Connect with us

kerala

ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാന്‍ അനുവദിക്കരുത് മുജാഹിദ് സമ്മേളനം

സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട് (സലഫി നഗര്‍): ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. മത വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയാണ് ഇന്ത്യയില്‍ വസിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്ന് സുരക്ഷ നല്‍കുന്നതാണ് മതനിരപേക്ഷത. മതസഹിതമായ ഇന്ത്യന്‍ മതേതരത്വത്തെ അഭിമാനത്തോടെ നെഞ്ചേറ്റാന്‍ തയ്യാറാവണം. സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.
പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ എം എച്ച് ഇല്യാസ്, ശിഹാബ് തൊടുപുഴ, ആദില്‍ അത്വീഫ് സ്വലാഹി, മുസ്തഫ തന്‍വീര്‍ അന്‍ഫസ് നന്മണ്ട, യഹ്‌യ കാളികാവ് പ്രസംഗിച്ചു.

ദേശീയ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യന്‍ മതനിരപേക്ഷതയെയും അത് ഉയര്‍ത്തുന്ന ജീവിത സാഹചര്യങ്ങളെയും റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കാന്‍ തയ്യാറാവണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ശൈഖ് ഷമീം അഹമ്മദ് ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേഗത്തിലാക്കണം മുജാഹിദ് സമ്മേളനം

 അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ച സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഇനിയും വൈകിക്കൂടാ. അന്ധവിശ്വാസങ്ങള്‍ നരബലിയിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും എത്തുമ്പോള്‍ അധികാരികള്‍ മൗനമവലംബിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മഹല്ല് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ എം ഐ മുഹമ്മദലി സുല്ലമി, മുഹമ്മദ് മൗലവി കൊമ്പന്‍, ഖുദ്ത്തുള്ള നദ്‌വി, റഷീദ് ഒളവണ്ണ, ഡോ മിശാല്‍ സലീം, നാസിം പൂക്കാടഞ്ചേരി, സമദ് റഹ്മാന്‍ കൂടല്ലൂര്‍, പി പി റഷീദ്, ഷൈന്‍ ഷൌക്കത്തലി, സാലിഷ് വാടാനപ്പള്ളി, ഇ കെ എം പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ പി എം ഖാദര്‍, ഹമീദ് വഴിക്കടവ് സംസാരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മുഴുവന്‍ഭാഗങ്ങളും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കോഴിക്കോട് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും ആശയവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെക്കുലര്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എത്രത്തോളം ലക്ഷ്യം കാണുന്നുവെന്ന് വിശദമായ പഠനം നടത്തണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചരിത്രവും ജീവിതവും പുതു തലമുറക്ക് പാഠമാകാന്‍ വേണ്ടി പാഠ്യപദ്ധതികളില്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂടുതല്‍ ഭാഗം ഉള്‍പ്പെടുത്തണം. സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം വെട്ടിമാറ്റാനുള്ള നീക്കം നന്ദികേടാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ എം പി അബ്ദുസമദ് സമദാനി എം പി, ഡോ എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി , ബഷീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച്ച് ഇസ്മായില്‍ ഫാറൂഖി പ്രസംഗിച്ചു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending