിച്ചു.

ദേശീയ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യന്‍ മതനിരപേക്ഷതയെയും അത് ഉയര്‍ത്തുന്ന ജീവിത സാഹചര്യങ്ങളെയും റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കാന്‍ തയ്യാറാവണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ശൈഖ് ഷമീം അഹമ്മദ് ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേഗത്തിലാക്കണം മുജാഹിദ് സമ്മേളനം

 അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ച സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഇനിയും വൈകിക്കൂടാ. അന്ധവിശ്വാസങ്ങള്‍ നരബലിയിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും എത്തുമ്പോള്‍ അധികാരികള്‍ മൗനമവലംബിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മഹല്ല് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ എം ഐ മുഹമ്മദലി സുല്ലമി, മുഹമ്മദ് മൗലവി കൊമ്പന്‍, ഖുദ്ത്തുള്ള നദ്‌വി, റഷീദ് ഒളവണ്ണ, ഡോ മിശാല്‍ സലീം, നാസിം പൂക്കാടഞ്ചേരി, സമദ് റഹ്മാന്‍ കൂടല്ലൂര്‍, പി പി റഷീദ്, ഷൈന്‍ ഷൌക്കത്തലി, സാലിഷ് വാടാനപ്പള്ളി, ഇ കെ എം പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ പി എം ഖാദര്‍, ഹമീദ് വഴിക്കടവ് സംസാരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മുഴുവന്‍ഭാഗങ്ങളും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കോഴിക്കോട് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും ആശയവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെക്കുലര്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എത്രത്തോളം ലക്ഷ്യം കാണുന്നുവെന്ന് വിശദമായ പഠനം നടത്തണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചരിത്രവും ജീവിതവും പുതു തലമുറക്ക് പാഠമാകാന്‍ വേണ്ടി പാഠ്യപദ്ധതികളില്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂടുതല്‍ ഭാഗം ഉള്‍പ്പെടുത്തണം. സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം വെട്ടിമാറ്റാനുള്ള നീക്കം നന്ദികേടാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ എം പി അബ്ദുസമദ് സമദാനി എം പി, ഡോ എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി , ബഷീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച്ച് ഇസ്മായില്‍ ഫാറൂഖി പ്രസംഗിച്ചു.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending