Connect with us

kerala

സ്വര്‍ണക്കടത്ത്,ലൈഫ് മിഷന്‍,അദാനി; നിയമസഭയില്‍ നാളെ സര്‍ക്കാര്‍ വെള്ളം കുടിക്കും

വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്.

Published

on

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനും ലൈഫ് മിഷനിലെ കമ്മിഷന്‍ ആരോപണത്തിനുമൊപ്പം അദാനിയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയ പുതിയ വിവാദവും നാളെ ചേരുന്ന കൊവിഡ് കാല നിയമസഭാസമ്മേളനത്തെ ഇളക്കിമറിക്കും.

വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്. കോണ്‍ഗ്രസ് ഇത് ആയുധമാക്കിക്കഴിഞ്ഞു.

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച തന്നെയാണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന്റെ മറുമരുന്ന് എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെ മൂന്ന് മണിക്കൂര്‍ നീണ്ട അവലോകനയോഗം സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഏത് ആരോപണത്തെയും രേഖകളുടെ പിന്‍ബലത്തില്‍ നേരിടാനാണ് നീക്കം.

തിരുവനന്തപുരം വിമാനത്താവളം കൈമാറ്റത്തിനെതിരെ സഭ പ്രമേയം പാസാക്കാനിരിക്കെയാണ് വിവാദം വഴിതിരിഞ്ഞത്. പുതിയ ആക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും ഭാവി. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതിന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ആക്രമിക്കുന്ന ഭരണപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് പുതിയ ‘അദാനിവിവാദം’.

രാവിലെ 9ന് ആരംഭിക്കുന്ന സഭയില്‍ ധനകാര്യബില്‍ പാസാക്കലാണ് മുഖ്യ അജന്‍ഡയെങ്കിലും രാഷ്ട്രീയ സംഭവങ്ങള്‍ അതെല്ലാം മാറ്റി മറിച്ചിരിക്കുന്നു. കൊവിഡിനെ പ്രതിരോധിച്ച് അംഗങ്ങളെ സംരക്ഷിക്കാന്‍ സര്‍വ്വസജ്ജമാണ് നിയമസഭാസെക്രട്ടേറിയറ്റ്. കൊവിഡിനെയും വെല്ലുന്ന രാഷ്ട്രീയവിവാദങ്ങള്‍ പക്ഷേ സഭയില്‍ സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കങ്ങള്‍ പ്രവചനാതീതമാണ്.

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending